യുവന്‍റസ് മാഡ്രിഡില്‍
യുവന്‍റസ് മാഡ്രിഡില്‍
Wednesday, February 20, 2019 12:25 AM IST
മാഡ്രിഡ്: യുവന്‍റസിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മാഡ്രിഡില്‍ ഇറങ്ങും. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ യുവന്‍റസ് - അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം ഇന്നാണ്. യൂറോപ്പിലെ പ്രധാന ക്ലബ് കിരീടമായ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ യുവന്‍റസ് ഒരുങ്ങിയിരിക്കുന്നത്.

പലപ്പോഴും തങ്ങളുടെ കിരീട മോഹങ്ങള്‍ പിച്ചിച്ചീന്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇതിനായിത്തന്നെ അവര്‍ റയല്‍ മാഡ്രിഡില്‍നിന്ന് സ്വന്തമാക്കി. ആ റൊണാള്‍ഡോയിലൂടെ കിരീടം നേടാമെന്ന മോഹമാണ് ടൂറിന്‍ ക്ലബ്ബിന്. 1995-96 സീസണിലാണ് യുവന്‍റസ് അവസാനമായി യൂറോപ്പിലെ പ്രസ്റ്റീജ് കിരീടം നേടിയത്. റൊണാള്‍ഡോയുടെ ഇഷ്ടനഗരങ്ങളിലൊന്നായ മാഡ്രിഡില്‍ യുവന്‍റസ് ഇന്ന് ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാനിറങ്ങുക.യാണ്.

യുവന്‍റസിന് എക്കാലവും ഭീഷണി ഉയര്‍ത്തുന്നവരാണ് സ്പാനിഷ് ക്ലബ്ബുകള്‍. 2014-15ലെയും 2016-17ലെയും ഫൈനലില്‍ യുവന്‍റസിനെ ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമാണ് തോല്‍പ്പിച്ചത്. അതുകൊണ്ട് കരുതലോടെയാകും യുവന്‍റസ് അത്‌ലറ്റിക്കോയുടെ വാന്‍ഡ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ ഇന്ന് ഇറങ്ങുക. സ്‌പെയിനിനും മാഡ്രിഡ് നഗരത്തിനും അപരിചിതനല്ലാത്ത റൊണാള്‍ഡോയിലാണ് യുവന്‍റസിന്‍റെ പ്രതീക്ഷകള്‍.

സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം ഉറപ്പിക്കാനാകും അത്‌ലറ്റിക്കോ ലക്ഷ്യമിടുന്നത്. രണ്ടു ക്ലബ്ബുകളും ഫേവറിറ്റുകളായ സ്ഥിതിക്ക് ക്ലബ്ബുകള്‍ക്ക്് പുറത്താകല്‍ ചിന്തിക്കാന്‍ പ്രയാസമാണ്. നേരത്തെ പുറത്താകാതിരിക്കാനായിട്ടാകും ഇരുടീമും ലക്ഷ്യമാക്കുക. ഇത് ഫൈനല്‍ പോലെയാണ് അതുകൊണ്ട് ഒരു ചുവട്‌പോലും പിഴവ് വരുത്താനാവില്ലെന്നാണ് അത്‌ലറ്റിക്കോ പരിശീലകന്‍ ഡിയേഗോ സിമിയോണി പറഞ്ഞത്. ചാന്പ്യൻസ് ലീഗ് ഫൈനലില്‍ സ്വന്തം കാണികളുടെ മുന്നിലിറങ്ങാന്‍ ആഗ്രഹിക്കുന്ന അത്‌ലറ്റിക്കോയ്ക്കു ജയത്തില്‍ കുറഞ്ഞൊന്നു ചിന്തിക്കാനാവില്ല.


യൂറോപ്പിലെ പ്രധാന ലീഗുകളില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് യുവന്‍റസ്. സീരിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അത്‌ലറ്റിക്കോയാണെങ്കില്‍ സമ്മിശ്ര പ്രകടനത്തോടെ ലാ ലിഗയില്‍ രണ്ടാംസ്ഥാനത്താണ്.

യുവന്‍റസും അത്‌ലറ്റിക്കോയും 12 യൂറോപ്യന്‍ കപ്പ് ഫൈനലുകളില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കഴിഞ്ഞ സീസണ്‍ മാത്രമാണ് യുവന്‍റസോ അത്‌ലറ്റിക്കോയോ ഇല്ലാത്തൊരു ഫൈനല്‍ നടന്നത്. കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയുടെ വിവാദമായ പെനല്‍റ്റിയിലാണ് യുവന്‍റസ് റയലിനോട് തോറ്റു പുറത്തായത്.

റൊണാള്‍ഡോയുടെ മികവിലാണ് യുവന്‍റസിന്‍റെ പ്രതീക്ഷകള്‍. ഇതുതന്നെയാണ് അത്‌ലറ്റിക്കോയുടെ പേടി. രണ്ടു തവണ ഫൈനലിലെത്തിയപ്പോഴും റൊണാള്‍ഡോ ആക്രമണം നയിച്ച് റയലിനോട് കിരീട മോഹങ്ങള്‍ അടിയറവുവച്ചവരാണ് അത്‌ലറ്റിക്കോ. റൊണാള്‍ഡോയെ പൂട്ടി യുവന്‍റസിന്‍റെ ആക്രമണത്തിന്‍റെ മൂര്‍ച്ചകുറയ്ക്കുകയാകും അത്‌ലറ്റിക്കോ ചെയ്യുക. എന്നാല്‍ പൗളോ ഡയബല, മരിയോ മാന്‍സുകിച്ച് എന്നിവരും ഫോമിലെത്തിയാല്‍ യുവന്‍റസിന് മാഡ്രിഡില്‍നിന്ന് നല്ലൊരു ഫലവുമായി മടങ്ങാം. അത്‌ലറ്റിക്കോയ്ക്ക് എപ്പോഴും പ്രതിരോധത്തിലാണ് ശക്തി. മുന്നേറ്റനിരയില്‍ ആന്‍ത്വാന്‍ ഗ്രീസ്മാന്‍ ഫോം തുടര്‍ന്നാല്‍ ആദ്യപാദം അത്‌ലറ്റിക്കോയ്ക്ക് ആശ്വാസമാകും.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ദുര്‍ബലരായ ഷാല്‍കെയ്‌ക്കെതിരേ ഇറങ്ങും. വന്‍ വിജയം പ്രതീക്ഷിച്ചാണ് സിറ്റി ഇന്ന് എവേ മത്സരത്തിനിറങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.