ഡബിൾ ഇംപാക്ട്
ഡബിൾ ഇംപാക്ട്
Monday, October 22, 2018 12:55 AM IST
ഗോഹട്ടി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും താത്കാലിക നായകനും റണ്‍സ് വാരിക്കൂട്ടാൻ മത്സരിച്ചപ്പോൾ തകർന്നത് വെസ്റ്റ് ഇൻഡീസ് സ്വപ്നം. വിരാട് കോഹ്‌ലിയും (140 റണ്‍സ്) രോഹിത് ശർമയും (152 നോട്ടൗട്ട്) സെഞ്ചുറികളുമായി കളംവാണ ആദ്യ ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ ജയമാഘോഷിച്ചു.

323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 42.1 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 117 പന്തിൽനിന്ന് എട്ടു സിക്സും 15 ബൗണ്ടറികളും സഹിതം 152 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിതിന്‍റെ 20-ാം ഏകദിന സെഞ്ചുറി. 107 പന്തിൽ നിന്ന് 21 ബൗണ്ടറികളും രണ്ടു സിക്സുമടക്കമാണ് കോഹ്‌ലി 140 റണ്‍സെടുത്തത്. 36-ാം ഏകദിന സെഞ്ചുറിനേടിയ കോഹ്‌ലിയാണ് മാൻ ഓഫ് ദ മാച്ചും.

സ്കോർ 10ൽ നിൽക്കുന്പോൾ ഇന്ത്യക്ക് ധവാനെ (നാല് റണ്‍സ്) നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച രോഹിത്-കോഹ്‌ലി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 246 റണ്‍സ് നേടി. വിൻഡീസിനെതിരേ ഒരു ഇന്ത്യൻ കൂട്ടുകെട്ട് 200 റണ്‍സ് പിന്നിടുന്നത് ഇതാദ്യമാണ്. നാട്ടിൽ കോഹ്‌ലിയുടെ 15-ാം സെഞ്ചുറി. ലക്ഷ്യം പിന്തുടരുന്പോൾ കോഹ്‌ലി നേടുന്ന 22-ാം സെഞ്ചുറിയും. രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം വർഷവും 2000 റണ്‍സ് എന്ന നേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. ക്യാപ്റ്റനായി ഏറ്റവും അധികം സെഞ്ചുറി എന്ന നേട്ടത്തിൽ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (22 സെഞ്ചുറി) മാത്രമാണ് ഇന്ത്യൻ നായകനു മുന്നിലുള്ളത്.

ആറാം തവണയാണ് രോഹിത് 150ൽ അധികം റണ്‍സ് നേടുന്നത്. സച്ചിൻ തെണ്ടുൽക്കർ, ഡേവിഡ് വാർണർ (ഇരുവരും അഞ്ച് വീതം) എന്നിവരെ പിന്തള്ളി രോഹിത് റിക്കാർഡ് കുറിച്ചു.


ഹെറ്റ്മയറിന്‍റെ സെഞ്ചുറി

തകർത്തടിച്ച ഷിംറോണ്‍ ഹെറ്റ്മയറിന്‍റെ (106 റണ്‍സ്) മികവിലാണ് വിൻഡീസ് 322 റണ്‍സെടുത്തത്. ഹെറ്റ്മയറിന്‍റെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. ഓപ്പണർ കീറണ്‍ പവലൽ അർധ സെഞ്ചുറി (51 റണ്‍സ്) നേടി. അവസാന 10 ഓവറിൽ വിൻഡീസ് 66 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യൻ നായകൻ വിൻഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇന്ത്യക്കായി ഋഷഭ് പന്ത് അരങ്ങേറ്റം കുറിച്ചു. ധോണിയാണ് പന്തിന് ഏകദിന ക്യാപ് നൽകിയത്.

സ്കോർബോർഡ്

വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ്: കീറണ്‍ പവൽ സി ധവാൻ ബി ഖലീൽ അഹമ്മദ് 51, ഹേംരാജ് ബി മുഹമ്മദ് ഷാമി 9, ഹോപ് സി ധോണി ബി മുഹമ്മദ് ഷാമി 32, സാമുവൽസ് എൽബിഡബ്ല്യു ബി ചാഹൽ 0, ഹെറ്റ്മയർ സി പന്ത് ബി ജഡേജ 106, റോവ്മാൻ പവൽ ബി ജഡേജ 22, ഹോൾഡർ ബി ചാഹൽ 38, ആഷ്‌ലി നഴ്സ് എൽബിഡബ്ല്യു ബി ചാഹൽ 2, ബിഷൂ നോട്ടൗട്ട് 22, കെമർ റോച്ച് നോട്ടൗട്ട് 26, എക്സ്ട്രാസ് 14, ആകെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 322.

ബൗളിംഗ്: മുഹമ്മദ് ഷാമി 10-0-81-2, ഉമേഷ് യാദവ് 10-64-0, ഖലീൽ അഹമ്മദ് 10-0-64-1, യുസ് വേന്ദ്ര ചാഹൽ 10-0-41-3, ജഡേജ 10-0-66-2.
ഇന്ത്യ ബാറ്റിംഗ്: രോഹിത് നോട്ടൗട്ട് 152, ധവാൻ ബി തോമസ് 4, കോഹ്‌ലി സ്റ്റംപ്ഡ് ഹോപ് ബി ബിഷൂ 140, അന്പാട്ടി റായിഡു നോട്ടൗട്ട് 22, എക്സ്ട്രാസ് 8, ആകെ 42.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 326.
ബൗളിംഗ്: കെമർ റോച്ച് 7-0-52-0, തോമസ് 9-0-83-1, ഹോൾഡർ 8-0-45-0, നഴ്സ് 7-0-63-0, ബിഷൂ 10-0-72-1, ഹേംരാജ് 1.1-0-9-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.