പത്തിൽ പത്ത് പിഎസ്ജി
പത്തിൽ പത്ത് പിഎസ്ജി
Monday, October 22, 2018 12:55 AM IST
പാരീസ്: ഫ്രഞ്ച് ലീഗിൽ എതിരാളികളെ ഛിന്നഭിന്നമാക്കി പാരീ സാൻ ഷെർമയ്ന്‍റെ തേരോട്ടം തുടരുന്നു. ലീഗിലെ പത്താം മത്സരത്തിലും ജയം നേടി പത്തിൽ പത്ത് പൂർത്തിയാക്കി. ഹോംഗ്രൗണ്ടിൽ ആമിയൻസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. 1960-61 സീസണിൽ ടോട്ടനം സ്ഥാപിച്ച ആദ്യത്തെ 11 മത്സരങ്ങളിലും ജയമെന്ന റിക്കാർഡിലേക്ക് ഒരു ചുവടു മാത്രം അകലെയാണ് ഫ്രഞ്ച് ചാന്പ്യന്മാർ.

കാമുകിയുമായുള്ള ബന്ധം പിരിഞ്ഞതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ കാരണം നെയ്മർക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ബ്രസീലിയൻ താരം മാർകിനോസാണ് (12-ാം മിനിറ്റ്) പിഎസ്ജിയുടെ ഗോൾ വേട്ടയ്ക്കു തുടക്കമിട്ടത്. റാബിയോട്ട് (42-ാം മിനിറ്റ്) ലീഡ് ഉയർത്തി. ജൂലിയൻ ഡ്രാക്സ് ലർ (80-ാം മിനിറ്റ്), കൈലിയൻ എംബാപ്പെ (82-ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ മൂസ ദിയാബി (87-ാം മിനിറ്റ്), എന്നിവർ അവസാന പത്ത് മിനിറ്റിൽ ഗോളുകൾ നേടിയതോടെ പിഎസ്ജി വൻ ജയത്തിലെത്തി. ലീഗ് വണിൽ ആമിയൻസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.