വിദേശ പര്യടനത്തിൽ ഭാര്യമാരെ കൂടെക്കൂട്ടാം
വിദേശ പര്യടനത്തിൽ ഭാര്യമാരെ കൂടെക്കൂട്ടാം
Wednesday, October 17, 2018 8:16 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിദേശ പര്യടനങ്ങളിൽ ഭാര്യമാരെയും പങ്കാളികളെയും കൂടെക്കൂട്ടാൻ തീരുമാനമായി. ബിസിസിഐക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നല്കിയ അഭ്യർഥനയിലാണ് തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) കൈക്കൊണ്ടു. എന്നാൽ, പരന്പരയുടെ തുടക്കം മുതൽ ഭാര്യമാരെയോ പങ്കാളികളേയോ കൂടെക്കൂട്ടാൻ സാധിക്കില്ല. പരന്പര തുടങ്ങി പത്താം ദിവസം മുതൽ അവസാനംവരെ ഇനിമുതൽ സാധിക്കും.

ഭാര്യമാരെയും പങ്കാളികളെയും പരന്പരയിൽ കൂടെക്കൂട്ടാൻ ബിസിസിഐ അനുവദിച്ചിരുന്നില്ല. എന്നാൽ, പിന്നീട് അതിൽ ചെറിയ മാറ്റമുണ്ടായി. കളിക്കാർക്കും കോച്ചിനും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും അവരുടെ ഭാര്യമാരെയും പങ്കാളികളെയും രണ്ട് ആഴ്ച കൂടെക്കൂട്ടാമെന്നാക്കി.

ഇതിനാണ് ഇപ്പോൾ മാറ്റംവന്നിരിക്കുന്നത്. ഭാര്യമാരും പങ്കാളികളും കളിക്കാർക്കൊപ്പം പരന്പരയുടെ അവസാനംവരെ തുടരുന്നതിൽ അപാകതയില്ലെന്ന് സിഒഎ അറിയിച്ചു. കളിക്കാർക്ക് കൂടുതൽ മനക്കരുത്ത് ഇതിലൂടെ ലഭിക്കുമെന്നും സിഒഎ നിരീക്ഷിച്ചു.

2015ൽ ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) സമാനമായ തീരുമാനമെടുത്തത് വൻ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ആന്ന് ആഷസ് പരന്പരയിൽ ഓസ്ട്രേലിയ പരാജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.