ആധിപത്യം തുടരാൻ ഇന്ത്യ
ആധിപത്യം തുടരാൻ ഇന്ത്യ
Friday, October 12, 2018 12:46 AM IST
ഹൈദരാബാദ്: സ്വന്തം നാട്ടിലെ അസാമാന്യ മികവ് തുടരാന്‍തന്നെയാകും ടീം ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇറങ്ങുക. രാജ്‌കോട്ടില്‍ ജയിച്ച ടീമിനെ നിലനിർ ത്തിയാണ് ഇന്ത്യ എത്തുന്നത്. പൊരുതാന്‍ പോലുമാവാതെ ആദ്യ ടെസ്റ്റില്‍ കീഴടങ്ങിയ വിന്‍ഡീസ് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. രണ്ടു ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിംഗ്‌സിനും 272 റണ്‍സിനുമാണ് വിന്‍ഡീസ് കീഴടങ്ങിയത്. ഇന്നാരംഭിക്കുന്ന ടെസ്റ്റിലും സന്ദര്‍ശകരില്‍നിന്ന് വലിയ പോരാട്ടം പ്രതീക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്.

പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ ഇല്ലായിരുന്ന നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്നും കളിക്കുന്ന കാര്യം സംശയമാണ്. പേസര്‍ ഷാനോണ്‍ ഗബ്രിയേല്‍ ഉണ്ടുകുമോയെന്ന കാര്യത്തിലും ഉറപ്പില്ല. ഇന്ത്യന്‍ ടീമാണെങ്കില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്നിറങ്ങുന്നത്. ആദ്യ ടെസ്റ്റിൽ പ്രഖ്യാപിച്ച പന്ത്രണ്ട് പേരു തന്നെയാണ് ഇന്നത്തെ ടെസ്റ്റിനും പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയന്‍ പര്യടനമുള്ള ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകപക്ഷീയ മത്സരം ചെറിയ തോതിലുള്ള തയാറെടുപ്പാണ് നല്‍കുന്നത്. ശക്തമായ മത്സരം ആദ്യ ടെസ്റ്റില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയെന്തായാലും ശക്തമായ പോരാട്ടത്തിനു തന്നെയാണ് ഇറങ്ങുന്നത്. 2011ലെ പരമ്പരയിലും ഇന്ത്യ 2-0നാണ് വിന്‍ഡീസിനെ തോല്‍പ്പിച്ചത്. ഇത്തവണത്തെ വിന്‍ഡീസ് ടീമില്‍നിന്നു മികച്ചൊരു പോരാട്ടം വരാത്തതുകൊണ്ട് ഇന്ത്യയുടെ പല പ്രശ്‌നങ്ങള്‍ക്കും ശരിയായ വിധത്തിലുള്ള പരിഹാരം കാണാനായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനാണെങ്കില്‍ കഴിഞ്ഞ കുറെക്കാലമായി ഇന്ത്യക്കെതിരേ നല്ലൊരു വെല്ലുവിളി പോലും ഉയര്‍ത്താനായിട്ടില്ല.

വിന്‍ഡീസില്‍നിന്ന് മികച്ചൊരു പോരാട്ടം വരാത്തതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തങ്ങളുടെ ബാറ്റിംഗ് മെച്ചപ്പെടുത്താനും കളത്തില്‍ കൂടുതല്‍ നേരം നില്‍ക്കാനുമുള്ള കഴിവു നേടിയെടുക്കാനും‍ അവസരം ലഭിച്ചിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്‌ലി 230 പന്തില്‍നിന്നാണ് 139 റണ്‍സ് എടുത്തത്. ഈ പരമ്പരകൊണ്ട് പൃഥ്വി ഷായെന്ന പതിനെട്ടുകാരന് അരങ്ങേറ്റ മത്സരത്തില്‍തന്നെ സെഞ്ചുറി നേടിക്കൊണ്ട് ഏവരുടെയും ശ്രദ്ധ നേടാനുമായി. ആദ്യ മത്സരം കൊണ്ട് ചേതേശ്വര്‍ പൂജാരയും കോഹ്‌ലിയും ഫോം തെളിയിച്ചു കഴിഞ്ഞു. ഇനി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ ഫോമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ 14 മാസമായി രഹാനെയ്ക്കു ടെസ്റ്റ് സെഞ്ചുറി നേടാനായിട്ടില്ല. 2017ല്‍ ശ്രീലങ്കയിലാണ് അവസാനമായി സെഞ്ചുറി നേടിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് ഇന്ത്യന്‍ ഉപനായകന് ഫോമിലേക്കു തിരിച്ചെത്താനുള്ള ഏക അവസരമാണ് രണ്ടാം ടെസ്റ്റിലൂടെ ലഭിക്കുന്നത്.


രാജ്‌കോട്ടിനെ അപേക്ഷിച്ച് ഹൈദരാബാദില്‍ മെച്ചപ്പെട്ട പ്രകടനത്തിനായാണ് വിൻഡീസ് ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ കീരന്‍ പവലും(83) റോസ്റ്റണ്‍ ചേസും (53) മാത്രമാണ് പൊരുതി നിന്നത്. ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ തക്ക സാങ്കേതികമികവോ അത് പ്രാവര്‍ത്തികമാക്കാനുള്ള കഴിവോ വിന്‍ഡീസ് ടീം ആദ്യ ടെസ്റ്റിൽ കാണിച്ചില്ല.

മായങ്കിനെ തഴഞ്ഞതിൽ പ്രതിഷേധം

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലുളള ഇന്ത്യന്‍ ടീമില്‍ നിന്നും കര്‍ണാടക താരം മായങ്ക് അഗര്‍വാളിനെ തഴഞ്ഞതില്‍ വ്യാപക പ്രതിഷേധം. നേരത്തെ, മായങ്ക് അഗര്‍വാള്‍ ഹൈദരാബാദ് ടെസ്റ്റില്‍ അരങ്ങേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ച് അഗര്‍വാളിന് അവസരം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.