ഇന്ത്യ x പാക്കിസ്ഥാൻ
ഇന്ത്യ x പാക്കിസ്ഥാൻ
Saturday, September 22, 2018 11:59 PM IST
ദുബായ്: ഏഷ്യ കപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നായി ഇന്ത്യ-പാക്കിസ്ഥാന്‍ വീണ്ടും. സൂപ്പര്‍ ഫോറില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങും.

സൂപ്പര്‍ ഫോറിന്‍റെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും ജയിച്ചിരുന്നു. ഇന്ത്യ ഏഴു വിക്കറ്റിന് ബംഗ്ലാദേശിനെയും പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റിന് അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയികള്‍ക്ക് ഫൈനലിനോട് ഒരുപടി അടുക്കാനാകും. മൂന്നു മത്സരവും ജയിച്ച ഇന്ത്യ തന്നെയാണ് ഫോവറിറ്റുകള്‍. എന്നാല്‍ എപ്പോഴും പ്രവചനതീതമായി കളിക്കുന്ന പാക്കിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ മുന്‍തൂക്കം ആര്‍ക്കെന്നു പറയാനാവില്ല.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യ അനായാസ ജയം നേടിയപ്പോള്‍ അനായാസ ജയത്തിലേക്കു കുതിക്കുകയായിരുന്ന പാക്കിസ്ഥാന്‍ അവസാനം പതറിയെങ്കിലും ജയിച്ചു കയറുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ്കോംഗിനോട് വളരെ വിഷമിച്ചു ജയിച്ച ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ 21 ഓവര്‍ ബാക്കിയിരിക്കേ അനായാസം കീഴടക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ എന്തായാലും ഇന്ത്യ പാക്കിസ്ഥാനെ ചെറുതായി കാണില്ലെന്ന കാര്യം ഉറപ്പാണ്. അദ്ഭുതങ്ങൾ കാട്ടാൻ എപ്പോഴും പ്രാപ്തരാണ് പാക്കിസ്ഥാൻ.

സ്ഥിരനായകന്‍ വിരാട് കോഹ്‌ലി ഇല്ലെങ്കിലും രോഹിത് ശര്‍മയുടെ സംഘം അനായാസം സ്‌കോര്‍ ചെയ്യുന്നുണ്ട്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ഫോമില്‍ സ്‌കോര്‍ നേടുന്നുമുണ്ട്. ഹോങ്കോംഗിനെതിരേ മങ്ങിപ്പോയ രോഹിത് പാക്കിസ്ഥാനും ബംഗ്ലാദേശിനുമെതിരേ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഹോങ്കോംഗിനെതിരേ സെഞ്ചുറി നേടിയ ധവാന്‍ പാക്കിസ്ഥാനും ബംഗ്ലാദേശിനുമെതിരേ മികച്ച സ്‌കോര്‍ നേടുകയും ചെയ്തിരുന്നു. മധ്യനിരയില്‍ അമ്പാടി റായുഡുവിനും ദിനേശ് കാര്‍ത്തിക്കിനും സ്‌കോര്‍ നേടാനാകുന്നുണ്ട്. ബംഗ്ലാദേശിനെതിരേ മഹേന്ദ്ര സിംഗ് ധോണി 37 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. കേദാര്‍ ജാദവ് ബാറ്റിംഗിനൊപ്പം തന്നെ ബൗളിംഗിലും മികവ് പുലര്‍ത്തുന്നുണ്ട്.


ഒരു വര്‍ഷത്തിലേറെയായി ഏകദിന ടീമില്‍ ഇടമില്ലായിരുന്ന രവീന്ദ്ര ജഡേജ ബംഗ്ലാദേശിനെതിരേ നാലു വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. വാലറ്റത്ത് ബാറ്റ് ചെയ്യാനും ജഡേജയ്ക്ക് സാധിക്കും. സ്പിന്നര്‍മാര്‍ എത്തും മുമ്പ് പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ തുടക്കത്തില്‍തന്നെ ബ്രേക് ത്രൂ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ യുസ്‌വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും ഒപ്പം ജാദവ് കൂടി ചേരുമ്പോള്‍ ശക്തമാകും.

പാക്കിസ്ഥാന്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ഷൊയ്ബ് മലിക്കിന്‍റെ ഫോമില്‍ പ്രതീക്ഷയോടെയാണിരിക്കുന്നത്. ഇന്ത്യക്കെതിരേ 43 റണ്‍സ് നേടിയ മലിക് അഫ്ഗാനിസ്ഥാനെതിരേ അര്‍ധ സെഞ്ചുറിയുമായി വിജയത്തിലേക്കു നയിച്ചു. പേസര്‍മാരും ഓപ്പണര്‍ ഫഖര്‍ സമാനും ഫോമിലെത്തുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.