കോഹ്‌ലിക്കായി യുദ്ധം!
കോഹ്‌ലിക്കായി യുദ്ധം!
Monday, September 17, 2018 10:50 PM IST
ന്യൂഡല്‍ഹി: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി ബിസിസിഐക്കെതിരേ സ്റ്റാര്‍ ചാനല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആണ് ഏഷ്യ കപ്പ് സംപ്രേക്ഷണം ചെയ്യുന്നത്.

കോഹ്‌ലിയെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച ബിസിസിഐയും തങ്ങളുമായുള്ള മീഡിയ റൈറ്റ് കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) സ്റ്റാര്‍ കത്തയച്ചിരുന്നു. മികച്ച ടീമിനെ തന്നെയാണ് ഏഷ്യ കപ്പിന് അയയ്ച്ചിരിക്കുന്നതെന്നും ടീമിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും ബിസിസിഐ മറുപടി നല്‍കി.

ലോകത്തെ ഏറ്റവും മികച്ചൊരു ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താതെ ടീമിനെ അയച്ചത് തങ്ങള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക നഷ്ടം വരുമെന്നു സ്റ്റാര്‍ ചാനല്‍ എസിസിക്കയച്ച കത്തില്‍ പറയുന്നു. ബിസിസിഐയുടെ നടപടി മീഡിയ റൈറ്റ് എഗ്രിമെന്‍റിനെതിരാണെന്നും കത്തില്‍ പറയുന്നു. എസിസിയുമായി 2017 ജൂണ്‍ 29ന് ഉണ്ടാക്കിയ കരാറില്‍ ഏഷ്യ കപ്പിന് ഏറ്റവും മികച്ച ടീമിനെ തന്നെ വിടണമെന്ന കാര്യം പറയുന്നുണ്ടെന്ന് സ്റ്റാര്‍ ചാനല്‍ പറയുന്നു.

എന്നാല്‍, ഏഷ്യ കപ്പിന് ഏറ്റവും മികച്ച ടീമിനെതന്നെയാണ് ഇന്ത്യ അയച്ചിരിക്കുന്നതെന്ന് ബിസിസിഐ പറഞ്ഞതായി എസിസി ഒഫീഷ്യല്‍ തുസിത് പെരേര പറഞ്ഞു. കോഹ്‌ലിയെ ഉള്‍പ്പെടുത്താത്തതിലൂടെ കരാര്‍ ലംഘനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യ ഇന്നു ഹോംങ്കോംഗിനെതിരേ

ദുബായ്: വലിയ പോരാട്ടത്തിന് മുമ്പ് നല്ലൊരു പരിശീലന മത്സരം എന്ന രീതിയിലാകും ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെതിരേ ഇറങ്ങുക. കാരണം ഗ്രൂപ്പ് എയില്‍ അടുത്ത മത്സരത്തിൽ ഇന്ത്യക്ക് നേരിടേണ്ടത് ശക്തരായ പാക്കിസ്ഥാനെയാണ്. പാക്കിസ്ഥാന്‍ ആദ്യമത്സരത്തില്‍ ഹോങ്കോംഗിനെതിരേ അനായാസ ജയം നേടിയിരുന്നു. ബുധനാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആകര്‍ഷകമായ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.

സ്ഥിരം നായകന്‍ വിരാട് കോഹ് ലിക്കു വിശ്രമം നല്‍കിയതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിതാണെങ്കില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാനാണ്. ഹോങ്കോംഗ് ദുര്‍ബലരാണെന്ന് അറിയാമെങ്കിലും രോഹിതും സംഘവും അവരെ കുറച്ചുകാണില്ല. കാരണം ഈ മത്സരത്തിന്‍റെ ഫലം നല്‍കുന്ന ആത്മവിശ്വാസത്തില്‍വേണം ഇന്ത്യക്ക് ഫോമിലുള്ള പാക്കിസ്ഥാനെ നേരിടേണ്ടത്. പിറ്റേന്നുള്ള വലിയ മത്സരത്തിനു മുമ്പ് ടീം സെറ്റാകാനും കോമ്പിനേഷനുകള്‍ ശരിയാക്കാനും ഈ മത്സരത്തിലൂടെ ഇന്ത്യക്ക് സാധിക്കും.

ഹോങ്കോംഗിന്‍റെ കളിയില്‍ അദ്ഭുതങ്ങളോ മെച്ചപ്പെടലോ ഒന്നുമുണ്ടായില്ലെങ്കില്‍ ഇന്ത്യ വന്‍ ജയം നേടുമെന്ന് ഉറപ്പാണ്. രോഹിത്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, കേദാര്‍ ജാദവ്, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ ബാറ്റിംഗിനെ ശക്തമാക്കുന്നു. ബൗളിംഗില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ചേരുമ്പോള്‍ ഹോങ്കോംഗിന്‍റെ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും.

അടുത്ത വര്‍ഷത്തെ ലോകകപ്പിനു മുമ്പ് മുന്‍ നായകന്‍ ധോണിക്ക് തന്‍റെ ബാറ്റിംഗിലെ കഴിവ് പുറത്തെടുക്കാനുള്ള അവസരം കൂടിയാകും ഈ ടൂര്‍ണമെന്‍റ്.

പാക്കിസ്ഥാനെതിരേ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ധോണിയെ ഏതു പൊസിഷനില്‍ കളിപ്പിക്കുമെന്ന് കണ്ടറിയണം. മുന്‍ നായകനെ ഏഴാമനായി ഇറക്കിയാല്‍ അവസാന ഓവറുകളില്‍ മുഹമ്മദ് അമീർ, ഉസ്മാന്‍ ഖാന്‍, ഹസന്‍ അലി എന്നിവരെ നേരിടേണ്ടിവരും. അതിനാല്‍, കേദാര്‍ ജാദവോ മനീഷ് പാണ്ഡെയോ അഞ്ചാം സ്ഥാനത്തും വലിയ അടികള്‍ക്കു കഴിവുള്ള ഹര്‍ദിക് പാണ്ഡ്യ ഏഴാമനായും ഇറങ്ങാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍ ധോണി ആറാം സ്ഥാനത്ത് ബാറ്റ് ചെയ്തേക്കും.

ഇന്ത്യയെ ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്ന മധ്യനിരയിലെ പ്രശ്‌നങ്ങള്‍ ലോകകപ്പിനു മുമ്പ് പരിഹാരം കാണാന്‍ കൂടിയുള്ള അവസരമാണ് ഒരുങ്ങുക.

പാക്കിസ്ഥാന്‍റെ ഇടങ്കയ്യന്‍ പേസര്‍മാരെ നേരിടുന്നതിനുള്ള പരിശീലനത്തിനായി ശ്രീലങ്കയിൽനിന്ന് ഒരു ഇടംകൈ സ്‌പെഷലിസ്റ്റിനെ ബിസിസിഐ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ ഖലീല്‍ അഹമ്മദിന്‍റെ പന്തുകളിലും ബാറ്റ്‌സ്മാന്മാര്‍ പരിശീലനം നടത്തുന്നുണ്ട്.

ധവാന്‍, രാഹുല്‍, പാണ്ഡ്യ എന്നിവര്‍ക്ക് ബാറ്റിംഗില്‍ തങ്ങളുടെ കഴിവ് കൂടുതല്‍ മിനുക്കാനുള്ള അവസരമാണ് ഹോങ്കോംഗിനെതിരേ ഒരുങ്ങുക. പേസില്‍ ബുംറ-ഭുവനേശ്വര്‍ സഖ്യവും സ്പിന്നില്‍ കുല്‍ദീപ്-ചാഹല്‍ കൂട്ടുകെട്ടും ഒരിക്കല്‍ക്കൂടി ഒരുമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.