തന്ത്രം പിഴച്ച് ഇംഗ്ലീഷ് നിര
തന്ത്രം പിഴച്ച് ഇംഗ്ലീഷ് നിര
Friday, July 13, 2018 1:57 AM IST
മോസ്കോ: ബുധനാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടിന്‍റെ ഫോർമേഷൻ 3-5-2 ആയിരുന്നെങ്കിൽ ക്രൊയേഷ്യ 4-1-3-2 ശൈലിയിലാണ് തന്ത്രങ്ങൾ മെനഞ്ഞത്. ആദ്യ ഗോൾ നേടിയപ്പോൾ മുൻതൂക്കം നിലനിർത്തുന്നതിനായി പ്രതിരോധം ശക്തമാക്കുകയോ വീണ്ടും ഗോളടിക്കുകയോ ചെയ്യേണ്ടവർ മൈതാനത്തുകൂടി ഓടിപ്പാഞ്ഞു നടന്നു.

ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയത് ഇംഗ്ലീഷ് യുവനിരയുടെ വൻവീഴ്ചയുമായി. ഒരു ഗോളിന് പുറകിൽ നിൽക്കുന്പോഴും ഇംഗ്ലീഷുകാരുടെ ബോക്സിനു ചുറ്റും കളി മെനയാൻ ക്രൊയേഷ്യ കൂട്ടാക്കിയില്ല, പകരം ലോംഗ് റേഞ്ചറുകളിലൂടെയുള്ള നീക്കമാണ് നടത്തിയത്. ലോകകപ്പിൽ ആറു ഗോളടിച്ച ഹാരി കെയ്ന്‍റെ സാന്നിധ്യം കളത്തിൽ കണ്ടില്ല.

മുൻ മത്സരങ്ങളുടെ പരിചയമുള്ളതിനാൽ 120 മിനിറ്റിലേ കളി തീരുകയുള്ളൂ എന്നു കണക്കുകൂട്ടിയ ഡാലിച്ചിന്‍റെ കരങ്ങളിലേക്ക് കാര്യങ്ങളെത്തി. ക്രൊയേഷ്യയുടെ എല്ലാ സബ്സ്റ്റിറ്റ്യൂഷനുകളും അധിക സമയത്താണ് ഡാലിച്ച് നടത്തിയതും. ക്രൊയേഷ്യൻ താരങ്ങൾ ഇംഗ്ലീഷ് മുഖത്തേക്ക് തുടർച്ചയായി എത്തിയപ്പോൾ കൈയിൽ ആയുധങ്ങളില്ലാതെ ആശങ്കാകുലനാകുന്ന സൗത്ത്ഗേറ്റിനെ മൈതാനത്തിന്‍റെ വശത്ത് കാണാമായിരുന്നു.



റഫറിയെ കുറ്റപ്പെടുത്തി ഇംഗ്ലീഷ് മാധ്യമങ്ങൾ

ക്രൊയേഷ്യ ഇംഗ്ലണ്ടിനെതിരേ നേടിയ സമനില ഗോൾ അനുവദിച്ച റഫറി ക്യൂനൈറ്റ് സാകിറിനെ കുറ്റപ്പെടുത്തി ബ്രീട്ടിഷ് മാധ്യമങ്ങൾ. സമനില ഗോൾ നേടിയപ്പോൾ പെരിസിച്ചിന്‍റെ കാൽ വാക്കറുടെ തലയ്ക്കു മുകളിലാണെന്നാണ് അവരുടെ വാദം. എന്നാൽ, വാക്കർ ഡൈവ് ഹെഡറിനാണ് ശ്രമിച്ചതെന്നതാണ് മറുവാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.