സ്റ്റുഡന്‍റ് റിപ്പോർട്ടർ
സ്റ്റുഡന്‍റ് റിപ്പോർട്ടർ
Thursday, July 12, 2018 11:00 PM IST
മ്മ്ടെ കള്യാ ഇത് !

മനുഷ്യ രാശിയെ ഒരു പന്തിന് മുന്നില്‍ ഒന്നിപ്പിച്ച , കായിക ലോകത്തിന് മഹത്തായ കയ്യൊപ്പ് പതിച്ച ഒരു വിനോദമാണ് കാല്‍പന്തുകളി എന്ന ഫുട്‌ബോള്‍. ഓരോ കളിയുടെയും ഭംഗി, കളിക്കുന്ന ഓരോരുത്തരുടെയും ഒരുമ, പരസ്പരധാരണ , ബുദ്ധിശക്തി എന്നീ ശേഷികളെ പുറത്തു കൊണ്ടുവരുന്നു എന്നതിലാണ്.

ലോകകപ്പ് നടക്കുന്പോൾ എവിടെയും കാല്‍പന്തുകളിയുടെ ആരവം തന്നെ. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ ഓരോരുത്തര്‍ക്കും ഞെരമ്പിലോടുന്ന ചോരയാണ് ഫുട്‌ബോള്‍. 1930 - ല്‍ ഉറേഗ്വയിലാണ് ആദ്യമായി ലോകകപ്പ് നടന്നത്. അന്ന് അർജന്‍റീനയെ തോല്‍പ്പിച്ച് ആതിഥേയരായ ഉറുഗ്വെ കിരീടമണിഞ്ഞു. ഫിഫ എന്ന സംഘടനയ്ക്കാണ് ഫുട്‌ബോളിന്‍റെ നടത്തിപ്പ് അവകാശം.

കാല്‍പന്തുകളി ലോകത്തിന് ധാരാളം പ്രതിഭകളെ സമ്മാനിച്ചു. ഓരോ നാലു വര്‍ഷത്തിന്‍റെ കാത്തിരിപ്പിനു ശേഷം ലോകകപ്പ് എത്തുമ്പോള്‍ തന്‍റെ ഇഷ്ട ടീം വിജയിക്കുമോ ഇല്ലയോ എന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും . ഏതൊരു പ്രായക്കാരനും ഹരം കൊള്ളിക്കുന്ന ഒരു വിനോദമാണ് ഫുട്‌ബോള്‍ .

പെലെ, മാറഡോണ എന്നിവര്‍ ഫുട്‌ബോള്‍ ജീവിതത്തില്‍ ലോകത്തിനു മറക്കാന ്‍ കഴിയാത്ത ചരിത്രം സൃഷ്ടിച്ചവരാണ് . ലയണല്‍ മെസി, റൊണാള്‍ഡിഞ്ഞോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങി നെയ്മര്‍, ഗ്രീസ്മാന്‍ .. അങ്ങനെ നീളുകയാണ് ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിച്ചവരുടെ പട്ടിക. യാതൊരു പരിചയമില്ലാത്ത ഈ പ്രതിഭകളെ ഫുട്‌ബോളിലെ പ്രകടനം മാത്രം കണ്ട് അന്യദേശക്കാരായ നമ്മള്‍ വരെ നെഞ്ചിലേറ്റുന്നു. ഈ ഫുട്‌ബോള്‍ സൗഹൃദം രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും കാരണമാകുന്നു.

ലോകമാരാധിക്കുന്ന അര്‍ജന്‍റീന എന്ന കപ്പലിലെ കപ്പിത്താനെന്ന് ലയണല്‍ മെസിയെ വിശേഷിപ്പിക്കാം. ദാരിദ്ര്യത്തില്‍ നിന്ന് അധ്വാനത്തിലൂടെ കുതിച്ചുപൊങ്ങിയ നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ പ്രേമികള്‍ നെഞ്ചിലേറ്റി ആരാധിക്കുന്നു.
ഈ ലോകകപ്പിലെ വിജയികള്‍ ആരാവുമെന്ന് ഓരോരുത്തരും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ഒരു മോഹം മാത്രം ഇനിയും ബാക്കിയാവുന്നു, ഇന്ത്യക്ക് എന്നാണ് ലോകകപ്പില്‍ കളിക്കാനാവുക, നടക്കും.ഒന്നും തന്നെ അസാധ്യമായില്ല!

യു.എം. സഹ്‌വ (സൊക്കോര്‍സോ കോണ്‍വന്‍റ് ഗേള്‍സ് ഹൈസ്‌കൂള്‍, മാള)


മെസിപ്പടയെ മറക്കാനാവില്ല


പെരിയാർ തീരത്ത് ഇഷ്ടികക്കളത്തിനായി മണ്ണു നീക്കിയ നിരപ്പല്ലാത്ത പറന്പിലൂടെ, കളിച്ചു നടക്കുന്ന എനിക്ക് ഏറെയിഷ്ടം അർജന്‍റീനയോണ്. ചെറുപ്പം മുതൽ മെസിയാണ് എന്‍റെ ആരാധനാ പാത്രം. റഷ്യൻ ലോകകപ്പിൽ അർജന്‍റീന പുറത്തായെങ്കിലും പ്രിയതാരത്തോടുള്ള ഇഷ്ടം തെല്ലും കുറഞ്ഞിട്ടില്ല.

പ്രാഥമിക റൗണ്ടിൽ ക്രൊയേഷ്യയോട് തോറ്റെങ്കിലും പ്രീക്വാർട്ടറിലെത്തുമെന്നു വിശ്വാസ മുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. എന്നാൽ, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിപ്പോയത് അവർക്കു തിരിച്ചടിയായി. കരുത്തരായ ഫ്രാൻസി നോടു പരാജയപ്പെട്ട് മെസിയുടെ അർജന്‍റീന പുറത്തായി. മാറ ഡോണയു ടെയും ബാറ്റിസ്റ്റ്യൂട്ട യുടെയുമൊക്കെ കളിക്കുന്നതു ടിവിയിൽ കാണുന്നത് ആവേശമാണ്. ഇനി ആരു ജയിക്കുമെന്നു പറയാൻ ബുദ്ധിമുട്ടാണ്. ഫൈനലിൽ എത്തിയിരിക്കുന്നത് അർജന്‍റീനയെ പരാജയപ്പെടുത്തിയ ടീമുകളാണ്. ക്രൊയേഷ്യ വളരെ നന്നായി കളിക്കുന്ന ടീമാണ്. അതുകൊണ്ട് അവർ ജയിക്കണമെന്ന് കൂടുതൽ ആഗ്രഹിക്കുന്നു. റാക്കിട്ടിച്ചും മാൻഡ്സുകിച്ചും പെരിസിച്ചും മോഡ്രിച്ചുമൊക്കെ നിരന്നുനിൽക്കു ന്പോൾ ഫ്രാൻസിനു ജയിക്കണമെങ്കിൽ ഇത്തിരി പാടുപെടും. എന്നാൽ, ഫ്രാൻസ് എന്തൊരു ടീമാണ്. എല്ലാവരും നല്ല ഫോമിൽ. പോൾ പോഗ്ബയുടെ ഓട്ടം ചീറ്റപ്പലിയെ പ്പോലെയാണ്.

എന്നാലും ക്രൊയേഷ്യക്ക് ഫ്രാൻസിനെ പരാജയപ്പെടുത്താനാകു മെന്നാണ് കരുതുന്നത്. മാതാപിതാക്കളായ ജോണ്‍സണ്‍ നരികുളം, മിനി ജോണ്‍സണ്‍, സഹോദരൻ ഹെമൽ എന്നിവരുടെ പ്രോത്സാഹനം എപ്പോഴുമുണ്ട്. വലിയ കളിക്കാരനാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷാഭാരവും ഇപ്പോൾ മനസിലുണ്ട്.

സെബിൻ ജോണ്‍സണ്‍ (പത്താം ക്ലാസ് വിദ്യാർഥി സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കാഞ്ഞൂർ, എറണാകുളം )


ഏതൊരു കളിയുണ്ട് ഇതുപോലെ

"ഏതുണ്ടെടാ കാൽപന്തല്ലാതെ... ഊറ്റം കൊള്ളാൻ വല്ലാതെ...അതെ സ്വപ്നങ്ങളുടെ വൻ മതിൽ പണിഞ്ഞും, കരുത്തിന്‍റെ കോട്ട കെട്ടിയും ഊർജവും വാശിയും വീര്യവും നെഞ്ചിലേറ്റി 32 രാജ്യങ്ങൾ, ഒപ്പം ഫുട്ബോൾ ആരാധകരും. 2018 ഫിഫ ലോകകപ്പിന്‍റെ വിസ്മയക്കാഴ്ചകൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പരിശീലനവും ഒത്തരുമയും സാമാർത്ഥ്യവുമെല്ലാം ഉണ്ടായിരിക്കാം. എന്നാൽ ഇവയെല്ലാം കോർത്തിണക്കിയിരിക്കുന്നത് പ്രതീക്ഷയുടെ പൊൻനൂല് കൊണ്ടാണ് കളിക്കാരന്‍റെ, ആസ്വാദകന്‍റെ, ആരാധകന്‍റെ എന്തിന് ഒരു രാജ്യത്തിന്‍റെ മുഴുവൻ പ്രതീക്ഷയും കൂടിച്ചേരുന്പോൾ മാത്രമാണ് കളിക്കളം നിറയുന്നത്.

VAR സംവിധാനം പോലെയുള്ള പല വിവാദങ്ങൾക്കും ഇടയിൽ എക്കാലത്തെയും പോലെത്തന്നെ അവിസ്മരണീയമായി തീരുകയാണ് ഈ ലോകകപ്പും ഗോളുകൾക്കും ജയത്തിനും തോൽവിക്കുമപ്പുറം കാഴ്ചക്കാരന്‍റെ മനം നിറയ്ക്കുന്ന പ്രകടനങ്ങൾ തന്നെയാണ് കാൽപന്തിന് മുതൽക്കൂട്ട്. അതുകൊണ്ട് തന്നെയാവാം പാനമ, ഐസ്‌ലൻഡ് തുടങ്ങിയ കൊച്ച് രാജ്യങ്ങൾ യോഗ്യത നേടുകയും അതികായന്മാരായ ഇറ്റലി, ഹോളണ്ട് തുടങ്ങിയവർക്ക് അടിതെറ്റുകയും ചെയ്തത്. പ്രവചനങ്ങളെ പൊളിച്ചടക്കി ഫ്ളെക്സുകളെ ഉപയോഗശൂന്യമാക്കി ബ്രസീൽ, അർജന്‍റീന, സ്പെയിൻ, പോർച്ചുഗൽ അടങ്ങുന്ന ടീമുകൾ മുട്ടുമടക്കിയപ്പോൾ ആതിഥേയരായ റഷ്യയും സ്വീഡനും ജപ്പാനുമെല്ലാം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു. വാനോളം പ്രതീക്ഷയുമായി എത്തിയ ടീമുകൾ പലരും നിരാശരായി മടങ്ങി. മുൻ ചാന്പ്യന്മാരായ ജർമനി പോലും എന്നാൽ ഡിഫൻഡർമാർ ആധിപത്യം സ്ഥാപിച്ച ഈ ലോകകപ്പ് കുഞ്ഞുടീമുകളുടെ പ്രതീക്ഷയ്ക്ക് ഫലം കാണിച്ചു കൊടുത്തു. പല യുവതാരങ്ങളും മികവുറ്റ പരിശീലകരുടെ കീഴിൽ ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്പോഴും മെസി, റൊണാൾഡോ എന്നീ ലോകോത്തര താരങ്ങൾക്ക് ഒരു ലോകകപ്പ് സ്വന്തമാക്കാനാവാതെ മടങ്ങുന്ന കാഴ്ച നിരാശരായി കണ്ടത് അവരുടെ ആരാധകർ മാത്രമല്ല. ലോകമെന്പാടുമുള്ള കായിക പ്രേമികളാണ്.

ക്വാർട്ടർ ഫൈനൽ എത്തുന്പോഴേക്കും വിജയിയെ പ്രഖ്യാപിക്കുന്ന ശീലമുണ്ടേൽ അത് മാറ്റേണ്ടിയിരിക്കുന്നു. അത് ആയിരക്കണക്കിന് പ്രതീക്ഷകളിൽ ഒന്ന് മാത്രമാകുന്നു. ‍

എസ്.എം.അഭിമന്യു (പ്ലസ് 2 ബയോളജി സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്)


കേരളം റഷ്യയെ പോലെ

റഷ്യ ലോകകപ്പ് 2018 ഏവര്‍ക്കും പ്രതീക്ഷയേകിക്കൊണ്ടാണ് കടന്നുവന്നത്. എന്നാല്‍ അങ്കത്തട്ടില്‍ അടിപതറിയവര്‍ ഏറെ പ്രത്യേകിച്ചും ആരാധകശ്രദ്ധ നേടിയ ബ്രസീല്‍, അര്‍ജന്‍റീന, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിങ്ങനെയുള്ള ടീമുകള്‍ സെമി ഫൈനല്‍ കാണാതെ ക്വാട്ടറിലും പ്രീ-ക്വാര്‍ട്ടറിലുമെല്ലാമായി പുറത്തായി. ആറ്റില്‍ചാടലും പൊട്ടിക്കരച്ചിലും ഫ്ളക്‌സ് കത്തിക്കലുമെല്ലാമായി ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ തോല്‍വിയില്‍ അനുശോചിച്ചു.

ഈ ലോകകപ്പ് കാലത്ത് കേരളത്തില്‍ വലിയ ആവേശമാണ് എല്ലാവര്‍ക്കും. നമ്മുടെ നാട്ടില്‍ ജനശ്രദ്ധയാകര്‍ഷിച്ച ടീമുകളാണല്ലോ ബ്രസീലും അര്‍ജന്‍റീനയും ജര്‍മനിയും പോര്‍ച്ചുഗലുമെല്ലാം. ആരാധകരുടെ ആരാധന അവര്‍ ഉയര്‍ത്തുന്ന കൂറ്റന്‍ ഫ്ളക്‌സ് ബോര്‍ഡുകളിലാണ് ഇന്നു പ്രതിഫലിക്കുന്നത്. എന്നാല്‍ ഇത്തരം ടീമുകളുടെ അപ്രതീക്ഷിത തോല്‍വി ആരാധകരുടെ നെഞ്ച് കലക്കിയെങ്കിലും കോഴിക്കൂട് മറയ്ക്കാന്‍ ഈ ഫ്ളക്‌സ് ബോര്‍ഡുകള്‍ വീട്ടമ്മമാര്‍ക്ക് തുണയാവുന്നു.


ഐശ്വര്യ കെ.വി. (ക്ലാസ് 9 ഹോളിഫാമിലി സിജിഎച്ച് ചെമ്പുക്കാവ്)


ചെറുമീനുകളുടെ വിജയം മനോഹരം

നാലാണ്ടിൽ ഒരിക്കൽ മാത്രം വന്ന് ഒരുമാസക്കാലം ലോകത്തിന്‍റെ ഗതി നിർണയിക്കുന്ന മഹാദ്ഭുതം. 2018 ലെ റഷ്യൻ ലോകകപ്പിൽ പതിവുതെറ്റിച്ചുള്ള മുൻനിര ടീമുകളുടെ പതനവും ചെറുടീമുകളുടെ ഉയിർത്തെഴുന്നേൽപ്പും നാം കണ്ടു. ആതിഥേയർക്കുവരെ നാഴികകല്ലായ ലോകകപ്പ് ലോകജേതാക്കളായ ജർമനി, അർജന്‍റീന, സ്പെയിൻ എന്നിവർ ആദ്യഘട്ടങ്ങളിൽ തന്നെ പ്രതീക്ഷയ്ക്ക് വിപരീതമായ്, നിരാശജനകമായ പ്രകടനം കാഴ്ചവച്ച് പുറത്തായപ്പോൾ ബെൽജിയം, റഷ്യ, ക്രൊയേഷ്യ ഉൾപ്പെടെയുള്ള ടീമുകൾ പ്രതീക്ഷക്കതീതമായ പ്രകടന മികവുകൊണ്ട് കാണികളെ അന്പരിപ്പിച്ചു. സമാനരീതിയിൽ കാൽപ്പത്തിന്‍റെ ദൈവങ്ങളായ് വാഴ്ത്തപ്പെടുന്ന റൊണാൾഡോയും മെസിയും നെയ്മറും മടങ്ങിയപ്പോൾ യുവ താരങ്ങളായ എംബാപ്പെയും ലുക്കാക്കുവും ഹാരി കെയ്നും വ്യക്തിഗത മികവുകൊണ്ട് തങ്ങളുടെ രാജ്യങ്ങളെ ഒരു പടവുകൂടി മുന്നോട്ടെത്തിച്ചു.

സി.സൂര്യതേജ് (പ്ലസ് ടു സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്)


ജർമനിയുടെ മാനംകാത്ത ക്രൂസ്

ഈ ലോകകപ്പിലെ എന്‍റെ ഇഷ്ടതാരമാണ് ടോണി ക്രൂസ്. വലിയ വാക്കുകളോ നാട്യങ്ങളോ ഇല്ലാതെ സുന്ദരമായാണ് ക്രൂസ് കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടങ്ങളിൽ നിന്ന് പുരോഗമിക്കുന്ന ഓരോ അവസരത്തിലും ജർമനിക്ക് പ്രതിരോധം തീർക്കാൻ ക്രൂസിനു കഴിഞ്ഞിരുന്നു. സോച്ചിയിലെ സ്റ്റേഡിയത്തിൽ സ്വീഡനെതിരേ കളിക്കുമ്പോൾ ജർമൻ ആരാധകർ നിരാശയിലായിരുന്നപ്പോഴായിരുന്നല്ലോ ക്രൂസിന്‍റെ മുന്നേറ്റം. ഒടുവിൽ അവസാനമിനിറ്റ് വിജയവും. ആ ഫ്രീകിക്കിന് ലോകനിലവാരമായിരുന്നുവെന്നാണ് ഏവരും വിലയിരുത്തിയത്. കോച്ച് യോവാകിം ലോ തന്‍റെ സ്റ്റാർ പ്ലെയറായി ക്രൂസിനെ കണ്ടതിൽ അത്ഭുതപ്പെടാനില്ല.സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്‍റെ മിഡ്ഫീൽഡറായ ക്രൂസ് മുമ്പ് പലതവണ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൃത്യമായ പാസുകളും ഗെയിം പ്ലാൻ വായിച്ചെടുക്കാനുള്ള കഴിവുമാണ് ക്രൂസിനെ വ്യത്യസ്തനാക്കുന്നത്. ജർമൻ ദേശീയ ടീമിനും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്ന ഫുട്ബോൾ താരമാണ് ടോണി ക്രൂസ്. 1990 ജനുവരി നാലിന് ജർമനിയിലായിരുന്നു ജനനം. 17 ാം വയസിൽ ബയേൺ മ്യൂണിക് ടീമിലെത്തിയ അദ്ദേഹം മൂന്നു തവണ ബുണ്ടസ് ലീഗ് കിരീടവും 2013 ലെ ചാന്പ്യൻസ് ലീഗും നേടിക്കൊടുത്തു. 2010 ലാണ് ആദ്യമായി അദ്ദേഹം ജർമനിയുടെ ജഴ്സിയണിഞ്ഞത്. 2010 ൽ സൗത്ത് ആഫ്രിക്കയിലും 2014 ൽ ബ്രസീലിലും നടന്ന ലോകകപ്പിൽ ജർമൻ ടീമിലെ അംഗമായിരുന്നു. 2017 ലെ ചാന്പ്യൻലീഗ് കിരീടം നേടിയ റയൽമാഡ്രിഡിന്‍റെ മിഡ്ഫീൽഡറായിരുന്നു. കൃത്യമായ പാസുകളായിരുന്നു അദ്ദേഹത്തിന്‍റെ സവിശേഷത.

ഗൗതംകൃഷ്ണ (10, ഇ സെന്‍റ് ജൂഡ്സ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്, കാസർഗോഡ്)


ഫ്രാൻസിനൊപ്പം, ബ്രസീൽ പോകണ്ടാരുന്നു

തിരുവനന്തപുരം: ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആരവത്തില്‍ മുങ്ങിനില്‍ക്കുകയാണ്. ഫൈനലില്‍ ആരു വരും. ആരു കപ്പടിക്കും. എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടയിലാണ്, ഒരുപാട് പേരുടെ പ്രവചനങ്ങളെ തകിടം മറിച്ചു കൊണ്ട് ആദ്യ റൗണ്ടില്‍ തന്നെ വമ്പന്മാരായ ഒരു പിടി ടീമുകള്‍ പുറത്തായത്. നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയും മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനും അര്‍ജന്‍റീനയും ബ്രസീലും ഒക്കെ സെമിയിലെത്താതെ പുറത്തായത് ആരാധകവൃന്ദങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും, ആര് കപ്പടിക്കും എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത്.

എങ്കിലും ഈ ലോകകപ്പില്‍ നിന്നും ബ്രസീല്‍ വിടവാങ്ങിയത് എത്ര നിര്‍ഭാഗ്യകരമാണ്. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്കു സങ്കടമാണ്. കേരളത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന നിരവധി പേരുടെ ഇഷ്ട ടീം തന്നെയാണ് ബ്രസീല്‍, ഇപ്പോഴും.

ഫൈനലിലേക്കു ഞാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഒരു ടീമായിരുന്നു ബ്രസീല്‍. പക്ഷേ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അവര്‍ പുറത്തായി. നെയ്മര്‍, ഗബ്രിയല്‍ ജീസസ്, കുട്ടീഞ്ഞോ ഉള്‍പ്പെടെയുള്ള നല്ല കളിക്കാരുടെ പ്രകടനം ബ്രസീലിനെ ഫൈനലിലെത്തിക്കുമെന്നും ആരംഭത്തില്‍ ഞാന്‍ കരുതിയിരുന്നു. മാഴ്സെലോ, തിയാഗോ സില്‍വ തുടങ്ങിയ ലോകോത്തര ഡിഫന്‍ഡര്‍മാരുടെ പ്രകടനമായിരുന്നു ആ ചിന്തയ്ക്കു പിന്നില്‍. നിരവധി തന്ത്രങ്ങള്‍ ബ്രസീല്‍ പുറത്തെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എതിര്‍പക്ഷത്തെ അറ്റാക്ക്് ചെയ്തു കളിക്കാനുള്ള ബ്രസീല്‍ കളിക്കാരുടെ മേല്‍ക്കൈ ആയിരുന്നു ആ പ്രതീക്ഷയ്ക്കു പിന്നില്‍. ഡിഫെന്‍സ് വീണ്ടും മെച്ചപ്പെടുത്തുമെന്നും കരുതിയിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലിനെ ജീവന്മരണ പോരാട്ടമാക്കി മാറ്റിയ ബ്രസീലിന് പക്ഷേ ബെല്‍ജിയത്തോട് അടിയറവു പറയേണ്ടി വന്നു. നന്നായി കളിച്ചെങ്കിലും ഭാഗ്യം അന്ന് ബ്രസീലിനെ തുണച്ചില്ല എന്നാണ് എനിക്കു തോന്നിയത്. ഡിഫന്‍സില്‍ പിഴവുകള്‍ വരുത്തിയെന്നതു ശരി തന്നെ. പക്ഷേ ഡിഫന്‍സിനു പേരു കേട്ട ബെല്‍ജിയത്തിന്‍റെ ഗോള്‍മുഖത്ത് കളിയുടെ അവസാനമിനിറ്റുകളില്‍ എത്രയെത്ര ഗോളുകള്‍ക്കുള്ള അവസരങ്ങളാണ് നെയ്മറും സംഘവും തുറന്നത്. കളിയുടെ അവസാന നിമിഷത്തില്‍ ബോക്‌സിനു വെളിയില്‍ നിന്ന് നെയ്മര്‍ എടുത്ത ആ ലോംഗ് റേഞ്ച് ഷോട്ട് ബെല്‍ജിയം ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പക്ഷേ ഭാഗ്യം ബ്രസീലിനെ തുണച്ചില്ല.വേദനയാണ് ഈ ടീം പോയതിൽ.

ഫുട്‌ബോളില്‍ വലിയവരും ചെറിയവരും ഇല്ല, പന്തുരുണ്ടു തുടങ്ങിയാല്‍ പിന്നെ അതു നിലയ്ക്കും വരെ എന്തും സംഭവിക്കാം എന്ന യാഥാര്‍ഥ്യത്തെ അടിവരയിടുന്നതായിരുന്നു ഈ ലോകകപ്പിലെ ഓരോ പോരാട്ടങ്ങളും. മനോഹരമായ കളി കാഴ്ചവയ്ക്കുക എന്നതിനു പകരം ജയക്കണം എന്ന അടങ്ങാത്ത ആവേശത്തോടെയുള്ള കളികള്‍.

ഇതുവരെ കണ്ട കളികളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളി ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനും പോര്‍ച്ചുഗലും തമ്മില്‍ നടന്ന കളിയാണ്. ആരു ജയിക്കുമെന്നു പ്രതീക്ഷയില്ലായിരുന്നു. 3-3 എന്ന സമനിലയിലാണ് കളി അവസാനിച്ചതെങ്കിലും ഇത്തവണത്തെ ഏറ്റവും മികച്ച കളിയായി അത് എന്നും ഓര്‍മയില്‍ നില്‍ക്കും.

പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ 4-3ന് തോല്‍പ്പിച്ച് മുന്നേറിയ ഫ്രാൻ‌സ് ഇപ്പോൾ ബെൽ ജിയത്തെയും മറിക ടന്നു ഫൈനലിൽ എത്തിയി രിക്കുകയാണ്. അവർ ഒരി ക്കൽക്കൂടി കപ്പ് എടുക്കട്ടെ. പ്രായം കുറഞ്ഞ കളിക്കാരാണ് അവരുടെ ശക്തി.

ചിരാഗ് ബി.ചന്ദ്രന്‍ (12-ാം ക്ലാസ് വിദ്യാര്‍ഥി ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കവടിയാര്‍ തിരുവനന്തപുരം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.