പാക്കിസ്ഥാനെ ഗ്രാൻഡ്ഹോം അടിച്ചോടിച്ചു
പാക്കിസ്ഥാനെ ഗ്രാൻഡ്ഹോം അടിച്ചോടിച്ചു
Wednesday, January 17, 2018 12:45 AM IST
ഹാമിൽട്ടണ്‍: ഒരു കളിയെങ്കിലും ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ കോളിൻ ഡി ഗ്രാൻഡ്ഹോം മിന്നൽപ്പിണരായപ്പോൾ ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും പാക് നിരയ്ക്ക് തോൽവി തന്നെ.

263 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികൾക്കായി ഏഴാമനായിറങ്ങിയ ഗ്രാൻഡ്ഹോം 40 പന്തിൽ 74 റണ്‍സെടുത്ത് വിജയശില്പിയായി. 52 റണ്‍സുമായി ഹെൻറി നിക്കോൾസ് ഉജ്വല പിന്തുണ നല്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത് മുഹമ്മദ് ഹഫീസ് (81), ഫക്കർ സമൻ (54), ഹാരിസ് സൊഹൈൽ (50) എന്നിവരുടെ മികവിലാണ്.

മറുപടി ബാറ്റിംഗിൽ കോളിൻ മണ്‍റോ (56), മാർട്ടിൻ ഗപ്റ്റിൽ (31) എന്നിവർ മികച്ച തുടക്കം നല്കിയശേഷം കിവികൾ തകരുകയായിരുന്നു. അഞ്ചിന് 154 റണ്‍സെന്ന നിലയിലാണ് ഗ്രാൻഡ്ഹോമും നിക്കോളസും ഒത്തുചേരുന്നത്. അഞ്ചു പടുകൂറ്റൻ സിക്സറും ഏഴു ബൗണ്ടറികളും ഓൾറൗണ്ടറുടെ ബാറ്റിൽ നിന്ന് ഒഴുകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.