പി.യു. ചിത്രയുടെ ഹർജി: തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു
പി.യു. ചിത്രയുടെ ഹർജി:  തുടർനടപടികൾ  ഹൈക്കോടതി അവസാനിപ്പിച്ചു
Wednesday, September 20, 2017 11:41 AM IST
കൊച്ചി: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷനെതിരേ പി.യു. ചിത്ര നൽകിയ കോടതിയലക്ഷ്യ ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ചിത്രയെ ദുരുദ്ദേശപരമായോ തെറ്റായോ ഒഴിവാക്കിയതാകാമെന്നും എന്നാൽ ഹർജിയുമായി മുന്നോട്ടു പോയിട്ടു ഗുണമില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഡിവിഷൻ ബെഞ്ച് കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചത്.

ഏഷ്യൻ ഇൻഡോർ അത് ലറ്റിക് മീറ്റിൽ കഴിഞ്ഞ ദിവസം ചിത്ര സ്വർണം നേടിയത് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. മികവുള്ള കായികതാരമാണു ചിത്രയെന്നു കോടതി അഭിപ്രായപ്പെട്ടു. ചിത്രയ്ക്കു യോഗ്യതയില്ലെന്നു പറഞ്ഞ് അവസരം നിഷേധിച്ചു. അയോഗ്യയാക്കാൻ കാരണം കണ്ടെത്തി. എന്നാൽ ചിത്ര യോഗ്യയായിരുന്നു. ഇനി ഹർജിയിലൂടെ എന്തു നേടാനാകും -കോടതി ആരാഞ്ഞു. ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷൻ ചിത്രയുടെ കരിയറും മനോവീര്യവും തകർക്കുകയാണു ചെയ്തതെന്നും ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.