മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഉടമകള്‍ക്ക് 26 ശതമാനം ലാഭവിഹിതം
Friday, April 25, 2025 1:17 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് 2024-25 സാമ്പത്തികവര്‍ഷത്തേക്ക് ഓഹരി ഉടമകള്‍ക്ക് 26 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ളവര്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക.
പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഈ ഇടക്കാല ലാഭവിഹിതം നല്‍കും. ഐപിഒയിൽ ഓഹരികളുടെ ലിസ്റ്റിംഗ് നടത്തിയ 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. അന്നുമുതല്‍ ഇതുവരെ 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് നല്‍കിയിട്ടുള്ളത്.
ഓഹരി ഉടമകള്‍ക്ക് സുസ്ഥിര മൂല്യം നല്കുന്ന കമ്പനിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
എല്ലാ ബിസിനസുകളിലും മൂല്യം നല്‍കുന്നതിനൊപ്പം സ്വര്‍ണപ്പണയ മേഖലയിലെ തങ്ങളുടെ മുന്‍തൂക്കം ശക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുത്തൂറ്റ് ഫിനാന്‍സ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണപ്പണയ വായ്പാ കമ്പനി എന്ന സ്ഥാനം ശക്തമാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.