എയര്‍ ഇന്ത്യ എക്‌സ്പ്രസ്-എഐഎക്‌സ് കണക്‌ട് ലയനം പൂര്‍ത്തിയായി
എയര്‍ ഇന്ത്യ എക്‌സ്പ്രസ്-എഐഎക്‌സ് കണക്‌ട് ലയനം പൂര്‍ത്തിയായി
Wednesday, October 2, 2024 1:51 AM IST
കൊച്ചി: എയര്‍ ഇന്ത്യ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡും എഐഎക്‌സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും (പഴയ എയര്‍ ഏഷ്യ ഇന്ത്യ) തമ്മിലുള്ള ലയനം പൂര്‍ത്തിയായി.

വിഹാന്‍ എഐയുടെ ഭാഗമായി നാല് എയര്‍ലൈനുകളെ രണ്ടെണ്ണമാക്കി ലയിപ്പിക്കാനുള്ള എയര്‍ ഇന്ത്യ ഗ്രൂപ്പിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണു ലയനം. എയര്‍ ഇന്ത്യയും വിസ്താരയും തമ്മില്‍ ലയിപ്പിച്ച് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒറ്റ എയര്‍ലൈന്‍ സ്ഥാപിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ലൈനിന്‍റെ നവീകരിച്ച ബ്രാന്‍ഡ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസും എഐഎക്‌സ് കണക്ടും തമ്മിലുള്ള ലയനം പൂര്‍ത്തിയാക്കാനായി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായി (ഡിസിജിഎ) ചേര്‍ന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെയും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെയും മറ്റു പ്രധാന ഏജന്‍സികളുടെയും പങ്കാളിത്തത്തോടെയാണ് അതിവേഗത്തില്‍ ലയനം പൂര്‍ത്തിയാക്കാനായത്.

എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയര്‍മാനുമായ കാംബെല്‍ വില്‍സന്‍റെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയിലെ ഡിജിസിഎ ആസ്ഥാനത്ത് ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ വിക്രം ദേവ് ദത്ത്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗിന് പുതുക്കിയ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി.


ടാറ്റ ഏറ്റെടുക്കുന്നതിനുമുന്പ് 22 വിമാനങ്ങളായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളീറ്റിലുണ്ടായിരുന്നത്. ഇന്നത് 88 ആയി. ഓരോ മാസവും നാല് പുതിയ വിമാനങ്ങള്‍ വീതം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളീറ്റിലേക്ക് ഉള്‍പ്പെടുത്തുന്നുണ്ട്. ഇന്ത്യ, ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ അവസാനത്തോടെ 100 കടക്കുമെന്നാണ് പ്രതീക്ഷ.

2022ന്‍റെ തുടക്കത്തില്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിനുശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരുടെ എണ്ണം 400 ശതമാനം വര്‍ധനിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം 74 ല്‍നിന്ന് 171 ആയി ഉയര്‍ന്നിട്ടുണ്ട്. 2023 ഒക്ടോബറിലാണ് എയര്‍ലൈന്‍ ഏകീകൃത ബ്രാന്‍ഡായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവതരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.