കളമശേരി: കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (സിയാൽ) അനുബന്ധ സ്ഥാപനമായ കൊച്ചി ഇന്‍റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡും (സിഐഎഎസ്എൽ) കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയും (കുസാറ്റ്) ചേർന്ന് ഏവിയേഷനിൽ സർട്ടിഫിക്കറ്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു.

ആദ്യപടിയായി സർവകലാശാലയുടെ അംഗീകാരമുള്ള അക്കാദമിക് പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനും എയർപോർട്ട് ആൻഡ് എയർലൈൻ പ്രവർത്തനങ്ങൾ, പാസഞ്ചർ ഹാൻഡ്‌ലിംഗ്, എയർപോർട്ട് റാംപ് ഹാൻഡ്‌ലിംഗ്, കാർഗോ ആൻഡ് ലോജിസ്റ്റിക്സ്, സെക്യൂരിറ്റി, ഫയർഫൈറ്റിംഗ് തുടങ്ങിയ മേഖലകളിൽ സിഐഎഎസ്എൽ കോഴ്സുകൾക്കു പരിശീലനം, അക്രഡിറ്റേഷൻ, സർട്ടിഫിക്കേഷൻ എന്നിവ നൽകുന്നതിനും ധാരണയായി.


കുസാറ്റ്, സിഐഎഎസ്എൽ എന്നിവയ്ക്ക് താത്പര്യമുള്ള മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നൽകുന്നതിന്‍റെ ഭാഗമായി ശാസ്ത്രീയവും സാങ്കേതികവുമായ അറിവ് പങ്കിടുന്നതിനുള്ള പദ്ധതികളും ഗവേഷണവും കൺസൾട്ടൻസി പ്രോജക്ടുകളും നടത്താൻ ഇരുകൂട്ടരും തീരുമാനിച്ചു.

ധാരണാപത്രത്തിന്‍റെ ഭാഗമായി രണ്ടു സ്ഥാപനങ്ങളിലും ഫാക്കൽറ്റി വികസന പരിപാടികളും മാനേജ്‌മെന്‍റ് പരിശീലനപരിപാടികളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും കോൺഫറൻസുകളും സംഘടിപ്പിക്കും.