വ്യാപാരികളുടെ പതിവിനുള്ള നിയന്ത്രണം പിൻവലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കേസ് കോടതിയിലായതോടെ നിലവിൽ എടുക്കുന്ന വിളവ്, വില ഇടിച്ചാണ് തമിഴ്നാട് വ്യാപാരികൾ വാങ്ങുന്നത്. അതാണ് ഇപ്പോഴത്തെ വിലയിടിവിനുകാരണം.
കിലോയ്ക്ക് 2500 രൂപ വരെ ഈ സീസണിൽ ശരാശരി വില വന്ന കായ് ഇപ്പോൾ 2000 രൂപയ്ക്കു താഴെയാണ് വിൽപന നടക്കുന്നത്. ഓഗസ്റ്റിൽ ആരംഭിക്കേണ്ട പുതിയ വിളവെടുപ്പുസീസണ് ഇക്കുറി രണ്ടു മാസത്തോളം വൈകാനും സാധ്യത ഉള്ളപ്പോഴാണ് ഇത്രയും വിലയിടിവ് അനുഭവപ്പെടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ നഷ്ടവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് ചെറികിട, നാമമാത്ര കർഷകരാണ്. ഇവർക്ക് കായ് വിറ്റുമാത്രമേകൃഷികാര്യങ്ങളും വീട്ടുകാര്യങ്ങളും നടത്താനാകു. അതിനാൽ കിട്ടുന്ന വിലയക്ക് കായ് വിൽക്കാൻ ഇവർ നിർബന്ധിതരാകും. കേരള വ്യാപാരികൾ കൂടി മാർക്കറ്റിൽ എത്തിയാലെ വ്യാപാര മത്സരം ഉണ്ടാകു.
ഏലത്തിന്റെ ഉത്പാദനച്ചെലവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഉത്പാദനം വർധിക്കുപ്പോൾ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് വളം കീടനാശിനി കച്ചവടക്കാരാണ്. ഏലത്തിന്റെ വളത്തിനും കീടനാശിനിക്കും ഏലത്തിന്റെ വില ഉയരുന്നതിനനുസരിച്ച് കന്പനികൾ വില കൂട്ടുകയാണ്. കൂട്ടിയ വില ഏലക്കായുടെ വില താഴുന്പോൾ കുറയ്ക്കുന്നുമില്ല. അതിനാൽ കായുടെ വില കുറയുന്പോൾ കർഷകർക്ക് നഷ്ടം സംഭവിക്കും.