നിഫ്റ്റി ഫ്യൂച്ചറിൽ ജൂണ്‍ സീരീസ് 23,334ൽനിന്ന് 23,466ലേക്കു കയറി. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 146.3 ലക്ഷം കരാറുകളിൽനിന്ന് 149 ലക്ഷമായി.
റിക്കാർഡ് പ്രകടനം കാഴ്ചവച്ച ആവേശത്തിലാണ് സെൻസെക്സ്. സൂചിക 76,693ൽനിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 77,145 പോയിന്റുവരെ സഞ്ചരിച്ചശേഷം ക്ലോസിംഗിൽ 76,992ലാണ്. അനുകൂല വാർത്തകൾക്കു സൂചികയെ 77,314ലേക്കും തുടർന്ന് 77,636ലേക്കും ഉയർത്താനാകും. വില്പനസമ്മർദം ഉടലെടുത്താൽ 76,500ലും 76,008ലും താങ്ങുണ്ട്.
രൂപ ദുർബലം ഡോളറിനു മുന്നിൽ രൂപ 83.46ൽനിന്ന് 83.56ലേക്കു ദുർബലമായി. 83.40-83.60 റേഞ്ചിൽ ഈ വാരം സഞ്ചരിച്ചു പുതിയ ദിശ കണ്ടെത്താൻ ശ്രമിക്കാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ 5175 കോടി രൂപയുടെ നിക്ഷേപത്തിനു കാണിച്ച ഉത്സാഹം റിക്കാർഡ് കുതിപ്പിന് അവസരമൊരുക്കി. രണ്ടു ദിവസങ്ങളിലായി അവർ 3144 കോടി രൂപയുടെ വില്പനയും നടത്തി. ആഭ്യന്തരഫണ്ടുകൾ 6847 കോടി രൂപ നിക്ഷേപം നടത്തി, 554 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
അന്താരാഷ്ട്ര സ്വർണവില ഉയർന്നു. പുതിയ നിക്ഷേപങ്ങൾക്കു ഫണ്ടുകൾ കാണിച്ച ഉത്സാഹവും ഡോളറിലെ ചാഞ്ചാട്ടവും നിക്ഷേപകരെ മഞ്ഞലോഹത്തിലേക്ക് അടുപ്പിച്ചു. ട്രോയ് ഒൗണ്‍സിന് 2292 ഡോളറിൽനിന്ന് 2332ലേക്ക് ഉയർന്നു. 2356 ഡോളറിൽ പ്രതിരോധമുണ്ട്.
ചൂടുപിടിച്ച് എണ്ണ രാജ്യാന്തര ക്രൂഡ് ഓയിൽ നാലു ശതമാനം കയറി. എണ്ണ ഉത്പാദനം നിയന്ത്രിക്കാനുള്ള നീക്കങ്ങളും വേനൽക്കാല ഡിമാൻഡ്, ഇന്ധനങ്ങളുടെ ആവശ്യകത വർധിപ്പിക്കുമെന്ന വിലയിരുത്തലും എണ്ണ ചൂടുപിടിക്കാൻ കാരണമായി. ഓഗസ്റ്റ് അവധി ബാരലിന് 82.65 ഡോളറിലെത്തി. ഡോളർ മൂല്യത്തിലെ ചാഞ്ചാട്ടം എണ്ണയെ 90 ഡോളർ വരെ ഉയർത്താമെങ്കിലും 95ലേക്കും 100 ഡോളറിലേക്കും ദിശ തിരിഞ്ഞിട്ടില്ല.