നിലവിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തിയ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്ന എസ്ബിഐയുടെ നടപടി വിചിത്രമാണെന്നു ബത്ര പ്രതികരിച്ചു. നികുതിദായകരുടെ പണം ഉൾപ്പെട്ടതിനാൽ സാൽവെയ്ക്കു നൽകിയ ഫീസിന്റെ വിവരങ്ങൾ മറച്ചുവയ്ക്കാൻ എസ്ബിഐക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘാനാവിരുദ്ധമാണെന്ന് ഫെബ്രുവരി 15നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതേത്തുടർന്ന്, 2019 ഏപ്രിൽ 12 മുതൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി എസ്ബിഐക്കു വെളിപ്പെടുത്തേണ്ടിവന്നു.
മാർച്ച് 11ന് വിവരങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. വിവരങ്ങൾ ഉടൻ കൈമാറാൻ സുപ്രീംകോടതി അന്ത്യശാസനയും നൽകി.
രണ്ടു ദിവസത്തിനുശേഷം എസ്ബിഐ കൈമാറിയ ഈ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. എന്നാൽ, മാർച്ച് 15ന് ബോണ്ട് സംബന്ധിച്ച സന്പൂർണവിവരങ്ങൾ വെളിപ്പെടുത്താത്തതിന്റെ പേരിൽ എസ്ബിഐയെ വീണ്ടും നിർത്തിപ്പൊരിച്ചു. പിന്നാലെ, ബോണ്ടുകളുടെ സവിശേഷ നന്പർ സംബന്ധിച്ച വിവരങ്ങളും എസ്ബിഐക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകേണ്ടിവന്നു.