ബോംബെ സെൻസെക്സ് 72,426 പോയിന്റിൽനിന്നുള്ള തിരുത്തലിൽ 72,166ലേക്ക് ഇടിഞ്ഞങ്കിലും താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകാരുടെ വരവിൽ 73,414 വരെ കയറി. എന്നാൽ, സർവകാല റിക്കാർഡായ 73,427 പോയിന്റ് മറികടക്കാനായില്ല. സെൻസെക്സ് റിക്കാർഡ് പുതുക്കുമെന്ന ഘട്ടത്തിൽ വിദേശഫണ്ടുകൾ ലാഭമെടുപ്പു നടത്തിയതിനാൽ ക്ലോസിംഗിൽ 73,142ലാണ്. ഈ വാരം റിക്കാർഡ് പ്രകടനത്തിനു മുതിർന്നാൽ 73,466ലേക്കും തുടർന്ന് 73,791ലേക്കും സെൻസെക്സ് ചുവടുവയ്ക്കും. വിപണിയുടെ ആദ്യ സപ്പോർട്ട് 72,491 പോയിന്റിലാണ്.
വിപണിമൂല്യം നിലവിൽ 4.3 ട്രില്യണ്‍ ഡോളറിൽ നീങ്ങുന്ന ഇന്ത്യൻ വിപണിമൂല്യം 2030ൽ ഏകദേശം 10 ട്രില്യണ്‍ ഡോളർ മൂലധനത്തിലേക്കു പ്രവേശിക്കുമെന്നാണു വിലയിരുത്തലുകൾ. അനുകൂലസാധ്യതകൾ നേട്ടമാക്കിയാൽ മുന്നിലുള്ള ആറു വർഷങ്ങളിൽ വിപണിമൂല്യം ഇരട്ടിയിലധികം ഉയരാമെന്നത് ഏഷ്യൻ മേഖലയിൽ ഇന്ത്യയുടെ തിളക്കം ഇരട്ടിപ്പിക്കും.
വിദേശ ഫണ്ടുകൾ 3500 കോടി രൂപയുടെ ഓഹരികൾ വിറ്റതിനൊപ്പം 1560 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 3944 കോടി രൂപയുടെ വാങ്ങലും 411 കോടിയുടെ വിൽപ്പനയും നടത്തി. ഫെബ്രുവരിയിൽ വിദേശ ഓപ്പറേറ്റർമാർ 15,857.29 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തരഫണ്ടുകൾ 20,925.83 കോടി രൂപയുടെ നിക്ഷേപം നടത്തി.
എണ്ണയ്ക്കു ചലനം രാജ്യാന്തര ക്രൂഡ് ഓയിൽ വില താഴ്ന്നു. എണ്ണ ബാരലിന് 84 ഡോളറിൽനിന്ന് 81.66 ഡോളറായി. ഫെഡ് റിസർവ് പലിശ ഭേദഗതികൾക്കു രണ്ടു മാസത്തെ കാലതാമസം വേണ്ടിവരുമെന്ന സൂചന എണ്ണ വിലയിൽ ചലനമുളവാക്കി. അന്താരാഷ്ട്ര സ്വർണം 2013 ഡോളറിൽനിന്ന് 2041 വരെ ഉയർന്നശേഷം വാരാന്ത്യം 2035 ഡോളറിലാണ്.