ജോയ് ആലുക്കാസിന്‍റെ ജീവചരിത്രം ബ്രിട്ടീഷ് പാര്‍ലമെന്‍റിൽ അവതരിപ്പിച്ചു
ജോയ് ആലുക്കാസിന്‍റെ ജീവചരിത്രം  ബ്രിട്ടീഷ് പാര്‍ലമെന്‍റിൽ അവതരിപ്പിച്ചു
Saturday, February 24, 2024 12:44 AM IST
തൃശൂര്‍: പ്രമുഖവ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവിയുമായ ജോയ് ആലുക്കാസിന്‍റെ ജീവചരിത്രം ‘സ്‌പ്രെഡിംഗ് ജോയ്’ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ഗ്രിമോണ്ട് ഹാളില്‍ ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാര്‍ട്ടിന്‍ ഡേ, വീരേന്ദ്ര ശര്‍മ, സ്റ്റീഫന്‍ ടിംസ് തുടങ്ങിയ പ്രമുഖ എംപിമാര്‍ക്കാണു പുസ്തകത്തിന്‍റെ പകര്‍പ്പ് ജോയ് ആലുക്കാസ് കൈമാറിയത്. ബംഗ്ലാദേശി വംശജരുടെ പ്രതിനിധിയായ ബരോനസ് ഉദ്ദീനും പങ്കെടുത്തു.

കേരളത്തിലെ ചെറിയൊരു പട്ടണത്തില്‍നിന്നാരംഭിച്ച് ലോകമൊട്ടാകെ വളര്‍ന്നുപന്തലിച്ച ഒരു സംരംഭം കെട്ടിപ്പടുത്ത കഥയും തന്‍റെ ജീവിതാനുഭവങ്ങളുമാണു പുസ്തകത്തില്‍ ജോയ് ആലുക്കാസ് പറയുന്നത്. ബിസിനസ് സംരംഭകത്വരംഗത്തു പുതുതലമുറയ്ക്കുള്ള പാഠങ്ങളും ഇതിൽ ഉള്‍ക്കൊള്ളുന്നു.


തനിക്കു ലഭിച്ച ഊഷ്മളസ്വീകരണത്തിനു ജോയ് ആലുക്കാസ് കൃതജ്ഞത അറിയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങളുമായി തന്‍റെ അനുഭവം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു വ്യക്തമാക്കിയ ജോയ് ആലുക്കാസ്, ഇരുരാജ്യങ്ങളുടെയും പാരമ്പര്യവും സാംസ്‌കാരിക, സാമ്പത്തിക പ്രാധാന്യവും എടുത്തുപറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.