മറ്റു സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടാണ്. ഇത് ലാഭമെടുപ്പിന് ഉൗഹക്കച്ചവടക്കാരെ പ്രേരിപ്പിക്കും. ഡെയ്ലി ചാർട്ടിൽ എംഎസിഡി അനുകൂലമായാണ് നീങ്ങുന്നതെങ്കിലും വീക്ലി ചാർട്ടിലെ ദുർബലാവസ്ഥ കുതിപ്പിനെ പിടിച്ചുനിർത്താം.
ചാഞ്ചാടി സെൻസെക്സ് ബോംബെ സെൻസെക്സ് 65,794 പോയിന്റിൽനിന്ന് 66,229 പോയിന്റ് വരെ കയറിയ ഘട്ടത്തിൽ, മുൻനിര ഓഹരികളിലെ വിൽപ്പന സമ്മർദംമൂലം അൽപ്പം തളർന്ന സെൻസെക്സ് ക്ലോസിംഗിൽ 65,970 പോയിന്റിലാണ്. 66,281ലും 66,592ലും പ്രതിരോധമുണ്ട്. വിൽപ്പന സമ്മർദമുണ്ടായാൽ 65,606-65,242ൽ താങ്ങ് പ്രതീക്ഷിക്കാം.
വാരാവസാനം വിദേശഫണ്ടുകൾ രണ്ടു ദിവസം നിക്ഷേപത്തിനു കാണിച്ച ഉത്സാഹം ഈവാരം തുടർന്നാൽ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം സംഭവിക്കാം. ഈ വർഷം 96,349 കോടി രൂപയുടെ നിക്ഷേപം വിദേശഫണ്ടുകൾ നടത്തി. പോയവാരം ഇത് 2881 കോടിയായിരുന്നു. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശഫണ്ടുകൾ 1409 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും വാങ്ങലുകാരായി നിലകൊണ്ട് 2112 കോടിയുടെ ഓഹരികൾ ശേഖരിച്ചു.
അന്താരാഷ്ട്ര സ്വർണവില ഉയർന്നു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1981 ഡോളറിൽനിന്ന് 2000വും കടന്ന് 2008.50 വരെ കയറി. 2009ലെ പ്രതിരോധം മറികടക്കാനായിട്ടില്ലെങ്കിലും ഈ തടസം ഭേദിക്കുന്നതോടെ 2024നെ ലക്ഷ്യമാക്കും. വാരാന്ത്യം നിരക്ക് 2001 ഡോളറിലാണ്.
രൂപയ്ക്കു രക്ഷയില്ല ഡോളറിനു മുന്നിൽ രൂപയുടെ ദുർബലാവസ്ഥ വിട്ടുമാറുന്നില്ല. ഡിസംബറിലേക്കു പ്രവേശിക്കുന്നതോടെ വിദേശ ഇടപാടുകാർ ബാധ്യതകൾ വിറ്റുമാറാനുള്ള നീക്കം നടത്തും. ഇതു പരിഗണിച്ചാൽ, രൂപ കൂടുതൽ പരിങ്ങലിലാവും. 83.24ൽ നിന്നും റിക്കാർഡ് തകർച്ചയായ 83.38 എന്ന നിലയിലേക്ക് നീങ്ങിയശേഷം ക്ലോസിംഗിൽ 83.36ലാണ്. രൂപയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 83.52ലേക്കും തുടർന്ന് 83.72ലേക്കും നീങ്ങാം.
വിദേശനാണയ കരുതൽശേഖരത്തിൽ വർധനയാണ്. നവംബർ 17ന് അവസാനിച്ച വാരം കരുതൽ ധനം 5.077 ബില്യണ്‍ ഡോളർ വർധിച്ച് 595.397 ബില്യണ്‍ ഡോളറായി ഉയർന്നുവെന്നാണ് റിസർവ് ബാങ്ക് കണക്ക്.