തകർച്ചഭീതിയിൽ പാശ്ചാത്യബാങ്കുകൾ; ഡോയിഷെ ബാങ്ക് ഓഹരി ഇടിഞ്ഞു
തകർച്ചഭീതിയിൽ പാശ്ചാത്യബാങ്കുകൾ; ഡോയിഷെ ബാങ്ക് ഓഹരി ഇടിഞ്ഞു
Saturday, March 25, 2023 12:02 AM IST
ഫ്രാങ്ക്ഫർട്ട് /ന്യൂയോർക്ക്: ബാങ്കിംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള ഭീതി വീണ്ടും വർധിച്ചു. യൂറോപ്പിലെ വലിയ ബാങ്കുകൾക്ക് വിപണിയിൽ അപ്രതീക്ഷിത തിരിച്ചടി. യുഎസിൽ തകർച്ച ഭീതി ഇടത്തരം ബാങ്കുകളെ വേട്ടയാടുന്നു.

ജർമനിയിലെ ഡോയിഷെ ബാങ്കും സ്വിറ്റ്സർലൻഡിലെ യുബിഎസും ഇന്നലെ ഓഹരി വിപണിയിൽ വലിയ തകർച്ച നേരിട്ടു. ഒപ്പം യൂറോപ്യൻ, യുഎസ് ഓഹരി വിപണികളും ആടിയുലഞ്ഞു.
ജർമനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയിച്ച് ബാങ്കിന്‍റെ ഓഹരികൾ ഇന്നലെ 15 ശതമാനം ഇടിഞ്ഞു. ബാങ്ക് ഇറക്കിയ കടപ്പത്രങ്ങളുടെ വില കുത്തനേ താണു. കുഴപ്പത്തിലായ ക്രെഡിറ്റ് സ്വീസിനെ ഈയാഴ്ച ആദ്യം ഏറ്റെടുത്ത യുബിഎസിന്‍റെ ഓഹരി എട്ടു ശതമാനം വരെ താണു. ക്രെഡിറ്റ് സ്വീസ് ഏഴു ശതമാനം ഇടിവിലായി.

യൂറോപ്യൻ ബാങ്കുകൾ എല്ലാം ഇന്നലെ താഴ്ചയിലാണ്. ജർമനിയിലെ കൊമേഴ്സ് ബാങ്ക് ഒൻപതു ശതമാനം ഇടിഞ്ഞിട്ടു നഷ്ടം കുറച്ചു.

മൂന്നാഴ്ച മുൻപ് അമേരിക്കയിലെ ഇടത്തരം ബാങ്കുകളിലാരംഭിച്ച കുഴപ്പങ്ങൾ രണ്ടാഴ്ച മുന്പ് യൂറോപ്പിലേക്കു വ്യാപിച്ചു. കുറേ വർഷങ്ങളായി പ്രശ്നങ്ങളിൽ പെട്ടു വലഞ്ഞെ ക്രെഡിറ്റ് സ്വീസ് തകർച്ചയുടെ വക്കിലെത്തി. സ്വിസ് ഗവണ്മെന്‍റ് ഇടപെട്ട് അവിടത്തെ വലിയ ബാങ്കായ യുബിഎസിനെക്കൊണ്ട് അതിനെ ഏറ്റെടുപ്പിച്ചു.

ഡോയിഷെ ബാങ്കും നാലഞ്ചു വർഷങ്ങളായി പ്രശ്നങ്ങളിലാണ്. നാലു വർഷം നീണ്ട ചെലവുചുരുക്കലും അഴിച്ചു പണിയും കഴിഞ്ഞ ഡിസംബറിലാണു തീർന്നത്. യുബിഎസിന്‍റെ 30 മടങ്ങ് വിപണിമൂല്യം (1.8 ലക്ഷം കോടി ഡോളർ) ഡോയിഷെയ്ക്കുണ്ട്. ബാങ്ക് വിറ്റ കടപ്പത്രങ്ങൾ ഇൻഷ്വർ ചെയ്യുന്നതിനുള്ള നിരക്ക് (ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്) പെട്ടെന്നു കുതിച്ചുയർന്നതാണ് ഓഹരിവില തകരാൻ വഴി തെളിച്ചത്.


അമേരിക്കയിലെ ഇടത്തരം ബാങ്കുകളുടെ കാര്യത്തിലും ആശങ്ക അകന്നിട്ടില്ല. ഫസ്റ്റ് റിപ്പബ്ലിക്, പാക് വെസ്റ്റ്, സയണ്‍സ് തുടങ്ങി അര ഡസനോളം ഇടത്തരം ബാങ്കുകൾ ഫെഡറൽ റിസർവിൽ നിന്ന് ലഭിക്കുന്ന അടിയന്തര വായ്പകൾ പരമാവധി ഉപയോഗിച്ചാണ് മുന്നോട്ടു പോകുന്നത്. ഇവയുടെ ഓഹരികൾ ഇന്നലെ മൂന്നു മുതൽ ഏഴു വരെ ശതമാനം ഇടിഞ്ഞു.

സുരക്ഷിതമെന്നു കണക്കാക്കി സർക്കാർ കടപ്പത്രങ്ങളിൽ നടത്തിയ വലിയ നിക്ഷേപമാണ് ഇവയ്ക്കു വിനയായിരിക്കുന്നത്. കടപ്പത്രങ്ങൾ വാങ്ങിയപ്പോൾ പലിശ കുറവായിരുന്നു. പലിശ കുറവെങ്കിൽ കടപ്പത്ര വില ഉയർന്നു നിൽക്കും. പലിശ കൂടുന്പോൾ വില കുറയും. കഴിഞ്ഞ വർഷം മാർച്ച് മുതൽ പലിശ വർധിക്കുകയാണ്, ഒപ്പം കടപ്പത്രവില ഇടിയുകയും ചെയ്യുന്നു. വിലയിൽ 10 ശതമാനത്തിലധികം ഇടിവുണ്ട്.

യുഎസ് ബാങ്കിംഗ് മേഖല കടപ്പത്രവിലയിലെ ഇടിവു മൂലം 1.7 ലക്ഷം കോടി ഡോളർ നഷ്ടത്തിലാണു നിൽക്കുന്നതെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു പഠനത്തിൽ കണ്ടു. ഇതത്രയും ബാങ്കിനു നഷ്ടമായി വരേണ്ടതില്ല. കുറച്ചു വർഷം കഴിഞ്ഞു പലിശ താഴ്ന്നാൽ കടപ്പത്ര വില ഉയരും. നഷ്ടം മറയും. അത്രയ്ക്കു സാവകാശം കിട്ടിയില്ലെങ്കിൽ പ്രശ്നമാകും.

സാവകാശം കിട്ടാതിരുന്നതാണ് സിലിക്കണ്‍ വാലി ബാങ്കിനെ വീഴ്ത്തിയത്. നിക്ഷേപകർക്കു പണം മടക്കി നൽകാൻ 2100 കോടി ഡോളറിന്‍റെ കടപ്പത്രങ്ങൾ വിൽക്കേണ്ടി വന്നു. ആ വിൽപനയിലെ നഷ്ടം 180 കോടി ഡോളർ. നഷ്ടം നികത്താൻ ഓഹരി വിൽക്കാൻ ശ്രമിച്ചു. ബാങ്ക് തകർച്ചയിലാണെന്ന പ്രചാരണത്തിനാണ് അതു വഴിതെളിച്ചത്. പിന്നെ താമസിച്ചില്ല. രണ്ടാം ദിവസം ബാങ്ക് തകർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.