നവംബറിലെ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ
നവംബറിലെ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ
Thursday, December 1, 2022 11:50 PM IST
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) 2022 നവംബറിലെ വരുമാനം 1,45,867 കോടി രൂപയെന്ന് ധനമന്ത്രാലയം. നവംബർ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 11% കൂടുതലാണ്. തുടർച്ചയായ ഒന്പതാം മാസമാണ് ജിഎസ്ടിയിൽ നിന്നുള്ള വരുമാനം 1.40 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ തുടരുന്നത്.

1,45,867 കോടിരൂപയിൽ സിജിഎസ്ടി 25,681 കോടി, എസ്ജിഎസ്ടി 32,651 കോടി, ഐജിഎസ്ടി 77,103 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 38,635 കോടി ഉൾപ്പെടെ) സെസ് 10,433 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 817 കോടി ഉൾപ്പെടെ). എന്നാൽ, ഈ തുക ഒക്ടോബറിനെക്കാൾ ഏകദേശം 4% കുറവാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 20% വും സേവനങ്ങളുടെയും ചരക്കുകളുടെയും ഇറക്കുമതി ഉൾപ്പെടെയുള്ള ആഭ്യന്തര ഇടപാടുകൾക്ക് 2021 വംബറിനേക്കാൾ 8% വും ഉയർന്ന നികുതി ലഭിച്ചുനികുതി കൂടി.

കാസിനോകൾ, ഓണ്‍ലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം എന്നിവയ്ക്ക് ജിഎസ്ടി ചുമത്തുന്നത് സംബന്ധിച്ച സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ രണ്ട് റിപ്പോർട്ടുകളും മറ്റൊന്ന് ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് റിപ്പോർട്ടുകളും ഡിസംബർ 17 ന് നടക്കുന്ന ജിഎസ്ടി യോഗം ചർച്ച ചെയ്യും.


ഓണ്‍ലൈൻ ഗെയിമിംഗ് സർവീസുകൾക്ക് 28 ശതമാനം നികുതി ഏർപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ഓണ്‍ലൈൻ ഗെയിമുകൾക്ക് 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ജിഎസ്ടി തുക കണക്കാക്കുന്നതിനായി ഒരു പരിഷ്കരിച്ച ഫോർമുല നിർദേശിക്കാനും സാധ്യതയുണ്ട്.

ഗെയിമിംഗിൽ നിന്നുള്ള മൊത്ത വരുമാനത്തിനാണ് നികുതി ചുമത്തുന്നത്. ഓണ്‍ലൈൻ ഗെയിമിംഗിന് ജിഎസ്ടി 28 ശതമാനം ഏർപ്പെടുത്തണമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ അധ്യക്ഷനായ മന്ത്രിമാരുടെ സംഘം ജൂണിൽ ജിഎസ്ടി കൗണ്‍സിലിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.