അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പതിനായിരം കോടിയുടെ ബിസിനസ് ലക്ഷ്യം: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് സിഇഒ
അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പതിനായിരം കോടിയുടെ  ബിസിനസ് ലക്ഷ്യം: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് സിഇഒ
Wednesday, August 17, 2022 11:46 PM IST
കൊച്ചി: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പതിനായിരം കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നതെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ട്(എല്‍ഐസി എംഎഫ്) സിഇഒയും എംഡിയുമായ ടി.എസ്. രാമകൃഷ്ണന്‍.

നിലവില്‍ നാനൂറു കോടിയോളം രൂപയുടെ ബിസിനസുള്ള കേരളത്തില്‍ അതു രണ്ടായിരം കോടിയായി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. അഖിലേന്ത്യാ തലത്തില്‍ ടോപ്പ് ടെണില്‍ നിലയുറപ്പിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

നിലവില്‍ 27 സ്‌കീമുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ടിലുള്ളത്. ബന്ധപ്പെട്ട അംഗീകാരങ്ങളോടു കൂടി ഒക്ടോബറില്‍ മള്‍ട്ടി കെയര്‍ ഫണ്ട് എന്ന പദ്ധതി കൂടി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം നിലവിലുള്ള പദ്ധതികളെ കൂടുതല്‍ ശക്തിപ്പെടുത്തി അവതരിപ്പിക്കും. ആറു ലക്ഷത്തോളം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

കോവിഡ് കാലത്ത് ഒരുലക്ഷത്തോളം പുതിയ ഉപഭോക്താക്കളും എല്‍ഐസി എംഎഫിലേക്കു എത്തി. യുവാക്കളും മുതിര്‍ന്നവരും ഒരുപോലെ മ്യൂച്വല്‍ ഫണ്ടുപയോഗത്തില്‍ സജീവവുമാണ്. നിക്ഷപകാര്യത്തില്‍ കൃത്യമായ അവബോധമില്ലാത്തതിനാലാണ് മേഖലയില്‍ പലര്‍ക്കും നഷ്ടമുണ്ടാകുന്നതും. ഇതിനു പരിഹാരമായും കൂടുതല്‍ പേരെ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും അവബോധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.


ഇന്ത്യന്‍ വിപണിയില്‍ പടിഞ്ഞാറന്‍ മേഖലയിലാണ് എല്‍ഐസി എംഎഫിന്‍റെ മികച്ച മാര്‍ക്കറ്റ്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. ഭാവിയില്‍ എല്ലാ ജില്ലകളിലും ഓഫീസുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.

ക്രിപ്‌റ്റോ കറന്‍സി മേഖലയിലേക്ക് തത്കാലം പോകുന്നില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നല്ലരീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. പണപ്പെരുപ്പം മറ്റുരാജ്യങ്ങളേക്കാള്‍ ഇവിടെയില്ലെന്നതിനാല്‍ ശോഭനമായ ഭാവി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.