വിപണിയിൽ കാപ്പിനറുമണം; റബറിലും മുന്നേറ്റം
വിപണിയിൽ  കാപ്പിനറുമണം;     റബറിലും മുന്നേറ്റം
Monday, July 4, 2022 1:03 AM IST
വിപണി വിശേഷം /കെ.ബി. ഉദയഭാനു
ഇന്ത്യൻ കാപ്പിയുടെ നറുമണം യൂറോപ്യൻ വിപണികളെ ആവേശം കൊള്ളിക്കുന്നു. രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര കാപ്പിക്ക് കരുത്തായി. റബർ ഈ വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ. വിപണി കാർഷിക മേഖലയുടെ നിയന്ത്രണത്തിൽ. കുരുമുളകിനെ ബാധിച്ച നിർജീവാവസ്ഥ വിട്ടുമാറിയില്ല. ഉത്തരേന്ത്യയിൽ കാലവർഷം ഈ വാരം വ്യാപകമാകുമെന്ന വിലയിരുത്തൽ, ചുക്കിന് ഡിമാൻഡ് ഉയർത്താം. നാളികേര വിപണിയിലെ മാന്ദ്യം തുടരുന്നു.

കാപ്പി

വിദേശ ഡിമാൻഡിൽ ഇന്ത്യൻ കാപ്പി സർവകാല റിക്കാർഡ്പ്രകടനം വരും മാസങ്ങളിലും നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. ഓഫ് സീസണായതിനാൽ വയനാട്ടിലെ മുഖ്യവിപണികളിൽ കാപ്പിപ്പരിപ്പും ഉണ്ട ക്കാപ്പിയും കുറഞ്ഞ അളവിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

കാപ്പി ലഭ്യത കുറഞ്ഞതും പുതിയ ചരക്കു വരവിന് ജനുവരിവരെ കാത്തിരിക്കണമെന്നതും വിപണിയുടെ അടിത്തറ ശക്തമാക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാര രംഗം. ഇരുപതു മാസമായുള്ള ബുൾ റാലി രാജ്യാന്തര വിപണിയിൽ തുടരുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യ ഉത്പാദക രാജ്യങ്ങളെല്ലാം.

വിദേശവിപണികളിലെ തളർച്ച ഇന്ത്യൻ കാപ്പിയെ കാര്യമായി സ്വാധീനിച്ചില്ല. ഒരു പരിധിവരെ വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ സംഭവിച്ച റിക്കാർഡ് തകർച്ച കാപ്പിക്ക് കടുപ്പംകൂട്ടി. സംഘർഷാവസ്ഥയ്ക്ക് ഇടയിലും കാപ്പിക്ക് റഷ്യൻ ഓർഡറുകളെത്തിയതും കയറ്റുമതി മേഖലയ്ക്ക് ആവേശമായി. അതേസമയം യുക്രയ്നിൽനിന്ന് അന്വേഷണങ്ങളില്ല. മറ്റു പല യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യൻ കാപ്പിയിൽ താത്പര്യം കാണിക്കുന്നുണ്ട്. ബ്രസീലിലും കൊളംബിയയിലും കാപ്പി ഉത്പാദനം കഴിഞ്ഞ സീസണിൽ കുറഞ്ഞതും രാജ്യാന്തര വിപണിയിൽ ഉത്പന്നത്തിന് ഡിമാൻഡ് ഉയർത്തി.

കേരളത്തിൽ കാപ്പിപ്പരിപ്പുവില ഇതിനകം സർവകാല റിക്കാർഡായ കിലോയ്ക്കു 180 രൂപവരെ ഉയർന്നശേഷം 175 രൂപയിലാണ്. ഉണ്ടക്കാപ്പി 5500 രൂപയുടെ മാധുര്യം നുകർന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം കേരളത്തിലും കർണാടകത്തിലും കൃഷിക്ക് നേരിട്ട തിരിച്ചടി ഉത്പാദനത്തെ ബാധിച്ചതിനാൽ കാർഷിക മേഖലയിൽ കാര്യമായി ചരക്ക് സ്റ്റോക്കില്ല.

അടുത്ത സീസണിലെ ഉത്പാദനം സംബന്ധിച്ച ഏകദേശ രൂപം വ്യാപാര മേഖലയ്ക്ക് ഇതിനകംതന്നെ ലഭ്യമായെങ്കിലും വിപണിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ അവർ ഊഹാപോഹങ്ങൾക്ക് മുതിർന്നില്ല.

റബർ

റബർവില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു വാരാവസാനം. കാലവർഷം സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ സജീവമായത് ഒട്ടുമിക്ക മേഖലയിലും റബർ വെട്ടിൽനിന്നു പിന്തിരിയാൻ ഉത്പാദകരെ നിർബന്ധിതരാക്കി. ഇതോടെ കർഷകരും സ്റ്റോക്കിസ്റ്റുകളും മുഖ്യവിപണികളിലേക്കുള്ള ഷീറ്റ് നീക്കത്തിൽ വരുത്തിയ നിയന്ത്രണം വ്യവസായികളെ നിരക്ക് ഉയർത്താൻ നിർബന്ധിതരാക്കി. 17,650 രൂപയിൽ ഇടപാടുകൾക്കു തുടക്കം കുറിച്ച നാലാം ഗ്രേഡ് വാരാന്ത്യം 18,000വരെ ഉയർന്നു, 2022 ൽ ഷീറ്റിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. അഞ്ചാം ഗ്രേഡ് 16,900-17,400 രൂപയിൽ നിന്നും 17,200-17,700 രൂപയായി. ഒട്ടുപാലിന് 13,000 രൂപയിലും ലാറ്റക്സിന് 11,500 രൂപയിലും വിപണനം നടന്നു.


രാജ്യാന്തരവിപണിയിലും റബർ മുന്നേറി. ബാങ്കോക്കിൽ 15,573 രൂപയിൽനിന്നു 15,649 രൂപയായി ഉയർന്നു. അതേസമയം ഏഷ്യൻ റബർ അവധി വിപണികളിലെ മാന്ദ്യം വിട്ടുമാറിയില്ല.

കുരുമുളക്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു കുരുമുളകിന് ഡിമാൻഡ് മങ്ങിയതു വിലവർധനയ്ക്കു തടസമായി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 48,900 രൂപയിൽ സ്റ്റെഡിയാണ്. ഇതിനിടയിൽ അടുത്ത സീസണിൽ ഉത്പാദനം ഉയരുമെന്ന വിലയിരുത്തലുകളുമായി ചില ഏജൻസികൾ രംഗത്തിറങ്ങി. അനവസരത്തിൽ ഇത്തരം വിലയിരുത്തലുകൾ പുറത്തുവരുന്നത് ഓഫ് സീസണിലെ വിലക്കയറ്റത്തെ തടയുകയെന്ന ഉദ്ദേശ്യത്തോടെയാവാൻ ഇടയുണ്ട്.

അടുത്ത സീസണിലെ കുരുമുളക് ഉത്പാദനം സംബന്ധിച്ച് വ്യക്തമായ വിലയിരുത്തലിന് ഇനിയും സമയമായിട്ടില്ല. കർക്കിടകം രണ്ടാം പകുതിയിലെ മഴയുടെ ലഭ്യതയെ അനുസരിച്ചാവും ഉത്പാദനം കുറയുമോ കൂടുമോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരിക.

അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻനിരക്ക് 6450 ഡോളറാണ്. വിയറ്റ്നാം 3700 ഡോളറിനും ബ്രസീൽ 3400 ഡോളറിനും ഇന്തോനേഷ്യ 3630 ഡോളറിനും ബ്രസീൽ 3400 ഡോളറിനും ക്വട്ടേഷൻ ഇറക്കി.

ചുക്ക്

കാർഷിക മേഖലയിൽനിന്നുള്ള ചുക്കുവരവ് ചുരുങ്ങിയിട്ടും നിരക്ക് ഉയർന്നില്ല. അതേസമയം ഉത്തരേന്ത്യയിൽ മഴ കനത്ത സാഹചര്യത്തിൽ ആഭ്യന്തര ഡിമാൻഡ് ഉയരാം. മീഡിയം ചുക്ക് 13,500 രൂപയിലും ബെസ്റ്റ് ചുക്ക് 16,500 രൂപയിലുമാണ്.

നാളികേരം

വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് മങ്ങിയതിനാൽ ഒരു മാസത്തിൽ അധികമായി നാളികേരോത്പന്നങ്ങളുടെ വില സ്റ്റെഡിയാണ്. എണ്ണ ക്വിന്‍റലിന് 14,000 രൂപയിലും കൊപ്ര 8250 രൂപയിലുമാണ്. കാങ്കയത്ത് കൊപ്രാവില 8300 രൂപയായി താഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.