നാല് ശതമാനം പലിശയ്ക്ക് ഈടില്ലാതെ ബാങ്ക് വായ്പ; പ്രത്യേക പദ്ധതിയുമായി ബാങ്കുകൾ
നാല് ശതമാനം പലിശയ്ക്ക് ഈടില്ലാതെ ബാങ്ക് വായ്പ;  പ്രത്യേക പദ്ധതിയുമായി ബാങ്കുകൾ
Tuesday, June 21, 2022 11:09 PM IST
തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നാലു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതുൾപ്പെടെ പ്രത്യേക സ്കീം ആവിഷ്കരിക്കാൻ തയാറെന്നു ബാങ്കുകൾ.

വ്യവസായ മന്ത്രി പി. രാജീവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കാനുള്ള പദ്ധതിക്ക് ബാങ്കുകൾ യോഗത്തിൽ പിന്തുണ പ്രഖ്യാപിച്ചു.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വായ്പകൾ നൽകുന്നതിനു പ്രത്യേക സ്കീമിന് രൂപം നൽകും. ഈടില്ലാതെ വായ്പ നൽകുന്നതു സ്കീമിന്‍റെ ഭാഗമാക്കും. സഹകരണ മേഖലയിലെ ബാങ്കുകൾക്ക് ഇക്കാര്യത്തിലുള്ള സാങ്കേതിക പരിമിതികൾ പ്രത്യേകമായി പരിശോധിക്കും.

സംരംഭകരുടെ രജിസ്ട്രേഷനു വേണ്ടി തയാറാക്കിയ പോർട്ടൽ ബാങ്കുകൾക്കും ലഭ്യമാക്കും.

നാലു ശതമാനം പലിശയ്ക്കു ബാങ്കുകൾ വായ്പ നൽകുന്നത് മൂലമുള്ള അധികബാധ്യത മറികടക്കാൻ സർക്കാർ പലിശയിളവു നൽകും. ഇതു സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്‍റേണുകൾക്കു ജില്ലാ തലത്തിൽ പരിശീലനം നൽകും. വായ്പാ പദ്ധതി പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ചാണു പരിശീലനം. ജില്ലാ കളക്ടർമാർ ജില്ലാ തലത്തിൽ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും.

വായ്പാ അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടപടി പൂർത്തിയാക്കി വായ്പ അനുവദിക്കും. ഓരോ ബാങ്കുകളും തങ്ങളുടെ സ്കീം വിശദീകരിച്ച് പ്രചരണം നടത്താനും തീരുമാനിച്ചു.സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ഇതിനകം 19,000 സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.