കാലവർഷം നേരത്തേ; കാർഷികരംഗം പ്രതീക്ഷയിൽ
കാലവർഷം നേരത്തേ;  കാർഷികരംഗം പ്രതീക്ഷയിൽ
Monday, May 16, 2022 1:47 AM IST
രാജ്യത്തു പതിവിലും നേരത്തേ കാലവർഷം ആരംഭിക്കുന്നതു കാർഷിക മേഖലയ്ക്ക് നേട്ടമാകും. മുഖ്യ ഉത്പന്നങ്ങളുടെ വിളവ് ഉയരാൻ മഴയുടെ വരവ് അവസരമൊരുക്കാം. പ്രതികൂല കാലാവസ്ഥ മൂലം ഏതാനും വർഷങ്ങളിൽ കുരുമുളക് ഉത്പാദന രംഗത്തുനിലനിന്ന മരവിപ്പ് അടുത്ത സീസണിൽ വിട്ടുമാറുമെന്ന പ്രതീക്ഷയിൽ കാർഷിക കേരളം. റെയിൻ ഗാർഡുകൾ നേരത്തേ ഒരുക്കാൻ റബർ മേഖല ഉത്സാഹിച്ചാൽ മഴയ്ക്ക് ഇടയിൽ ടാപ്പിംഗ് ദിനങ്ങൾ ഉയർത്താനാവും. വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷവും എത്തിച്ചേരുന്നതു നാളികേര മേഖലയ്ക്കും നേട്ടമാകും.

ഇടവ പ്പാതിക്ക് കാത്തു നിൽക്കാതെ ഇടവം തുടക്കത്തിൽത്തന്നെ സംസ്ഥാനത്ത് കാലവർഷം സജീവമാകുമെന്ന വിലയിരുത്തലുകൾ ഉത്പാദന മേഖലയ്ക്ക് ആവേശം പകരും. തുടർച്ചയായ മഴ വേനലിന്‍റെ കാഠിന്യം കുറച്ചതിനുപിന്നാലെ കാലവർഷത്തിന്‍റെ കടന്നുവരവിനെ പ്രതീക്ഷകളോടെയാണ് ഉത്പാദകർ ഉറ്റുനോക്കുന്നത്.

കുരുമുളക്

ഹൈറേഞ്ചിലെയും സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലെയും കുരുമുളകു കൊടികൾക്കു മഴയുടെ വരവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ഉത്പാദകർ. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിലെ കാലാവസ്ഥ വ്യതിയാനത്തിൽ തിരിച്ചടിനേരിട്ടത് കുരുമുളക് കൃഷിക്കായിരുന്നു. പുതിയ സാഹചര്യത്തിൽ നേരത്തേ വളപ്രയോഗങ്ങൾക്ക് അവസരം ലഭിക്കുമെന്നതും ഉത്പാദനം മെച്ചപ്പെടുത്താം. ഏതാനും വർഷങ്ങളായി കാർഷിക മേഖലകളിൽ കുരുമുളക് കരുതൽ ശേഖരം കുറഞ്ഞ അവസ്ഥ കേരളത്തിൽ മാത്രമല്ല, കർണാടകത്തിലും നിലനിൽക്കുന്നു. ഇതിൽനിന്ന് ഒരു മാറ്റം അടുത്ത സീസണിൽ പ്രതീക്ഷിക്കാം.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തകർച്ചയുടെ ചുവടുപിടിച്ച് ഉത്പന്ന വിപണിയിൽ കുരുമുളകു കരുത്തു നിലനിർത്താൻ ക്ലേശിച്ചു. കാർഷിക മേഖലകളിൽനിന്നുള്ള ചരക്കു വരവിൽ കാര്യമായ വർധനയില്ലെങ്കിലും പിന്നിട്ടവാരം മുളകുവില ക്വിന്‍റലിന് 900 രൂപ ഇടിഞ്ഞു. നിരക്ക് താഴ്ന്നതിനിടയിൽ അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുനിന്ന് അകന്നതും തിരിച്ചടിയായി. ഇതിനിടയിൽ ഇറക്കുമതി കുരുമുളക് ഉത്തരേന്ത്യൻ വിപണികളിൽ വിൽപ്പനയ്ക്ക് എത്തിയ വിവരം വാങ്ങലുകാരെ ദക്ഷിണേന്ത്യയിൽനിന്നും പിൻതിരിപ്പിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് ക്വിന്‍റലിന് 51,300 രൂപയിൽനിന്നും 50,400 രൂപയായി. ഗാർബിൾഡ് 52,400 രൂപയിലും ക്ലോസിംഗ് നടന്നു.

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകു വില ടണ്ണിന് 7250 ഡോളറിൽനിന്നും 7050 ലേക്ക് താഴ്ന്നു. വിയെറ്റ്നാം ടണ്ണിന് 4150 ഡോളറും ഇന്തോനേഷ്യ 4050 ഡോളറും ബ്രസീൽ 3850 ഡോളറും മലേഷ്യ 5900 ഡോളറും ആവശ്യപ്പെട്ടു.

നാളികേരം

നാളികേരോത്പന്നങ്ങൾക്കുവീണ്ടും തിരിച്ചടി നേരിട്ടു. കൊപ്ര സംഭരണ ഏജൻസികൾ കുടപിടിച്ചുകൊടുത്തു ബഹുരാഷ്‌ട്ര കന്പനികൾക്ക് താഴ്ന്ന വിലയ്ക്ക് ചരക്കു ശേഖരിക്കാൻ എല്ലാ അവസരവും ഒരുക്കുകയാണ്. കർഷകന്‍റെ കണ്ണിൽ പൊടിയിടാൻ മാത്രമായി മാറുകയാണ് താങ്ങു വില. ചില മേഖലകളിൽ വിപണി വിലയിലും ഇടിച്ച് വെളിച്ചെണ്ണ വിറ്റഴിക്കുന്ന ബഹുരാഷ്‌ട്ര കമ്പനികളുടെ ലക്ഷ്യം ചെറുകിട മില്ലുകാരെ രംഗത്തുനിന്നു തുരത്തുകയാണ്.

കയറ്റുമതി വിപണിയിൽ മറ്റു രാജ്യങ്ങളുമായി മത്സരിക്കാനാണ് അവർ ആഭ്യന്തര നിരക്ക് ഇത്രമാത്രം ഇടിക്കുന്നത്. സർക്കാർ ഏജൻസികൾ കൊപ്ര സംഭരണത്തിന് ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നെങ്കിൽ നമ്മുടെ ഉത്പാദകർക്ക് ഉയർന്ന വില ഉറപ്പു വരുത്താൻ കഴിയുമായിരുന്നു. കൊച്ചിയിൽ കൊപ്ര 8700 രൂപയായും വെളിച്ചെണ്ണ 14,800ൽനിന്ന് 14,500 രൂപയായും താഴ്ന്നു. കാങ്കയത്ത് വാരാന്ത്യം കൊപ്ര 8500 ലാണ്.

ഗ്രാന്പു

ഗ്രാമ്പു ആഭ്യന്തര വിപണി തകർക്കാൻ ചില കേന്ദ്രങ്ങൾ സംഘടിത നീക്കം തുടങ്ങി. തീരെ വില കുറഞ്ഞ വിദേശ ചരക്ക് എത്തിച്ച് ആഭ്യന്തരനിരക്ക് ഇടിച്ച് കർഷകരിൽനിന്നു ഗ്രാമ്പു കൈക്കാലാക്കാനുള്ള അണിയറ നീക്കങ്ങളാണ് വിപണികളിൽ അരങ്ങേറുന്നത്. നാടൻ ഗ്രാമ്പു വില കിലോയ്ക്കു 1040 രൂപവരെ ഉയർന്ന് ഇടപാടുകൾ നടക്കുന്നുണ്ട്. നിരക്ക് ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും കർഷകർ. ശ്രീലങ്കൻ ഗ്രാമ്പു 880 രൂപയ്ക്കും ഇന്തോനേഷ്യൻ ഗ്രാമ്പൂ 750 രൂപയ്ക്കും മെഡഗാസ്കർ ചരക്ക് 700 രൂപയ്ക്കും വിൽപ്പന നടത്തുന്ന ഇവർ നാടൻ ഗ്രാമ്പുവിന്‍റെ മുന്നേറ്റത്തെ തടയാനുള്ള ശ്രമത്തിലാണ്. ഉത്തരേന്ത്യയിൽ നാടൻ ഗ്രാമ്പുവിന് ആവശ്യക്കാരുണ്ട്. ഉയർന്ന അളവിൽ വിദേശ ചരക്ക് എത്തുന്നത് ആഭ്യന്തര മാർക്കറ്റിന് വൻ ഭീഷണിയായി മാറും.

ഏലം

പുതിയ ഏലക്ക അടുത്ത മാസം രണ്ടാം പകുതിയിൽ സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കർഷകർ. ഹൈറേഞ്ചിലെ പല തോട്ടങ്ങളിലും നേരത്തേതന്നെ ഏലപ്പൂ വിരിഞ്ഞു. മഴ കാര്യമായ പരിക്കുകൾ എൽപ്പിച്ചില്ലെങ്കിൽ മികച്ച വിളവിന് അവസരമൊരുങ്ങും. കഴിഞ്ഞ ഒരുമാസമായി വൻകിട വാങ്ങലുകാർ ലേല കേന്ദ്രങ്ങളിൽ സ്വീകരിച്ച അതേ നിലപാട് മുന്നിലുള്ള ആഴ്ച്ചകളിലും തുടരാനാണ് സാധ്യത.

അടുത്ത സീസണിലും വിളവ് ഉയരുന്നതു വിലക്കയറ്റത്തിന് ഭീഷണിയാവുമോയെന്ന ആശങ്ക നിലനിൽക്കുന്നു. ഓഫ് സീസണിൽ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താൻ കർഷകർക്കായില്ല. മേയ് ആദ്യവാരം ശരാശരി ഇനം ഏലക്ക വില 723 രൂപവരെ ഇടിഞ്ഞിരുന്നു. ഒരുവർഷത്തിനിടയിൽ ഏലക്ക വില ഇത്രയേറെ ഇടിയുന്നത് ആദ്യമാണ്. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോയ്ക്കു 1414 രൂപയിലും ശരാശരി ഇനങ്ങൾ 818 രൂപയിലും കൈമാറി. ഗൾഫ് ഓർഡർ മുൻനിർത്തി കയറ്റുമതിക്കാർ ഏലക്ക സംഭരിച്ചു.

റബർ

കാലവർഷം പതിവിലും നേരത്തേ എത്തുമെന്നതിനാൽ റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കാൻ തിരക്കിട്ട നീക്കം നടത്തേണ്ട സന്ദർഭമായിക്കഴിഞ്ഞു. കാത്തിരുന്നാൽ മഴ ശക്തിപ്രാപിക്കുമെന്നതു ടാപ്പിംഗിന് തടസമാവും. വാരാന്ത്യത്തിലെ കാലാവസ്ഥ കണക്കിലെടുത്താൽ വരുന്ന രണ്ടു മൂന്നു ദിവസം റബർവെട്ട് മന്ദഗതിയിൽ നീങ്ങാം. കാർഷിക മേഖലകളിൽനിന്നുള്ള ചരക്കു വരവ് കുറവായിരുന്നു.

ലഭ്യത ഉറപ്പ് വരുത്താൻ വ്യവസായികൾ വിപണിയിൽ പിടിമുറുക്കിയതോടെ ഒട്ടുപാലിന് 123 രൂപയായി കയറി. ലാറ്റക്സിന് 107 രൂപയിൽനിന്നു 115 രൂപയായി. നാലാം ഗ്രേഡ് റബർ 17,200 രൂപയിൽനിന്നു 17,050 ലേക്കു താഴ്ന്നു. അഞ്ചാം ഗ്രേഡ് റബറിന് 16,350-16,850 രൂപയിൽ വാരാന്ത്യം ഇടപാടുകൾ നടന്നു.

വിപണി വിശേഷം / കെ.ബി. ഉദയഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.