സൗത്ത് ഇന്ത്യന്‍ ബാങ്കിന് 272 കോടി അറ്റാദായം
സൗത്ത് ഇന്ത്യന്‍ ബാങ്കിന്  272 കോടി അറ്റാദായം
Saturday, May 14, 2022 1:17 AM IST
കൊച്ചി: സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം. 272.04 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്‍റെ അറ്റാദായം 44.98 കോടിയാണ്.

റീട്ടെയിൽ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടിയിലെത്തി. സേവിംഗ്‌സ് നിക്ഷേപം 22.06 ശതമാനവും കറന്‍റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടിയിലും 4,862 കോടിയിലുമെത്തി.

കാസ (കറന്‍റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്‌സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടിയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടിയിലെത്തി. വായ്പാ വിതരണത്തിലും 4.04 ശതമാനം വളര്‍ച്ച കൈവരിച്ചു.


61,816 കോടി രൂപയാണിത്. മൂലധന പര്യാപ്തതാ അനുപാതം 15.86 ശതമാനമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 6.97 ശതമാനത്തില്‍നിന്ന് 5.90 ശതമാനമാക്കി കുറച്ച് നില മെച്ചപ്പെടുത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 4.71 ശതമാനത്തില്‍നിന്ന് ഇത്തവണ 2.97 ശതമാനമാക്കി കുറച്ചു. 69.55 ശതമാനമാണ് നീക്കിയിരുപ്പ് അനുപാതം.

2023 സാമ്പത്തിക വര്‍ഷം ബിസിനസ് വായ്പകള്‍, സ്വര്‍ണവായ്പകള്‍, എസ്എംഇ മേഖല എന്നിവയ്ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്ന് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.