ഓഹരിവിപണിക്ക് ഇന്നലെ ഫ്രൈ ഡേ
ഓഹരിവിപണിക്ക് ഇന്നലെ ഫ്രൈ ഡേ
Saturday, November 27, 2021 12:51 AM IST
മുംബൈ: ഓഹരിവിപണിയിൽ ഇന്നലെ നേരിട്ടത് കഴിഞ്ഞ ഏഴു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ നഷ്ടം. സാങ്കേതിക ചാർട്ടിലെ പല സപ്പോർട്ടുകളും തകർത്തായിരുന്നു സൂചികകളുടെ വീഴ്ച. സെൻസെക്സ് 1687.94 പോയിന്‍റ് (2.87 ശതമാനം) താണ് 57,107.15 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിക്ക് 509.80 (2.91) പോയിന്‍റ് നഷ്ടമായതോടെ 17,026.45 ൽ വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നു.

ആഗോള വിപണികളിലെ നഷ്ടയാത്രയുടെ തുടർച്ചയായിരുന്നു ഇന്നലെ രാജ്യത്തെ ഓഹരിവിപണികളിലും കണ്ടത്.ഇൻഡസ് ഇൻഡ് ബാങ്ക്,മാരുതി, ടാറ്റാ സ്റ്റീൽ, എൻടിപിസി, ബജാജ് ഫിനാൻസ്, എച്ചഡിഎഫ്സി, തുടങ്ങിയ ഓഹരികളാണു സെൻസെക്സിൽ കൂടുതൽ നഷ്ടം നേരിട്ടത്. രൂപയും ഇന്നലെ നഷ്ടത്തിലായിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ 37 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്.

വിപണിയെ പൊരിച്ച കാരണങ്ങൾ

പുതിയ വൈറസ് വകഭേദം: പുതിയ കൊറോണ വൈറസിന്‍റെ വകഭേദം ദക്ഷിണ ആഫ്രിക്കയിൽ സ്ഥിരീകരിച്ചതാണു ഓഹരിവിപണിയുടെ കരുത്ത് പ്രധാനമായും ചോർത്തിയത്.


ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരെ പഴുതടച്ച് പരിശോധിക്കാൻ കേന്ദ്രം ഉത്തരവിട്ടതോടെ ഓഹരി നിക്ഷേപകർക്ക് അപകടംമണക്കുകയായിരുന്നു. അമേരിക്കൻ ഫെഡ് റിസർവ് ഉദാര നയത്തിൽനിന്നു പിന്മമാറി കൂടുതൽ കർക്കശമാകുമെന്ന ശ്രുതിയും നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തു.

കൂടുതൽ ലോക്ഡൗണുകൾ

യൂറോപ്പിൽ പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിച്ചുള്ള നിയന്ത്രണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സ്ലൊവാക്യ രണ്ടാഴ്ചത്തേക്കാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചെക്ക് സർക്കാരും കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജർമനിയിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നതും വിപണിയിൽ ആശങ്കയായി.

വിദേശികളുടെ വില്പന

ഉള്ളതു വിറ്റുമാറാൻ ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർ കാട്ടിയ വലിയ തിടുക്കവും വിപണിയുടെ തകർച്ചയ്ക്കു കാരണമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.