ഓഹരി അവലോകനം / സോണിയ ഭാനു
ആഗോള ഓഹരിവിപണികളിൽനിന്നുള്ള പ്രതികൂലവാർത്തകൾ നിക്ഷേപകരെ പുതിയ ബാധ്യതകളിൽനിന്നും അൽപ്പം പിൻതിരിപ്പിച്ചതിനാൽ തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ തളർന്നു. നാണയപ്പെരുപ്പം ഉയരുന്നത് ആശങ്ക ഉളവാക്കുന്നതിനിടയിൽ കേന്ദ്ര ബാങ്ക് യോഗത്തെ വിപണി ഉറ്റുനോക്കുന്നു. ബോംബെ സെൻസെക്സ് 388 പോയിന്റും നിഫ്റ്റി 93 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയിൽ ജൂലൈയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടം നിലനിർത്തി. ആഭ്യന്തര ഫണ്ട ുകൾ പിന്നിട്ട വാരം 8,206 കോടി രൂപ നിക്ഷേപിച്ചു. ജൂലൈയിലെ അവരുടെ മൊത്തം നിക്ഷേപം 18,393.92 കോടി രൂപയാണ്. അതേസമയം, വിദേശ ഫണ്ട ുകൾ കഴിഞ്ഞ മാസം 23,193.39 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ജൂലൈ അവസാന വാരത്തിൽ അവർ 10,825.21 കോടിയുടെ വിൽപ്പന നടത്തി.
പെട്രോളിയം വിലക്കയറ്റം, നാണയപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച, കോവിഡ് വ്യാപനം, സാന്പത്തിക ഞെരുക്കവുമെല്ലാം ആശങ്ക ഉളവാക്കുന്നു. അതേസമയം, വിൽപ്പനയിൽ ശ്രദ്ധചെലുത്തുന്ന വിദേശ ഓപ്പറേറ്റർമാർ ഏതവസരത്തിലും തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടപാടുകാർ. കോർപറേറ്റ് റിപ്പോർട്ടുകൾ അനുകൂല തരംഗം സൃഷ്ടിക്കാം, സണ്‍ ഫാർമ ഓഹരിയിലുണ്ടായ കുതിപ്പ് പ്രതീക്ഷ പകരുന്നു.
സണ്‍ഫാർമയുടെ ത്രൈമാസ പ്രവർത്തനഫലത്തിൽ അറ്റാദായം 1,444 കോടി രൂപയായി ഉയർന്നത് ഓഹരി വിലയിലും തരംഗമുളവാക്കി. ഓഹരി വില 2016നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 780 വരെ കയറി.
നിഫ്റ്റിക്കുമുന്നിൽ വീണ്ട ും 15,900 പോയിന്റ് വൻമതിലായി. സൂചിക തുടക്കത്തിൽ 15,893 വരെ കയറിയെങ്കിലും ഉയർന്ന റേഞ്ചിൽ വിൽപ്പനയ്ക്ക് ഓപ്പറേറ്റർമാർ മത്സരിച്ചതോടെ 15,513 ലേക്ക് ഇടിഞ്ഞു. വാരാന്ത്യം നിഫ്റ്റി 15,763 പോയിന്റിലാണ്. ഈ വാരം 15,553ലെ സപ്പോർട്ട് നിലനിർത്തി 15,933ലേക്ക് തിരിച്ചുവരവിനു ശ്രമിക്കാം. ആ നീക്കം വിജയിച്ചാൽ റിക്കോർഡ് തിരുത്തി പുതിയ ഉയരമായ 16,103 നെ ലക്ഷ്യമാക്കി സൂചിക സഞ്ചരിക്കാം. അതേസമയം, ആദ്യ താങ്ങിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ കണ്സോളിഡേഷൻ തുടരാം. ഏകദേശം 42 പ്രവൃത്തിദിനങ്ങളായി നിഫ്റ്റി 15,45015,962 റേഞ്ചിലാണ് നീങ്ങുന്നത്.
നിഫ്റ്റിയുടെ വീക്കിലി ചാർട്ടിൽ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബ്രോട്ടാണ്. അതേസമയം, ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ് ബുള്ളിഷും.
ബോംബെ സെൻസെക്സ് 52,975 ൽനിന്ന് മികവോടെയാണ് ഇടപാടുകൾ ആരംഭിച്ചത്. മുൻനിര ഓഹരികളിലെ വിൽപ്പന സമ്മർദത്തിൽ സൂചിക 51,802ലേക്ക് താഴ്ന്ന അവസരത്തിലെ വാങ്ങൽ താത്പര്യം സെൻസെക്സിനെ 53,103 ലേക്ക് ഉയർത്തി. വാരാന്ത്യം സെൻസെക്സ് 52,586 പോയിന്റിലാണ്. ഈ വാരം 51,891ലെ താങ്ങ് നിലനിർത്തി 53,192 ലക്ഷ്യമാക്കി നീങ്ങാം. ഈ ചുവടുവയ്്പ് വിജയം കണ്ടാൽ സൂചിക 53,798നെ ഉന്നംവയ്ക്കും. വിദേശത്തുനിന്ന് പ്രതികൂല വാർത്തകളുണ്ടായാൽ 51,196 പോയിന്റിൽ താങ്ങുണ്ട്.
വിദേശനാണയ കരുതൽ ധനശേഖരം ജൂലൈ 23ന് അവസാനിച്ച വാരം 1.581 ബില്യണ്‍ ഡോളർ കുറഞ്ഞ് 611.149 ബില്യണ്‍ ഡോളറായി. തൊട്ടുമുൻവാരം കരുതൽ ശേഖരം 612.730 ബില്യണ്‍ ഡോളറായിരുന്നു. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനുമുന്നിൽ രൂപ 74.43 ൽനിന്ന് 74.33ലേക്ക് കരുത്തു കാണിച്ചു.
നടപ്പു സാന്പത്തിക വർഷത്തെ ഇന്ത്യയുടെ സാന്പത്തിക വളർച്ച പ്രവചനം വീണ്ട ും അന്താരാഷ്ട്ര നാണയ നിധി പുതുക്കി. പുതിയ കണക്കുകൾ പ്രകാരം വളർച്ച 9.5 ശതമാനമാണ് അവർ പ്രവചിക്കുന്നത്. നാലുമാസം മുൻപ് പ്രവചനം 12.5 ശതമാനം വളർച്ചയായിരുന്നു. അടുത്ത സാന്പത്തിക വർഷം രാജ്യം 8.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പുതിയ പ്രവചനം, ഏപ്രിലിൽ അവർ വ്യക്തമാക്കിയത് 6.9 ശതമാനമായിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള പ്രതികൂല വാർത്തകൾ ഏഷ്യൻ മാർക്കറ്റുകളെയും പിടിച്ചുലയ്ക്കാം. ജപ്പാൻ, ഹോങ്കോങ്, ചൈന, കൊറിയൻ വിപണികൾ വാരാന്ത്യം തളർച്ചയിലാണ്. യൂറോ സോണിൽ ജൂലൈയിൽ പണപ്പെരുപ്പം 2.2 ശതമാനമായി ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.