ക്ഷീരസംഘങ്ങൾ വഴി ഇനി സ്വകാര്യ കന്പനികളുടെ കാലിത്തീറ്റയും
ക്ഷീരസംഘങ്ങൾ വഴി ഇനി സ്വകാര്യ കന്പനികളുടെ കാലിത്തീറ്റയും
Friday, June 11, 2021 11:53 PM IST
തൊടുപുഴ: തദ്ദേശ സ്വയംഭരണ വകുപ്പ് ക്ഷീരസംഘങ്ങൾ മുഖേന നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിക്കായി കേരള ഫീഡ്സ്, മിൽമ എന്നിവയിൽനിന്നു വാങ്ങുന്ന കാലിത്തീറ്റയ്ക്കു പുറമെ സ്വകാര്യ കന്പനികൾ ഉത്്പാദിപ്പിക്കുന്ന കാലീത്തീറ്റയും വാങ്ങാൻ അനുമതി.
കേരള ഫീഡ്സ്, മിൽമ എന്നിവയിൽനിന്നുള്ള നോണ്‍ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ടെണ്ടർ, ഇ-ടെണ്ടർ നടപടി വഴി സ്വകാര്യ കന്പനികളുടെ കാലിത്തീറ്റ വാങ്ങാനാണ് മുൻകാല ഉത്തരവ് ഭേദഗതി ചെയ്ത് അനുമതി നൽകിയത്.

തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായുള്ള കാലിത്തീറ്റ വിതരണത്തിനും മറ്റും ഇനി മുതൽ സ്വകാര്യമേഖലയിൽനിന്നുള്ള കാലിത്തീറ്റ വാങ്ങാനാവും. നിലവിൽ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേരള ഫീഡ്സും മിൽമയും ഉത്്പാദിപ്പിക്കുന്ന കാലിത്തീറ്റയാണ് ക്ഷീരസംഘങ്ങൾ വഴി വിതരണം ചെയ്യുന്നത്. ഇനി കേരള ഫീഡ്സ്, മിൽമ എന്നീ സ്ഥാപനങ്ങൾ ഉത്്പാദിപ്പിക്കുന്ന കാലിത്തീറ്റയേക്കാൾ വില കുറവുള്ള പക്ഷം ഗുണനിലവാരം ഉറപ്പാക്കി ടെണ്ടർ, ഇ-ടെണ്ടർ മുഖേന മറ്റു കന്പനികളുടെ കാലിത്തീറ്റ വാങ്ങുന്നതിനും സാധിക്കും.

സർക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വകാര്യ കന്പനികളിൽ കാലിത്തീറ്റ നിർമാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കാൻ സാധിക്കില്ലെന്ന് കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. സർക്കാർ ഏജൻസികളുടെ കാലിത്തീറ്റയേക്കാൾ വില കുറവും ഗുണമേന്മ കുറഞ്ഞതുമായതിനാൽ അത് ക്ഷീരമേഖലയിലെ ഉത്പ്പാദന ക്ഷമതയെയും സ്വയംപര്യാപ്തതാലക്ഷ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഈ കാരണത്താൽ കാലിത്തീറ്റയുടെ നോണ്‍ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയതിനു ശേഷം ഇ-ടെണ്ടർ നടപടികളിലേക്ക് പോകാമെന്നാക്കി ഉത്തരവ് തിരുത്തണമെന്ന് കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടർ അഭ്യർഥിച്ചിരുന്നു.


എല്ലാ ക്ഷീരസംഘങ്ങളും കേരള ഫീഡ്സിന്‍റെ ഓഹരി ഉടമകളോ ഡീലർഷിപ്പുള്ളവരോ ആണെന്നും കാലിത്തീറ്റ വിൽപ്പനയിലൂടെ ലഭിക്കുന്ന കമ്മീഷൻ ഇവരുടെ പ്രധാന വരുമാനമാണെന്നും, സർക്കാർ ഉത്തരവ് പ്രകാരം ഇവർക്ക് വരുമാന നഷ്ടം ഉണ്ടാക്കുമെന്നും ഓൾ കേരള ഡയറി കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയനും അറിയിച്ചു.

തുടർന്നാണ് തദ്ദേശഭരണ വകുപ്പ് വഴിയുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കാലിത്തീറ്റ വിതരണം ചെയ്യുന്നതിനായി മിൽമ, കേരള ഫീഡ്സ് എന്നിവയുടെ നോണ്‍ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയതിനു ശേഷമേ ടെണ്ടർ നടപടി വഴി സ്വകാര്യ കന്പനികളുടെ കാലിത്തീറ്റ വാങ്ങാവൂ എന്ന ഭേദഗതിയോടെ ഉത്തരവിറക്കിയത്. കേരള ഫീഡ്സാണ് സംസ്ഥാനത്ത് കാലിത്തീറ്റ വിതരണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.

ടി.പി. സന്തോഷ്കുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.