കാപട്യം ഒളിപ്പിച്ചുവച്ച ബജറ്റ്: വി.ഡി. സതീശൻ
കാപട്യം ഒളിപ്പിച്ചുവച്ച ബജറ്റ്: വി.ഡി. സതീശൻ
Wednesday, June 9, 2021 11:49 PM IST
തിരുവനന്തപുരം: കാപട്യം ഒളിപ്പിച്ചുവച്ച ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിൽ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി തെറ്റായി അവതരിപ്പിച്ചിരിക്കുകയാണ്. റവന്യു കമ്മി 16,000 കോടി എന്നാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ വരവ്- ചെലവു കണക്കുകൾ പരിശോധിച്ചാൽ അന്പതിനായിരം കോടി രൂപയെങ്കിലും കമ്മി ഉണ്ടാകും. കഴിഞ്ഞ വർഷം 93,000 കോടി രൂപയാണ് റവന്യു വരുമാനം. നടപ്പു വർഷത്തിലെ ആദ്യപാദ പ്രവണതകൾ നോക്കിയാൽ ഈ വർഷം ഇത്രയും വരുമാനം ഉണ്ടാകുമോ എന്നു പോലും സംശയമാണ്. ഒരു ലക്ഷം കോടി വരുമാനം ലഭിച്ചാൽ പോലും ബജറ്റ് കണക്കുകളിൽ പറയുന്ന ചെലവ് 1,47,000 കോടി രൂപയാണ്. അത് വർധിക്കാനേ സാധ്യതയുള്ളു.


പുതുക്കിയ ബജറ്റ് കണക്കുകളനുസരിച്ച് 1,715 കോടി രൂപയുടെ അധിക ചെലവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ രണ്ടാം കോവിഡ് പാക്കേജ് എന്ന പേരിൽ മാത്രം 20,000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ അധിക ചെലവുകൾ ബജറ്റിൽ കാണിച്ചിട്ടില്ല. യഥാർഥത്തിൽ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുള്ള ചെലവുകൾ തന്നെയാണ് രണ്ടാം പാക്കേജ് ആയി പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമ പെൻഷനുകൾക്കും കുടിശിഖ നൽകുന്നതിനും വകയിരുത്തിയിട്ടുള്ള തുക രണ്ടാം പാക്കേജ് ആയി രേഖപ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണെന്നും സതീശൻ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.