റബർ വാർഷിക ഉത്പാദനത്തിൽ നേരിയ ഉണർവ്
റബർ വാർഷിക ഉത്പാദനത്തിൽ നേരിയ ഉണർവ്
Thursday, April 22, 2021 10:18 PM IST
കോട്ടയം: കോവിഡ് രണ്ടാംതരംഗത്തിലും റബർ വാർഷിക ഉത്പാദനത്തിൽ നേരിയ വർധനയ്ക്കു സാധ്യത. 2019-20 സാന്പത്തിക വർഷത്തെ 7.12 ലക്ഷം ടണ്ണിൽനിന്ന് 2020-21ലെ വാർഷിക ഉത്പാദനം 7.20 ലക്ഷം ടണ്ണിൽ എത്തിയേക്കും. അടുത്തമാസം മൂന്നിന് റബർ ബോർഡ് കൃത്യമായ വാർഷികക്കണക്ക് പുറത്തുവിടും. ഒരു ശതമാനത്തിലേറെ ഉത്പാദന വർധനവാണു മുൻവർഷത്തേക്കാൾ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സാന്പത്തിക വർഷം ഏപ്രിൽ മുതൽ ഫെബ്രുവരി വരെ 6.69 ലക്ഷം ടണ്ണാണ് ഉത്പാദനം. 2019-20ൽ ഇതേകാലത്ത് 6.8 ലക്ഷം ടണ്ണായിരുന്നു. മാർച്ചിലെ അന്തിമകണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 2020 മാർച്ചിൽ കോവിഡ് തുടക്കമാസത്തിൽ 32,000 ടണ്ണായിരുന്നു ഉത്പാദനം. ലോക്ക് ഡൗണും തൊഴിൽ അനിശ്ചിതത്വവും വന്നതോടെ ആറു മാസം ടാപ്പിംഗ് മന്ദഗതിയിലായിരുന്നു. അതേസമയം ഇക്കൊല്ലം മാർച്ചിൽ ഉത്പാദനം അര ലക്ഷം ടണ്ണായി ഉയർന്നു.

2018, 19 വർഷങ്ങളിൽ പ്രളയവും വിലയിടിവും റബർ ഉത്പാദനം കുറയാൻ ഇടയാക്കി. കഴിഞ്ഞവർഷം മാർച്ചിൽ വ്യാപനം തുടങ്ങിയ കോവിഡ്, ഒക്ടോബറിൽ അൽപം ശമിച്ചതും വിലയിൽ പലഘട്ടങ്ങളായി വർധനവുണ്ടായതും കർഷകർക്ക് ഉത്തേജനം പകർന്നു.


2020 നവംബറിൽ 87,000, ഡിസംബറിൽ 96,000, 2021 ജനുവരിയിൽ 92,000, ഫെബ്രുവരിയിൽ 63,000 ടണ്‍ വീതമായിരുന്നു ഉത്പാദനം. നടപ്പുവർഷത്തിലും വില 150നു മുകളിൽ തുടരുന്നതും സംസ്ഥാന സർക്കാർ 175 രൂപ വില സ്ഥിരത പ്രഖ്യാപിച്ചതും കർഷകർക്ക് പ്രതീക്ഷ വർധിപ്പിച്ചു
.
സമീപകാലത്ത് റബർ ഉത്പാദനം ഏറ്റവും ഉയർന്നത് 2013-14ലെ 7.74 ലക്ഷം ടണ്ണാണ്. തുടർ വർഷങ്ങളിലെ വിലയിടിവും സഹായ പദ്ധതികളുടെ അനിശ്ചിതത്വവും അനിയന്ത്രിത ഇറക്കുമതിയും കർഷകരെ പിന്നോട്ടടിച്ചു. ഈ ആഘാതങ്ങൾ 2015-16ൽ 5.62 ലക്ഷം ടണ്ണിലേക്ക് ഉത്പാദനം താഴ്ത്തി. ഇറക്കുമതിയിൽ കഴിഞ്ഞ സാന്പത്തിക വർഷം ഒരു ലക്ഷം ടണ്ണിനടുത്ത് കുറവുണ്ടായി. കയറ്റുമതി ഇപ്പോഴും പതിനായിരം ടണ്ണിൽ തുടരുന്നു. കോവിഡ് പിന്നോട്ടടിച്ചിരുന്നില്ലെങ്കിൽ കഴിഞ്ഞ സാന്പത്തിക വർഷം വാർഷിക ഉത്പാദനം ഏഴു ലക്ഷം ടണ്‍ കടക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.