പാൽ, പാലുത്പന്ന കയറ്റുമതിക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധം
പാൽ, പാലുത്പന്ന  കയറ്റുമതിക്ക്  ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധം
Tuesday, November 10, 2020 10:57 PM IST
മുംബൈ: പാലിന്‍റെയും പാലുത്പന്നങ്ങളുടെയും കയറ്റുമതിക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. നിശ്ചിത ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്കു മാത്രമേ ഹെൽത്ത് സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളുവെന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ‘പാൽ കയറ്റുമതി മേൽനോട്ട ചട്ടം 2020 ൽ’പറയുന്നു.

മൂന്നു വർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റാണ് ഇതിനായി എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗണ്‍സിൽ (ഇഐസി) കയറ്റുമതി സ്ഥാപനങ്ങൾക്കു നൽകുക.

സർട്ടിഫിക്കറ്റിനായുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനായി ഇഐസി ചെയർമാൻ അധ്യക്ഷനായ സ്റ്റാൻഡിംഗ് കമ്മിറ്റിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗുണനിലവാരമില്ലെന്ന പേരിൽ ഇന്ത്യയിൽനിന്നുള്ള പാലിനും പാലുത്പന്നങ്ങൾക്കും അനുമതി നിഷേധിച്ച രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പുനഃരാരംഭിക്കാനും പുതിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി അനുമതി ലഭിക്കുന്നതിനും പുതിയ നടപടി സഹായിക്കുമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.


ഉത്പന്നങ്ങൾ കയറ്റുമതി യോഗ്യമാണെന്നും ഭക്ഷ്യ യോഗ്യമാണെന്നുമാണ് ഇഐസി നല്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തുക. ഇറക്കുമതി രാജ്യം ആവശ്യപ്പെടുന്ന പക്ഷം പ്രത്യേക വെറ്റെറിനറി സർട്ടിഫിക്കറ്റും നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. പാൽ സംസ്കരണ യൂണിറ്റുകളും മറ്റും പാലിക്കേണ്ട വിവിധ ശുചിത്വ മാനദണ്ഡങ്ങളും ഇന്നലെ പുറത്തിറക്കിയ പുതിയ ചട്ടത്തിൽ വിശദമാക്കിയിട്ടുണ്ട്. പാൽ, പാൽ ഉത്പന്നങ്ങൾ,മുട്ട, തേൻ തുടങ്ങിയവ ഉൾപ്പെടെ 12.987 കോടി ഡോളറിന്‍റെ മൃഗോത്പന്നങ്ങളാണ് നടപ്പു ധനകാര്യ വർഷം ഏപ്രിൽ - ഓഗസ്റ്റ് കാലയളവിൽ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.