കൊച്ചി: ക്ഷീരകർഷകരെ സഹായിക്കുന്നതിനും പാൽ ഉത്പാദനം കൂട്ടുന്നതിനുമുള്ള വിവിധ പദ്ധതികൾ ഉൾപ്പെടുത്തി മിൽമ എറണാകുളം മേഖലാ യൂണിയൻ 728 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ഭരണസമിതി യോഗം ബജറ്റ് അംഗീകരിച്ചു.

ട്രൈബൽ, ദ്വീപ് തുടങ്ങിയ അവികസിത മേഖലകളിലെ നിർധനരായ ക്ഷീരകർഷകരുടെ മക്കൾക്ക് ഓണ്‍ലൈൻ പഠന സൗകര്യത്തിനായി ടിവി, ഡിഷ് ആന്‍റിന എന്നിവ ലഭ്യമാക്കും. ക്ഷീരമേഖലയിൽ താല്പര്യമുള്ള പ്രവാസികൾക്കായി സാങ്കേതിക പരിജ്ഞാനവും പശു ലോണ്‍ സബ്സിഡിയും നല്കും.

പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി ഉണക്കച്ചാണക വിപണന പദ്ധതി നടപ്പാക്കും. കട്ടപ്പന ഡെയറിയുടെ അധികസ്ഥലം ഉപയോഗപ്പെടുത്തി ഇതരസംസ്ഥാനങ്ങളിൽനിന്നു ഗുണമേന്മയുള്ള പശു, എരുമ കിടാരികളെ എത്തിച്ചു വളർത്തി ക്ഷീരോത്പാദകർക്കു കൈമാറുന്ന കിടാരി പാർക്ക് സ്ഥാപിക്കും.


എസ്‌സി വിഭാഗത്തിനായി ഇടുക്കി മച്ചിപ്ലാവിൽ 210 ലക്ഷം രൂപയുടെ പ്രോജക്റ്റും കോലാനിയിൽ 165 ലക്ഷം രൂപയുടെ പ്രോജക്റ്റും നടപ്പു വർഷം പൂർത്തിയാവും. ഹോർട്ടികോർപ്പ് ഉത്പാദിപ്പിക്കുന്ന തേൻ, മിൽമ വഴി വിപണനം നടത്തും.

പാൽ ഉത്പന്ന വിതരണം ശക്തിപ്പെടുത്തുന്നതിനായി പാൽ ഉത്പന്ന ഹബ്ബുകൾ ഇവയും വിഭാവനം ചെയ്തിട്ടുണ്ടെന്നു ചെയർമാൻ ജോണ്‍ തെരുവത്ത് അറിയിച്ചു.