ചായ കുടിക്കാൻ ആളേറെ!
ചായ കുടിക്കാൻ  ആളേറെ!
Monday, June 29, 2020 12:30 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ദക്ഷിണേന്ത്യൻ തേയിലയ്ക്ക് ഇതു പ്രതാപകാലം, വിദേശ ഡിമാൻഡിൽ മികച്ചയിനം സർവകാല റിക്കാർഡിൽ. പ്രതികൂല കാലാവസ്ഥയും കോവിഡും കൊളുന്തുനുള്ളിനു തടസമായി. തൊഴിലാളികളുടെ അഭാവം ഏലത്തോട്ടങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാക്കി. കൊപ്രയുടെ താങ്ങുവില ഉയർത്തിയത് ദക്ഷിണേന്ത്യൻ കർഷകർക്ക് ആശ്വാസം പകരും. രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം കുരുമുളകിനു തളർച്ച. അവധിവ്യാപാരത്തിലെ സമ്മർദത്തിൽ റബർ. ആഭരണകേന്ദ്രങ്ങളിൽ സ്വർണത്തിനു റിക്കാർഡ് തിളക്കം.

തേയില

പ്രതികൂല കാലാവസ്ഥയും കോവിഡും ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങളുടെ പ്രവർത്തനങ്ങൾ താറുമാറാക്കി. മാർച്ചിനു ശേഷമുള്ള കടുത്ത വരൾച്ചയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും കൊളുന്ത് കരിഞ്ഞുണങ്ങിയതിനു പിന്നാലെ രാജ്യം ലോക്ക്ഡൗണിൽ പൂർണമായി സ്തംഭിച്ചത് തേയില ഉത്പാദനത്തെയും ബാധിച്ചു. ഉത്പാദനത്തിൽ വൻ കുറവാണു നാലു മാസങ്ങളിൽ സംഭവിച്ചത്. ഇതിനിടെ വിദേശ ഓർഡറുകൾ ലേലകേന്ദ്രങ്ങളിൽ തേയിലയുടെ കടുപ്പം ഇരട്ടിപ്പിക്കുകയും ചെയ്തു.

മുഖ്യ തേയില ഉത്പാദനമേഖലയായ നീലഗിരിയിൽ ചരക്കുക്ഷാമം. മേയിൽ ഉത്പാദനം 35 ശതമാനത്തിൽ അധികം കുറഞ്ഞു. ജൂണിലെ കണക്കുകൂടി പുറത്തുവരുന്നതോടെ ഉത്പാദനത്തിലെ ഇടിവ് ഉയരും. ആഗോളവിപണിയിൽ ഇന്ത്യൻ തേയിലയ്ക്കു ശക്തമായ ഡിമാൻഡ് ഉണ്ട്. സിഐഎസ് രാജ്യങ്ങളും റഷ്യയും ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇന്ത്യൻ തേയില ഇറക്കുമതി നടത്തുന്നുണ്ട്. കഴിഞ്ഞ വാരം കൂനൂരിൽ നടന്ന ലേലത്തിൽ വിർജിൻ ഗ്രീൻ ടീ കിലോയ്ക്ക് 6110 രൂപയെന്ന സർവകാല റിക്കാർഡ് വിലയിൽ കൈമാറി.

2018ൽ രേഖപ്പെടുത്തിയ 2401 രൂപയായിരുന്നു മുൻ റിക്കാർഡ്. കയറ്റുമതിക്കാരുടെ സജീവസാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ലേലത്തിലും വിവിധയിനങ്ങളുടെ നിരക്ക് ഉയർന്നു. ലീഫ് ലേലത്തിൽ 2,71,000 കിലോ ഓർത്തഡോക്സും 73,000 കിലോ സിടിസി യും ഡസ്റ്റ് വിഭാഗത്തിൽ 10,600 കിലോ ഓർത്തഡോക്സും 9,33,000 കിലോ സിടിസിയും ലേലം കൊണ്ടു. സിഐഎസ് രാജ്യങ്ങൾ കൊച്ചി ലേലത്തിന് ഊർജം പകർന്നു. മൺസൂൺ കാലയളവായതിനാൽ കൊളുന്തുനുള്ള് മന്ദഗതിയിലാണ്. വേണ്ടത്ര തൊഴിലാളികളുടെ അഭാവം പല തോട്ടങ്ങളെയും ബാധിച്ചു.

ഏലം

ഏലത്തിലെ പ്രതിസന്ധി മറികടക്കാൻ ദേശീയ ഇലക്‌ട്രോണിക് കർഷികവിപണി ( ഇ നാം )യിൽ ഏലക്കയെ ഉൾപ്പെടുത്തി. കർഷകർക്ക് ഇടനിലക്കാരില്ലാതെ വാങ്ങലുകാർക്കു നേരിട്ട് ഉത്പന്നം കൈമാറാൻ സൗകര്യമുണ്ടാവും. നിലവിലെ ഇ‐ ലേലത്തിനു പുറമേയാണ് വാണിജ്യമന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ ഓൺ ലൈൻ ലേലം ആരംഭിക്കുക.

അനുകൂല വാർത്തകൾ ഉത്പന്നവില അൽപ്പം മെച്ചപ്പെടുത്തി. തുടക്കത്തിൽ 1917 രൂപയിലേക്ക് ഇടിഞ്ഞ മികച്ചയിനം ശനിയാഴ്ച 2300 ലേക്ക് അടുത്തു. കഴിഞ്ഞ അഞ്ച് ലേലത്തിൽ നാലിലും എത്തിയ ചരക്ക് പൂർണമായി വിറ്റതു കണക്കിലെടുത്താൽ മികവിന് ശ്രമം തുടരാം. ഗൾഫ് പിന്തുണ തുടരുമെന്നാണ് കയറ്റുമതി മേഖലയിൽനിന്നുള്ള സൂചന. തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികൾ തിരിച്ചെത്തിയാലേ തോട്ടങ്ങൾ സജീവമാകൂ.


കുരുമുളക്

കുരുമുളക് രണ്ടാഴ്ച സ്റ്റെഡിയായി നീങ്ങിയശേഷം വാരാവസാനം ദുർബലമായി. വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നവരുടെ വരവു വൈകിയതു സമ്മർദം സൃഷ്ടിച്ചങ്കിലും ഓഫ്സീസണായതിനാൽ വില ഉയരുമെന്ന പ്രതീക്ഷയിലാണു കർഷകർ.

വിയറ്റ്നാമിൽ കാപ്പിവില ഇടിഞ്ഞതോടെ അവർ കുരുമുളക് ഇറക്കിയതു പിരിമുറുക്കം ഉളവാക്കി. കിലോയ്ക്ക് 34,400 വിയറ്റ്നാം നാണയത്തിൽ ഇടപാടുകൾ നടന്നിരുന്നു. കുരുമുളക് പൊടുന്നനെ 30,000 ഡോങായി താഴ്ന്നു. എന്നാൽ ഇത് ഇന്തോനേഷ്യയിലും ബ്രസീലിലും ചലനമുളവാക്കിയില്ല, കൊച്ചിയിൽ വിൽപ്പനയ്ക്ക് എത്തിയ മുളകിൽ ജലാംശം ഉയർന്നത് വിലയെ ബാധിച്ചു. അൺഗാർബിൾഡ് കുരുമുളക് 31,500 രൂപയിൽനിന്ന് 31,200 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ വിയറ്റ്നാം കുരുമുളക് വില ടണ്ണിന്2450 ഡോളറാണ്. ഇന്തോനേഷ്യയും ബ്രസീലും 2500 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ഇന്ത്യൻ നിരക്ക് 4400 ഡോളറും. ഗാർബിൾഡ് കുരുമുളക് വില 33,200 രൂപ.

നാളികേരം

പൊതിച്ച തേങ്ങയുടെ താങ്ങ് വില കേന്ദ്ര സർക്കാർ ഉയർത്തിയത് ഉത്പാദകർക്ക് ആശ്വാസമാവും. മുൻവർഷത്തേക്കാൾ അഞ്ച് ശതമാനം വില വർധിപ്പിച്ച് ക്വിന്‍റലിന് 2700 രൂപയാക്കി. 2019ൽ താങ്ങുവില 2571 രൂപയായിരുന്നു. കൊച്ചിയിൽ പത്തു ദിവസമായി വിലകൾ സ്റ്റെഡിയാണ്. മാസാരംഭമായതിനാൽ എണ്ണയ്ക്ക് പ്രാദേശിക ആവശ്യം ഉയരാം. കൊച്ചിയിൽ വെളിച്ചെണ്ണ 14,500ലും കൊപ്ര 9760 രൂപയിലുമാണ്.

റബർ

റബർവിലയിൽ വ്യതിയാനമില്ല, ടയർ നിർമാതാക്കൾ ആർഎസ്എസ് നാലാം ഗ്രേഡ്11,750 രൂപയ്ക്കും അഞ്ചാം ഗ്രേഡ്11,000‐11,500 രൂപയ്ക്കും ശേഖരിച്ചു. പല ഭാഗങ്ങളിലും ടാപ്പിംഗ് തുടങ്ങിയെങ്കിലും വിപണികളിൽ വരവ് നാമമാത്രം.

സ്വർണം

സ്വർണം ഒരിക്കൽകൂടി വെട്ടിത്തിളങ്ങി. റിക്കാർഡ് പ്രകടനത്തിലൂടെ ആഭരണകേന്ദ്രങ്ങളിൽ പവൻ 35,520ൽനിന്ന് സർവകാല റിക്കാർഡായ 35,920 രൂപയായി. ഗ്രാമിന് വില 4490 രൂപ. രാജ്യാന്തര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 1743 ഡോളറിൽനിന്ന് 1773 ലേക്കുയർന്നു. ക്ലോസിംഗിൽ നിരക്ക് 1770 ഡോളറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.