പുതിയ സാന്പത്തിക വർഷം നാളെ മുതൽ
പുതിയ സാന്പത്തിക വർഷം  നാളെ മുതൽ
Monday, March 30, 2020 11:49 PM IST
നാളെ ഏപ്രിൽ ഒന്ന് പുതിയ സാന്പത്തിക വർഷം തുടങ്ങുന്നു. എല്ലാ സാന്പത്തിക പ്രവർത്തനങ്ങളും തടസപ്പെട്ടു കിടക്കുന്ന കോവിഡ് 19 ലോക്ക് ഡൗൺ കാലത്താണു പുതിയ വർഷം തുടങ്ങുന്നത്.

ഇന്നു സമർപ്പിക്കേണ്ട പല റിട്ടേണുകളും ഫോമുകളും സമർപ്പിക്കാൻ ജൂൺ 30 വരെ സാവകാശമനുവദിച്ചിട്ടുണ്ട്.എങ്കിലും കേന്ദ്രബജറ്റിലെ പ്രധാന നിർദേശങ്ങളും ജിഎസ്ടിയിലും കസ്റ്റംസ് ഡ്യൂട്ടിയിലും വരുത്തിയ മാറ്റങ്ങളും നാളെ നടപ്പിലായിത്തുടങ്ങും. പ്രധാന മാറ്റങ്ങൾ ചുവടെ:

ആദായനികുതി

ആദായനികുതിക്കു രണ്ടു മാർഗം. ഒന്നു നിലവിലുള്ളത്. വിവിധ ഇളവുകളും കിഴിവുകളും റിബേറ്റും തുടരും. ഈ രീതി വേണ്ടവർക്ക് തുടരാം. അല്ലാത്തവർക്ക് യാതൊരു കിഴിവും ഇല്ലാത്ത പുതിയ രീതി. പുതിയതിലെ നികുതി നിരക്ക്.

വരുമാനം (രൂപ) നിരക്ക് (%)
2.5 ലക്ഷം വരെ ഇല്ല
2.5 - 5.0 ലക്ഷം 5
5.0 - 7.5 ലക്ഷം 10
7.5 - 10.0 ലക്ഷം 15
10.0 - 12.5 ലക്ഷം 20
12.5 - 15.0 ലക്ഷം 25
15 ലക്ഷത്തിലധികം 30

പുതിയ രീതി സ്വീകരിച്ചാൽ എഴുപതോളം ഇനം കിഴിവുകൾ ഇല്ലാതാകും അവയിൽ ചിലത്: 80 സി നിക്ഷേപം, വീട്ടു വാടക അലവൻസ്, ഭവനവായ്പയുടെ പലിശ, ഭവന വായ്പയുടെ മുതൽ തിരിച്ചടവ്, ലീവ് ട്രാവൽ അലവൻസ്, മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം, സ്റ്റാൻഡാർഡ് ഡിഡക്‌ഷൻ, സേവിംഗ്സ് ബാങ്ക് പലിശ.

ചെലവുകുറഞ്ഞ ഭവനപദ്ധതിയിൽ 1.5 ലക്ഷം രൂപകൂടി പലിശയിനത്തിൽ കിഴിക്കാം. നിലവിലെ കിഴിവുകൾക്കു പുറമെയാണിത്.


ജിഎസ്ടി 12-ൽ നിന്നു 18 ശതമാനമാക്കിയതിനാൽ മൊബൈൽ ഫോണിനു വില കൂടും. കൈകൊണ്ടു നിർമിക്കുന്ന തീപ്പെട്ടിക്കു നികുതി അഞ്ചിൽനിന്നു 12 ശതമാനമാക്കിയത് നാളെ നടപ്പിലാകും.

കേരള നികുതികൾ

കേരള ബജറ്റിൽ പ്രഖ്യാപിച്ച നികുതി മാറ്റങ്ങളും നാളെ പ്രാബല്യത്തിൽ വരുന്നു.
സ്വകാര്യ ത്രീവിലറുകൾക്കും കൺസ്ട്രക്‌ഷൻ വാഹനങ്ങൾക്കും രണ്ടുശതമാനം നികുതി കൂട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കു ത്രൈമാസ നികുതിയിൽ വർധന.
ട്രാൻസ്പോർട്ട് വാഹനങ്ങളിലെ പരസ്യത്തിനുള്ള നികുതി.

ഭൂമിയുടെ ന്യായവില

ഭൂമിയുടെ ന്യായവില വീണ്ടും 10 ശതമാനം വർധിപ്പിച്ചത് നാളെ നിലവിൽ വരും.വൻകിട പ്രോജക്‌ടുകൾക്കു സമീപം വിജ്ഞാപനം ചെയ്ത ഭൂമിക്ക് ഇതിൽനിന്നു 30 ശതമാനം കൂടിയ വില നിശ്ചയിക്കും.

കെട്ടിടങ്ങളുടെ ആഡംബരനികുതി വർധന നാളെ നിലവിൽ വരും. 5000 രൂപ, 7500 രൂപ, 10000 രൂപ, 12500 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.

പോക്കുവരവ് ഫീസിലെ വർധന നാളെ നിലവിലാകും. ആധാരത്തിലെ ഓരോ പട്ടികയും പ്രത്യേക യൂണിറ്റായി കണക്കാക്കി ഫീസ് ഈടാക്കും.

വില്ലേജ് ഓഫീസിൽനിന്നു നൽകുന്ന ലൊക്കേഷൻ മാപ്പിന് 200 രൂപ ഫീസ് നാളെ നിലവിൽവരും. തണ്ടപ്പേര് പകർപ്പിന് 100 രൂപയാകും.

ഭൂമി സ്വഭാവ വ്യതിയാനം വരുത്താൻ വർധിപ്പിച്ച ഫീസ് നാളെ മുതൽ.

ബാങ്ക് ലയനം

രാജ്യത്തെ പത്തു പൊതുമേഖലാ ബാങ്കുകൾ ലയിച്ചു നാലെണ്ണമാകുന്നതും നാളെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.