ജിഡിപി വളർച്ച: മുരടിപ്പ് തുടരുന്നെന്നു സർവേ
ജിഡിപി വളർച്ച: മുരടിപ്പ് തുടരുന്നെന്നു സർവേ
Thursday, February 27, 2020 12:11 AM IST
മുംബൈ: ഡിസംബർ ത്രൈമാസത്തിലെ ഇന്ത്യയുടെ സാന്പത്തിക (ജിഡിപി) വളർച്ചയുടെ കണക്ക് നാളെ പുറത്തുവരും. സാന്പത്തികരംഗത്തെ തളർച്ച തുടരുന്നു എന്നു കാണിക്കുന്നതാകും കണക്ക് എന്നു പൊതുവേ വിലയിരുത്തപ്പെടുന്നു.

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ആണ് കണക്ക് പുറത്തുവിടുക. 2019-20 ലെ ജൂൺ ത്രൈമാസത്തിൽ അഞ്ചും സെപ്റ്റംബർ ത്രൈമാസത്തിൽ 4.5 ഉം ശതമാനമായിരുന്നു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച. ഇത് ആറുവർഷത്തിനിടയിലെ ഏറ്റവും താണ നിലയാണ്. തലേവർഷം തുടക്കത്തിലെ ത്രൈമാസത്തിലെ വളർച്ചയുടെ പകുതിക്കടുത്തായിരുന്നു സെപ്റ്റംബർ ത്രൈമാസ വളർച്ച.

ഒക്‌ടോബർ-ഡിസംബർ ത്രൈമാസം 4.7 ശതമാനം വളർച്ചയാണ് റോയിട്ടേഴ്സിന്‍റെ സർവേയിൽ എത്തിയ നിഗമനം. അഞ്ചുശതമാനത്തിൽ താഴയേ വളർച്ചയുണ്ടാകൂ എന്നു സർവേയിൽ പങ്കെടുത്ത ധനശാസ്ത്രജ്ഞരിൽ 90 ശതമാനം പേരും പറഞ്ഞു. സർവേയിലെ ശരാശരി നിഗമനമാണ് 4.7 ശതമാനം. കാർഷികമേഖലയിലെ ചെറിയ ഉണർവും വർധിച്ച സർക്കാർ ചെലവുകളുമാണ് ഇത്രയെങ്കിലും വളർച്ച സാധ്യമാക്കുന്നതത്രേ. സാന്പത്തിക മുരടിപ്പ് സെപ്റ്റംബറോടെ കഴിഞ്ഞെന്ന് അവർ കരുതുന്നു.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യിലെ ധനശാസ്ത്രജ്ഞരുടെ വിലയിരുത്തൽ വളർച്ച 4.5 ശതമാനത്തിൽ തുടരും എന്നാണ്. സാന്പത്തികമുരടിപ്പ് അവസാനിച്ചെന്നു പറയാൻ എസ്ബിഐയിലെ വിദഗ്ധർ തയാറായിട്ടില്ല.

2019-20 ലെ വാർഷിക വളർച്ച 4.7 ശതമാനമാകുമെന്ന് എസ്ബിഐ വിലയിരുത്തി. നേരത്തേ 4.6 ശതമാനം എന്നാണ് പറഞ്ഞിരുന്നത്. 2018-19 ലെ വളർച്ച സംബന്ധിച്ച രണ്ടാമത്തെ എസ്റ്റിമേറ്റിൽ എൻഎസ്ഒ വലിയ കുറയ്ക്കൽ നടത്തിയിരുന്നു. 6.8 ശതമാനം വളർച്ച ഉണ്ടായെന്ന് ആദ്യം കണക്കാക്കിയതു കഴിഞ്ഞമാസം 6.1 ശതമാനം എന്നു താഴ്ത്തി. ഇങ്ങനെ തലേവർഷ ജിഡിപി കുറഞ്ഞതുമൂലം ഈ വർഷത്തെ ജിഡിപിയുടെ വളർച്ചത്തോത് കൂടും. സ്റ്റാറ്റിസ്റ്റിക്സ് പ്രകാരമുള്ള ഒരു ഉയർച്ച മാത്രമാണത്. ജിഡിപി തുകയിൽ മാറ്റമുണ്ടാവില്ല.

2018-19 ലെ കണക്കു സർക്കാർതന്നെ താഴോട്ടാക്കി തിരുത്തിയതിന്‍റെ അർഥം വളർച്ചയിലെ പിന്നാക്കംപോക്ക് അക്കൊല്ലംതന്നെ തുടങ്ങി എന്നാണെന്ന് എസ്ബിഐ ധശാസ്ത്രജ്ഞർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.