ഉയരങ്ങളിലേക്കു കയറിയ ധനമന്ത്രിമാർ
ഉയരങ്ങളിലേക്കു കയറിയ ധനമന്ത്രിമാർ
Thursday, January 30, 2020 12:10 AM IST
സർക്കാരിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവുമധികം അധികാരമുള്ളയാൾ ധനമന്ത്രിയാണ്. എല്ലാ വകുപ്പുകളുടെയും പണസഞ്ചിയുടെ ചരട് ധനമന്ത്രിക്കാണെന്നതുതന്നെ ഇതിനു കാരണം. പ്രധാനമന്ത്രിമാരടക്കമുള്ളവരുമായി ഏറ്റവും കൂടുതൽ ഏറ്റുമുട്ടേണ്ടിവരുന്നതും ധനമന്ത്രിക്കാണ്. വിഷയം പണംതന്നെ.

ധനമന്ത്രിപദത്തിൽനിന്ന് മാറിയശേഷം പൊതുരംഗത്തുനിന്നുതന്നെ വിട്ടുപോയവരും പൊതുരംഗത്ത് ചെറിയ സ്ഥാനങ്ങളിലേക്ക് ചുരുങ്ങിയവരുമൊക്കെ ഉണ്ട്. അതേപോലെ ഉന്നതപദവികളിലേക്കു കയറിയവരുമുണ്ട്.

ധനമന്ത്രിമാരായിരുന്ന രണ്ടുപേർ രാഷ്‌ട്രപതിമാരായിട്ടുണ്ട്. ആർ. വെങ്കട്ടരാമനും (1987-92), പ്രണാബ് മുഖർജിയും (2012-17). എട്ടു ബജറ്റുകൾ അവതരിപ്പിച്ചശേഷമാണ് മുഖർജി രാഷ്‌ട്രപതിഭവനിലേക്ക് ഉയർത്തപ്പെട്ടത്. രാമസ്വാമി വെങ്കട്ടരാമൻ 1980-ലും 81-ലും പൊതുബജറ്റ് അവതരിപ്പിച്ചു. തുടർന്ന് ഉപരാഷ്‌ട്രപതിയും പിന്നെ രാഷ്‌ട്രപതിയുമായി. ധനമന്ത്രിസ്ഥാനത്തു വെങ്കട്ടരാമന്‍റെ പിൻഗാമിയായിരുന്നു പ്രണാബ് മുഖർജി.

മൊറാർജി ദേശായി, ചൗധരി ചരൺസിംഗ്, വി.പി.സിംഗ്, ഡോ.മൻമോഹൻസിംഗ് എന്നിവർ ധനമന്ത്രിപദത്തിൽനിന്നു പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർന്നവരാണ്. മൊറാർജി ദേശായി 1977-ൽ ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ദേശായി പ്രധാനമന്ത്രിപദത്തിൽ രണ്ടേകാൽവർഷം ഇരുന്നു.

ദേശായിയുടെ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ചരൺസിംഗ് 1979 ജൂലൈ മുതൽ 80 ജനുവരിവരെ പ്രധാനമന്ത്രിപദം വഹിച്ചു.


1979-ലെ ബജറ്റ് അദ്ദേഹമാണ് അവതരിപ്പിച്ചത്. വി.പി.സിംഗ് 1984-87 ൽ ധനമന്ത്രിയായിരുന്നു. 1985-ലും 86-ലും ബജറ്റ് അവതരിപ്പിച്ചു. പിന്നീട് കോൺഗ്രസ് വിട്ട അദ്ദേഹം 1989-90 ൽ പ്രധാനമന്ത്രിയായിരുന്നു.

1991-ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത് ധനമന്ത്രിയായ ഡോ.മൻമോഹൻസിംഗാണ് ഇന്ത്യയിലെ സാന്പത്തികപരിഷ്കാരങ്ങളുടെ പിതാവ്. ലൈസൻസ് പെർമിറ്റ് രാജ് ഇല്ലാതാക്കി. ഇറക്കുമതിത്തീരുവയും നികുതിനിരക്കും വെട്ടിക്കുറച്ചു.

അഞ്ചു സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച സിംഗ് 2004-ൽ പ്രധാനമന്ത്രിയായി. നെഹ്റുവിനു ശേഷം കാലാവധി പൂർത്തിയാക്കി അധികാരത്തുടർച്ച നേടിയ ആദ്യത്തെ പ്രധാനമന്ത്രിയായി ഡോ. സിംഗ്.

ബാലൻസ് ഓഫ് പേമെന്‍റ്

ഒരു രാജ്യത്തിനു നിശ്ചിത കാലയളവിൽ വിദേശരാജ്യങ്ങളുമായുള്ള മുഴുവൻ കൊടുക്കൽ വാങ്ങലുകളുടെയും ബാക്കിപത്രമാണ് ബാലൻസ് ഓഫ് പേമെന്‍റ് അഥവാ അടവ്ശിഷ്‌ട നില.
ഓരോ ത്രൈമാസത്തിലെയും കണക്കുകളാണ് പുറത്തുവിടാറ്. ഇതിൽ മൂലധന കണക്കിലെ ഇടപാടുകൾ ഒഴിച്ചുള്ളതിന്‍റെ ബാക്കിപത്രമാണ് കറന്‍റ് അക്കൗണ്ട്.

കറന്‍റ് അക്കൗണ്ടിൽ മിച്ചം ഉണ്ടാകുന്നതാണ് സന്പദ്ഘടനയെ ശക്തമാക്കുന്നത്. സർക്കാരിന്‍റെയും സ്വകാര്യമേഖലയുടെയും വ്യക്തികളുടെയും വിദേശവുമായുള്ള ഇടപാടുകളെല്ലാം കറന്‍റ് അക്കൗണ്ടിൽ പ്രതിഫലിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.