ബജറ്റിന്‍റെ അണിയറയിൽ
ബജറ്റിന്‍റെ അണിയറയിൽ
Monday, January 27, 2020 11:53 PM IST
ശനിയാഴ്ച നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിന്‍റെ പിന്നിലെ പ്രധാന വ്യക്തികളെ അറിയാം.

1. രാജീവ്കുമാർ, ധനകാര്യ സെക്രട്ടറി

1984 ബാച്ച് ജാർഖണ്ഡ് കേഡർ ഐഎഎസ് ഓഫീസർ. ഫെബ്രുവരി അവസാനം വിരമിക്കേണ്ട ഇദ്ദേഹത്തിനു ധനകാര്യബിൽ പാസാക്കുന്നതുവരെ കാലാവധി നീട്ടി നൽകുമെന്നു സൂചനയുണ്ട്. ബാങ്കുകളുടെ ലയനം, ബാങ്കുകളുടെ മൂലധനം ഉയർത്തൽ തുടങ്ങിയ കാര്യങ്ങൾക്കു നേതൃത്വം വഹിച്ചു.

2. അജയ് ഭൂഷൺ പാണ്ഡേ, റവന്യു സെക്രട്ടറി

1984 ബാച്ച് മഹാരാഷ്‌ട്ര കേഡർ ഐഎഎസ് ഓഫീസർ. പ്രത്യക്ഷ, പരോക്ഷനികുതികൾ സമാഹരിക്കുന്നതിന്‍റെ ചുമതല പാണ്ഡേയ്ക്കാണ്. നികുതിപിരിവ് ലക്ഷ്യംകാണാനിടയില്ലാത്ത രണ്ടാമത്തെ വർഷമാണ് ഈ മാർച്ചിൽ അവസാനിക്കുന്നത്. ജിഎസ്ടി നെറ്റ്‌വർക്ക് ചെയർമാനുമാണ് ഇദ്ദേഹം.

3. അതനു ചക്രവർത്തി, ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി

1985 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസർ. സുഭാഷ് ഗാർഗിന്‍റെ കാലത്ത് റിസർവ് ബാങ്ക്, സെബി തുടങ്ങിയവയുമായുള്ള ബന്ധത്തിലുണ്ടായ ഉലച്ചിൽ മാറ്റിയ ആൾ. ബജറ്റ് പ്രസംഗത്തിന്‍റെ പ്രധാന രചയിതാവ് ചക്രവർത്തിയാകും.

4. തുഹിൻ കാന്ത പാണ്ഡേ, ഓഹരി വില്പന വകുപ്പിന്‍റെ (ദീപം) സെക്രട്ടറി

1987 ബാച്ച് ഓഡീഷ കേഡർ ഓഫീസർ. എയർ ഇന്ത്യ, ബിപിസിഎൽ തുടങ്ങിയവയുടെ വില്പന പാണ്ഡേയുടെ നേതൃത്വത്തിലാകും നടക്കുക. നികുതിവരുമാനം കുറയുന്ന നിലയ്ക്ക് ഓഹരിവില്പന കൂട്ടാൻ സമ്മർദമുണ്ട്.

5. ടി.വി. സ്വാമിനാഥൻ, വ്യയ സെക്രട്ടറി

1987 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഓഫീസർ. 2015-17 കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ സാന്പത്തിക നയങ്ങളുടെ നടത്തിപ്പുചുമതല വഹിച്ചിരുന്നു. രാഷ്‌ട്രീയ നേതൃത്വത്തിനു വിശ്വസ്തൻ. ബജറ്റിൽ നിർണായക സ്വാധീനം ചെലുത്തും.

6. കൃഷ്ണമൂർത്തി സുബ്രഹ്‌മണ്യൻ, മുഖ്യ സാന്പത്തിക ഉപദേഷ്‌ടാവ്

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയുടെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ ഡോ. രഘുറാം രാജന്‍റെ ശിഷ്യനായിരുന്നു. പക്ഷേ കറൻസി റദ്ദാക്കൽ വളരെ നല്ലകാര്യമാണെന്നു വിശ്വസിക്കുന്നു. ബജറ്റിന്‍റെ മുഖഛായയും ദിശയും നിർണയിക്കുന്ന പുത്തൻ ആശയങ്ങൾ നൽകേണ്ടതു സുബ്രഹ്‌മണ്യനാണ്. സാന്പത്തിക സർവേയും അദ്ദേഹം തയാറാക്കും.


7. സഞ്ജീവ് സന്യാൽ, പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ

കോൽക്കത്തയിൽ ജനിച്ച് ഓക്സ്ഫഡിൽനിന്നു ഡോക്‌ടറേറ്റ് എടുത്ത സന്യാൽ ചരിത്രകാരൻകൂടിയാണ്. വ്യവസായ, വാണിജ്യ രംഗങ്ങളിലെ പരിഷ്കാരങ്ങൾക്കും ബാങ്കിംഗ് പ്രതിസന്ധി പരിഹാരത്തിനും നേതൃത്വം നൽകുന്നു.


ബജറ്റ് നുറുങ്ങ്/ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ പൊതുബജറ്റ് അവതരിപ്പിച്ചതു മൊറാർജി ദേശായിയാണ്. പത്തുതവണ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചു. 1958 മുതൽ 63 വരെയും 1967-69 കാലത്തും ദേശായി ധനമന്ത്രിപദം വഹിച്ചു. എട്ടു സന്പൂർണ ബജറ്റും രണ്ട് ഇടക്കാല ബജറ്റുമാണ് ദേശായിയുടേതായി ഉള്ളത്. 1959-60 മുതൽ 1963-64 വരെയും 1967-68 മുതൽ 1969-70 വരെയുമുള്ള പൂർണബജറ്റുകൾ അവതരിപ്പിച്ചു. 1962-63 ലെയും 1967-68 ലെയും ഇടക്കാല ബജറ്റുകളും അദ്ദേഹത്തിന്‍റേതായിരുന്നു.

എട്ടു സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമടക്കം ഒന്പത് ബജറ്റ് പി.ചിദംബരത്തിന്‍റേതായി ഉണ്ട്. മുൻ രാഷ്‌ട്രപതി പ്രണാബ് മുഖർജി എട്ടും യശ്വന്ത് സിൻഹ, വൈ.ബി.ചവാൻ, സി.ഡി.ദേശ്മുഖ് എന്നിവർ ഏഴുവീതവും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.


പദാവലി /എഫ്ആർബിഎം നിയമം

2003-ൽ പാർലമെന്‍റ് പാസാക്കിയതാണ് എഫ്ആർബിഎം (ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്‍റ്) നിയമം. കമ്മി സ്വീകാര്യമായ തോതിൽ നിർത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

നിയമം പാസാക്കി നടപ്പാക്കിത്തുടങ്ങിയ ശേഷം ഇതിലെ ലക്ഷ്യങ്ങൾ സാധിക്കേണ്ട സമയം നീട്ടിവച്ചു. ഒടുവിലത്തെ മാറ്റമനുസരിച്ച് 2021 മാർച്ച് 31-ഓടെ ധനകമ്മി ജിഡിപിയുടെ മൂന്നു ശതമാനവും കേന്ദ്രസർക്കാരിന്‍റെ മൊത്തം കടം ജിഡിപിയുടെ 40 ശതമാനവുമായി ചുരുക്കണം. ഈ ലക്ഷ്യം സാധിക്കുന്നതിനുള്ള രൂപരേഖയും ബജറ്റിനോടനുബന്ധിച്ചു സർക്കാർ സമർപ്പിക്കേണ്ടതുണ്ട്.

നിയമം തയാറാക്കിയപ്പോൾ ധനകമ്മി 2008-ൽ മൂന്നു ശതമാനമാക്കാനാണ് ഉദ്ദേശിച്ചത്. ആഗോളമാന്ദ്യം മൂലം അതു നീട്ടിവച്ചു. പിന്നീട് രണ്ടുതവണകൂടി ലക്ഷ്യവർഷം നീട്ടി.

റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.