ടെലികോം കന്പനികൾ കുടിശിക അടച്ചില്ല
ടെലികോം കന്പനികൾ കുടിശിക അടച്ചില്ല
Thursday, January 23, 2020 11:30 PM IST
ന്യൂഡൽഹി: വലിയ കുടിശിക അടയ്ക്കാനുള്ള ടെലികോം കന്പനികൾ സുപ്രീംകോടതിയുടെ നിർദേശം ലഭിച്ചിട്ടേ പണം സർക്കാരിൽ അടയ്ക്കൂ. കൂടുതൽ തുക നൽകാനുള്ള വോഡഫോൺ ഐഡിയയും ഭാരതി എയർടെലും ഈ നിലപാട് ടെലികോം മന്ത്രാലയത്തെ അറിയിച്ചു. ഇരു കന്പനികളും കൂടി 88,624 കോടി രൂപ അടയ്ക്കാനുണ്ട്.

ഗഡുക്കളായി പല വർഷം കൊണ്ടു തുക അടയ്ക്കാൻ സാവകാശം കിട്ടുമെന്നാണ് ഈ കന്പനികൾ കരുതുന്നത്. 177 കോടി രൂപ മാത്രം ബാധ്യതയുള്ള റിലയൻസ് ജിയോ ഇന്നലെ പണം അടച്ചു.

ടെലികോം ലൈസൻസിനും സ്പെക്‌ട്രം ചാർജിനും വരുമാനത്തിന്‍റെ നിശ്ചിത ശതമാനം സർക്കാരിനു നൽകാൻ 1999 മുതൽ കന്പനികൾക്കു ബാധ്യതയുണ്ടായിരുന്നു.

വരുമാനത്തിൽ ടെലികോമിൽനിന്നല്ലാത്ത തുകയും ഉൾപ്പെടുത്തണമെന്ന വിധിയാണ് വലിയ ബാധ്യത വരുത്തിവച്ചത്. ഇന്നലെയാണ് കുടിശിക അടയ്ക്കേണ്ടിയിരുന്നത്. ഒന്നിച്ചു തുക അടയ്ക്കേണ്ടി വന്നാൽ പാപ്പരാകുമെന്ന നിലയിലായിരുന്നു വോഡഫോൺ ഐഡിയ.

കുടിശിക അടയ്ക്കാത്തതിനു തൽക്കാലം കന്പനികൾക്കെതിരേ നടപടി ഉണ്ടാകില്ല.

പണം സാവകാശം അടയ്ക്കാൻ തയാറാണെന്നു വോഡഫോൺ ഐഡിയയും എയർടെലും ടാറ്റാ ടെലിയും സുപ്രീംകോടതിയിൽ പറഞ്ഞതു കണക്കിലെടുത്താണ് ഈ നിലപാട്.

ഇതിനിടെ ഭാരതി എയർടെലിൽ നൂറ് ശതമാനം വിദേശ മൂലധന നിക്ഷേപത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകി. റിലയൻസ് ജിയോയുമായി ഇനിയും തുടരാനിരിക്കുന്ന പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇതുവഴി എയർടെൽ. വിദേശികൾ എയർടെലിൽ പണം മുടക്കാൻ തയാറുണ്ട്. പുതിയ സാഹചര്യത്തിൽ എയർടെലിന്‍റെയും വോഡഫോൺ ഐഡിയയുടെയും ഓഹരികൾക്ക് ഇന്നലെ വില വർധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.