ആശങ്കയിൽ ജനവും ബിസിനസ് ലോകവും
Thursday, January 16, 2020 11:21 PM IST
ന്യൂഡൽഹി: ലോകത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു ബിസിനസ് അന്തരീക്ഷം ഇന്ത്യൻ ടെലികോം മേഖലയിൽ ഉണ്ടാകുമോ? രണ്ടു കന്പനികൾ മാത്രം ഒരു ബിസിനസിൽ ശേഷിക്കുന്നതു പണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോഴത്തെ അവസ്ഥയാണ്. ഉദാരവത്കരണ ശേഷം അങ്ങനെയൊന്നു വരാൻ സർക്കാരിന്റെ പിടിവാശിയും സുപ്രീംകോടതിയുടെ നിലപാടും വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് സാധാരണ ജനം.
കുത്തക ആകുംമുന്പുതന്നെ ടെലികോം നിരക്ക് കൂട്ടിക്കൊണ്ട് കന്പനികൾ തനിസ്വഭാവം കാണിച്ചിരുന്നു.
സുപ്രീംകോടതി ആശ്വാസം നൽകാത്ത സാഹചര്യത്തിൽ സംഭവിക്കാവുന്നത് ഇവയാണ്.
1. കന്പനികൾ തിരുത്തൽ ഹർജി നൽകുക. കോടതി അതു സ്വീകരിച്ചു സമയം നീട്ടി നൽകിയാൽ ബിസിനസ് ഇപ്പോഴത്തേതുപോലെ കുറേക്കാലംകൂടി തുടരും.
2. തിരുത്തൽ ഹർജികൾ തള്ളുക. വോഡഫോണിന്റെ നിലനിൽപ്പ് ഭീഷണിയിലാകും.
റിലയൻസ് ജിയോയും സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെലും മാത്രമുള്ള കുത്തക നിലവിൽ വരും.
3. കന്പനികളുടെ പിഴയും പലിശയും ഒഴിവാക്കാനോ കാലാവധി നീട്ടാനോ സർക്കാർ തയാറാകുക.
ഇതുണ്ടായാൽ ടെലികോം ബിസിനസ് ഇന്നത്തേതുപോലെ തുടരും.
4. രണ്ടാമത്തെ സാധ്യത പോലെ കുത്തക വന്നാൽ വിദേശ മൂലധനത്തിന്റെ ഇന്ത്യയിലേക്കുള്ള വരവും കുറയും.
കാരണം സർക്കാർ ഒരു കന്പനിക്കുവേണ്ടി മാത്രം നിൽക്കുന്നുവെന്ന അവസ്ഥ വിദേശികളെ പിന്തിരിപ്പിക്കും.