വില മേലോട്ടുതന്നെ; പലിശ കുറയില്ല
വില മേലോട്ടുതന്നെ;   പലിശ കുറയില്ല
Tuesday, January 14, 2020 11:29 PM IST
വിലക്കയറ്റം കുറേമാസങ്ങളിലേക്ക് ആറുശതമാനത്തിനു മുകളിൽ നിൽക്കുമെന്നു ധനശാസ്ത്രജ്ഞർ. ജനുവരിയിൽ ചില്ലറ വിലക്കയറ്റം എട്ടു ശതമാനത്തിനു മുകളിലായാലും അദ്ഭുതമില്ലെന്ന് എസ്ബിഐ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ട്മെന്‍റ് വിലയിരുത്തി. റിസർവ് ബാങ്ക് ഇനി കുറേക്കാലത്തേക്കു പലിശ കുറയ്ക്കാൻ ശ്രമിക്കില്ലെന്നും നിരീക്ഷകർ കരുതുന്നു.

ചില്ലറവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ഡിസംബറിൽ 7.35 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം 14.1 ശതമാനമെത്തി. ഭക്ഷ്യപദാർഥങ്ങൾ, ഇന്ധനം എന്നിവയുടെ വിലക്കയറ്റം ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.75 ശതമാനത്തിലേക്കു കയറിയിട്ടുണ്ട്.

ജനുവരിയിലേക്കും കാതൽ വിലക്കയറ്റവും അപകടനിലയായ നാലു ശതമാനം കടന്നേക്കും. മൊബൈൽ നിരക്ക്, റെയിൽവേ നിരക്ക്, വാഹനവില എന്നിവയിലെ മാറ്റം ജനുവരിയിലെ വില സൂചികയിൽ പ്രതിഫലിക്കുന്ന സാഹചര്യത്തിലാണിത്. കാർഷികോത്പന്ന ഉത്പാദനത്തിലെ കുറവ് ഭക്ഷ്യവിലക്കയറ്റം ഉയർന്നു തന്നെ നിൽക്കുമെന്നും സൂചിപ്പിക്കുന്നു.

ധനശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങൾ

ഭക്ഷ്യവില ഉയർന്നുനിൽക്കുന്നതിനാൽ വരും മാസങ്ങളിലും വിലക്കയറ്റം വർധിച്ച തോതിലാകും. 2019 ജനുവരിയിൽ വില നിലവാരം കുറവായിരുന്നതിനാൽ ഈ മാസത്തെ വിലക്കയറ്റം ഡിസംബറിലേക്കാൾ കൂടുതലായിരിക്കും. പലിശനിരക്ക് കുറയ്ക്കൽ ഉടനെ ഉണ്ടാകില്ല.

അനഘ ദേവ്ധർ, ഇക്കണോമിസ്റ്റ്, ഐസിഐസിഐ സെക്യൂരിറ്റീസ്

ടെലികോം റെയിൽ നിരക്കുകളിലെ വർധനയും മറ്റും മൂലം ജനുവരിയിൽ കാതൽ വിലക്കയറ്റം നാലു ശതമാനം കടന്നേക്കും.

ആദിതി നയ്യാർ, പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ്, ഇക്ര


പുതിയ വിളവ് വരുന്നതോടെ പച്ചക്കറി, സവാള വിലക്കയറ്റം ജനുവരിയിൽ കുറയേണ്ടതാണ്. എന്നാൽ കഴിഞ്ഞ ജനുവരിയിലെ താഴ്ന്ന വിലയുമായി താരതമ്യപ്പെടുത്തുന്പോൾ നിരക്ക് വർധിക്കാതെ തരമില്ല

മദൻ സബ്നാവിസ് ചീഫ് ഇക്കണോമിസ്റ്റ്, കെയർ റേറ്റിംഗ്സ്

അടുത്ത എട്ടൊൻപതു മാസത്തേക്ക് വിലക്കയറ്റത്തോത് കൂടിത്തന്നെ നില്ക്കും. ജനുവരിയിൽ ടെലികോം നിരക്ക്, മരുന്നു വില, സിമന്‍റ്, ഉരുക്കുവില തുടങ്ങിയവ കൂടുന്നുണ്ട്. ജനുവരി-മാർച്ച് ത്രൈമാസത്തിൽ ആറുശതമാനം തോതിലാകും വിലക്കയറ്റം.

രാധിക റാവു ഇക്കണോമിസ്റ്റ്, ഡിബിഎസ് ബാങ്ക്

റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടാൻ തയാറാവില്ല. കുറയ്ക്കാനും പഴുതില്ല. ധനകമ്മി ലക്ഷ്യത്തിലും കൂടുതലാകുന്നത് പലിശനിരനിരക്ക് ഉയർത്തും.

ജോസഫ് തോമസ് എംകേ വെൽത്ത് മാനേജ്മെന്‍റ്

ജനുവരി-മാർച്ചിൽ വിലക്കയറ്റം 6.5 ശതമാനത്തിനു മുകളിലായിരിക്കും. ഫെബ്രുവരിയിൽ പലിശനിരക്ക് കുറയ്ക്കാൻ പഴുതില്ല.

മാധവി അറോറ, ലീഡ് ഇക്കണോമിസ്റ്റ്, എഡൽവൈസ്

2020-ൽ പലിശനിരക്ക് താഴ്ത്തൽ പ്രതീക്ഷിക്കുന്നില്ല. ഭക്ഷ്യവിലക്കയറ്റം നാടകീയമായി കുറഞ്ഞാൽ മാത്രമേ പൊതുവിലക്കയറ്റത്തിനു ശമനം ഉണ്ടാകൂ.

ഉപാസന ഭരദ്വാജ്, സീനിയർ ഇക്കണോമിസ്റ്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്

മാർച്ച് വരെ 6.5 ശതമാനത്തിലധികമായിരിക്കും. വിലക്കയറ്റം റിസർവ് ബാങ്ക് റീപോ നിരക്ക് ഉടനേ കുറയ്ക്കാനിടയില്ല.

പൃഥ്വിരാജ് ശ്രീനിവാസ് ചീഫ് ഇക്കണോമിസ്റ്റ്, ആക്സിസ് കാപ്പിറ്റൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.