റിസർവ് ബാങ്കിന്‍റെ മുന്നറിയിപ്പ്; വളർച്ച കൂട്ടാൻ സർക്കാർ നയം മാറ്റണം
റിസർവ് ബാങ്കിന്‍റെ മുന്നറിയിപ്പ്; വളർച്ച കൂട്ടാൻ സർക്കാർ നയം മാറ്റണം
Thursday, December 5, 2019 11:49 PM IST
രാജ്യത്തെ സാന്പത്തികവളർച്ച റിസർവ് ബാങ്കിന്‍റെ മാത്രം ചുമതലയല്ല, ഗവൺമെന്‍റ് പലതും ചെയ്യേണ്ടതുണ്ട്. പണനയം മാത്രമല്ല വളർച്ചയുടെ ഗതിവേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്. പലിശനിരക്കിനും പണലഭ്യതയ്ക്കുമപ്പുറം പല കാര്യങ്ങളുമുണ്ട്.

റിസർവ് ബാങ്കിന്‍റെ പണനയ കമ്മിറ്റി ഇന്നലെ കേന്ദ്രസർക്കാരിനോടു പരോക്ഷമായി പറഞ്ഞത് ഇതാണ്. പലിശനിരക്കിൽ മാറ്റംവരുത്താത്തതും അതുകൊണ്ടുതന്നെ. അടുത്ത ബജറ്റ് കണ്ടിട്ടു ബാക്കി തീരുമാനിക്കാം എന്നാണ് ബാങ്ക് പറഞ്ഞത്.

പണലഭ്യത കൂടി

ഈ വർഷം അഞ്ചുതവണയായി റീപോ നിരക്ക് 1.35 ശതമാനം കുറച്ചിരുന്നു. എന്നാൽ അതനുസരിച്ചു വളർച്ച കൂടിയില്ല. എന്നു മാത്രമല്ല വളർച്ചത്തോത് താഴോട്ടുപോരുകയും ചെയ്തു. 2018 ഏപ്രിൽ-ജൂണിലെ എട്ടുശതമാനത്തിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബറിലെ 4.5 ശതമാനത്തിലേക്ക്.

പലിശ കുറച്ചതിനൊപ്പം പണലഭ്യത കൂട്ടാനും റിസർവ് ബാങ്ക് നടപടിയെടുത്തു. ഇന്‍റർബാങ്ക് വിപണിയിൽ പണലഭ്യതയ്ക്കു പ്രശ്നമില്ല. മൊത്തം സന്പദ്ഘടനയിലും ലഭ്യതയുടെ പ്രശ്നമില്ല.റിസർവ് ബാങ്കിനു ചെയ്യാവുന്നതെല്ലാം ചെയ്തു. ഗവൺമെന്‍റാണ് പലതും ചെയ്യാതിരിക്കുന്നത്.

ആവശ്യം കൂടുന്നില്ല

സന്പദ്ഘടനയിൽ ആവശ്യം വർധിക്കുന്നില്ല. വാഹനവിപണിയിൽ ഏഴുമാസത്തെ തളർച്ച 23 ശതമാനമാണ്. സോപ്പും അലക്കുപൊടിയും ഷാന്പൂവുമൊക്കെയുള്ള എഫ്എംസിജി വിപണിയിൽ വില്പന താഴോട്ട്. ഗ്രാമങ്ങളിൽ ഉപഭോഗം കുറയുന്നു, നഗരങ്ങളിലെ ഉപഭോഗവർധന ഒറ്റയക്കത്തിലായി.

പണിയും പണവും

കാരണം തൊഴിലും വരുമാനവും കുറഞ്ഞത്.അവ കൂട്ടാൻ സർക്കാരാണ് നടപടി എടുക്കേണ്ടത്. തൊഴിൽ കൂട്ടാൻ മൂലധന നിക്ഷേപം വർധിപ്പിക്കണം. വരുമാനം കൂട്ടാൻ പണി നൽകുകയോ പണം നൽകുകയോ ചെയ്യണം. 2008-09 ൽ തൊഴിലുറപ്പു പദ്ധതി വികസിപ്പിച്ചും ഗ്രാമീണ റോഡ് നിർമാണം കൂട്ടിയും ആവശ്യം വർധിപ്പിച്ചു. ഇപ്പോൾ അങ്ങനെയൊന്നുമില്ല. അതു മാറ്റി നടപടിയുണ്ടാകണമെന്നു റിസർവ് ബാങ്ക് ആവശ്യപ്പെടുകയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ.

വിലക്കയറ്റം

ചില്ലറവിലക്കയറ്റം ഒക്‌ടോബറിൽ 4.64 ശതമാനമായി. നാലുശതമാനത്തിൽ ഒതുക്കണമെന്നു കരുതിയതാണ് ഇങ്ങനെ കൂടിയത്. പച്ചക്കറികളടക്കം ഭക്ഷ്യവിലകളാണ് ഈ വർധനയ്ക്കു കാരണം.


ഇതു ജനുവരിയോടെ വർധിക്കും. മൊബൈൽഫോൺ നിരക്ക് കൂടിയതും കാർഷികോത്പാദനത്തിൽ പ്രളയം മൂലം കുറവുണ്ടായതുമൊക്കെ ചേർന്നു വിലക്കയറ്റത്തോത് 5.1 ശതമാനത്തിൽ എത്തിക്കുമെന്നാണ് പണനയകമ്മിറ്റി (എംപിസി) കണക്കാക്കുന്നത്. ഉയർന്ന വിലക്കയറ്റം പെട്ടെന്നു ശമിക്കാനിടയില്ലെന്നും എംപിസി കരുതുന്നു.

ആസ്തിക്ക് വിലയിടിയും

പലിശനിരക്ക് ഇനിയും കുറയ്ക്കുന്നിതൽ വിലക്കയറ്റപ്രശ്നം മാത്രമല്ല ഉള്ളത്. വിലക്കയറ്റം അഞ്ചുശതമാനത്തിലധികമാകുകയും അടിസ്ഥാന പലിശ അതിലും താഴെയാകുക‍യും ചെയ്യുന്നതു വല്ലാത്ത അവസ്ഥയുണ്ടാക്കും. ബാങ്ക് നിക്ഷേപത്തിനായാലും വായ്പയ്ക്കായാലും നഷ്‌ടം വരും. വിലക്കയറ്റം അഥവാ പണപ്പെരുപ്പത്തേക്കാൾ അൽപം കൂടുതൽ വേണം പലിശ. അതില്ലാതായാൽ ബാങ്കിൽ നിക്ഷേപിക്കുന്നതു നഷ്‌ടമാകും, ബാങ്കുകൾ വായ്പ കൊടുത്താൽ തിരിച്ചുകിട്ടുന്നത് കൊടുത്തതിലും കുറവാകും.

സന്പാദ്യത്തിനും ആസ്തിക്കും വിലയിടിക്കുന്ന ഒന്നായി അതു മാറും. കറൻസി റദ്ദാക്കലും കള്ളപ്പണവിരുദ്ധ നടപടികളുംമൂലം ഭൂമിയും കെട്ടിടവും പോലുള്ള ആസ്തികളുടെ വിലയിടിവ് രാജ്യത്ത് വലിയ ക്ഷതമേൽപിച്ചതു നാം കണ്ടു. അതിനു പിന്നാലെ ധനകാര്യ സന്പാദ്യത്തിനുകൂടി വിലയിടിഞ്ഞാൽ വലിയ ദുരന്തമാകും.

അഞ്ചുലക്ഷം കോടി അകലെ

2024 -25 ഓടെ ഇന്ത്യൻ സന്പദ്ഘടന അഞ്ചുലക്ഷം കോടി ഡോളർ വലുപ്പമുള്ളതാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുള്ളത്. ബിജെപി അതു തെരഞ്ഞെടുപ്പ് വാഗ്ദാനമാക്കി. കഴിഞ്ഞ ബജറ്റിലും അതാവർത്തിച്ചു.

അതു സാധിക്കണമെങ്കിൽ വാർഷികവളർച്ച (പണപ്പെരുപ്പമടക്കം) 12 ശതമാനത്തിനു മുകളിൽ വേണം. ജൂലൈ-സെപ്റ്റംബറിൽ ആ വളർച്ച 6.1 ശതമാനം മാത്രമാണ്. അഞ്ചുലക്ഷം കോടി ഡോളർ ജിഡിപി അകലേക്ക് നീങ്ങുമെന്നു ഡോ. സി.രംഗരാജനും ഡോ. മൻമോഹൻസിംഗും പറഞ്ഞത് ശരിവയ്ക്കുന്നതായി റിസർവ് ബാങ്കിന്‍റെ ഇന്നലത്തെ വിലയിരുത്തൽ.

ഈ ധനകാര്യവർഷം ഒക്‌ടോബർ -മാർച്ചിൽ 4.9 മുതൽ 5.5 വരെ ശതമാനം വളർച്ചയാണ് റിസർവ് ബാങ്കിന്‍റെ പ്രതീക്ഷ. അടുത്ത ധനകാര്യവർഷം ആദ്യപകുതിയിൽ 5.9-6.3 ശമതാനം തോതിലാകും വളർച്ചയെന്നു കരുതുന്നു.

ഇതൊന്നും വലിയ ലക്ഷ്യത്തിലേക്കു വേഗമെത്താൻ സഹായിക്കുന്ന നിരക്കുകളല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.