കാർവി: ബാങ്കുകൾക്കു പ്രശ്നം
കാർവി: ബാങ്കുകൾക്കു പ്രശ്നം
Tuesday, December 3, 2019 11:25 PM IST
മുംബൈ: കാർവി സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡിനെതിരായ സെബി നടപടി ബാങ്കുകൾക്കും ബാങ്കിതര ധനകാര്യകന്പനികൾക്കും തിരിച്ചടിയായി. ഇടപാടുകാരുടെ ഓഹരികൾ ഈടായി നല്കി കാർവി ഇവയിൽനിന്നു വായ്പ എടുത്തിരുന്നു. ഈടായി നല്കിയ ഓഹരികൾ യഥാർഥ ഉടമകളായ ഇടപാടുകാരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്കു മാറ്റാൻ സെബി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം 90 ശതമാനത്തിലേറെ ഇടപാടുകാരുടെ ഓഹരികൾ തിരിച്ചു കൊടുത്തെന്നാണ് ഷെയർ രജിസ്ട്രി അറിയിച്ചത്.

ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ സെബിയുടെ തീരുമാനത്തിനെതിരേ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ (എസ്എടി) സമീപിച്ചു. ഇവരുടെ വാദം കേട്ട് പത്താം തീയതിക്കകം തീരുമാനമെടുക്കാൻ എസ്എടി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ക്കു നിർദേശം നല്കി. ഓഹരികൾ ഇടപാടുകാർക്കു തിരിച്ചു നല്കുന്നതിന് അതുവരെ സ്റ്റേയും പ്രഖ്യാപിച്ചു.
ഇടപാടുകാർ തങ്ങളുടെ ഈടായും വിശ്വാസത്തിലും ബ്രോക്കിംഗ് സ്ഥാപനത്തെ ഏല്പിച്ചിരുന്ന ഓഹരികളാണ് അവരറിയാതെ നിയമവിരുദ്ധമായി ബാങ്കുകളിലും മറ്റും പണയം വച്ചത്. 2800 കോടി രൂപയുടെ ഓഹരികൾ ഇപ്രകാരം പണയം വച്ചു. അങ്ങനെ കിട്ടിയ പണം കാർവി തങ്ങളുടെ റിയൽ എസ്റ്റേറ്റ് കന്പനിയിലേക്കു മാറ്റി.


ഈയിടെ ഇടപാടുകൾക്കു പണം കിട്ടാതെവന്നപ്പോഴാണ് പരാതി ഉയർന്നതും സെബി ഇടപെട്ടതും. ബജാജ് ഫിനാൻസ് 345 കോടി രൂപയാണ് കാർവിക്കു വായ്പ നല്കിയത്. കടം തിരിച്ചുകിട്ടാതായതിനെ തുടർന്ന് ഈടുവച്ചിരുന്ന ഓഹരികൾ വില്ക്കാൻ കാർവി ഉദ്യമിക്കുന്നതിനിടെയാണു സെബിയുടെ ഉത്തരവ് വന്നത്. തുടർന്ന് 83,806 ഇടപാടുകാരുടെ 2013.77 കോടി രൂപയുടെ ഓഹരികൾ തിരിച്ചു കൊടുത്തു.

ഓഹരികൾ തിരിച്ചു കൊടുക്കുന്നതോടെ കാർവിക്കു നല്കിയ വായ്പകൾക്ക് ഈടില്ലാത്ത അവസ്ഥയാകും ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ കന്പനികൾക്കും ഉണ്ടാവുക. മറ്റു പല ബ്രോക്കറേജുകളും ഇതേ നിയമലംഘനം നടത്തുന്നുണ്ട്.

വായ്പയ്ക്ക് ഈടില്ലെങ്കിൽ പണത്തിന്‍റെ നഷ്‌ടസാധ്യത കണക്കാക്കി അതിനുള്ള തുക വകയിരുത്താൻ ബാങ്കുകൾ നിർബന്ധിതമാകും. ചില ബാങ്കുകളെ നഷ്‌ടത്തിലാക്കാനും അതു കാരണമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.