കാർവിക്ക് വിലക്ക്
കാർവിക്ക് വിലക്ക്
Tuesday, December 3, 2019 12:15 AM IST
മുംബൈ: ഇടപാടുകാരുടെ ഓഹരികൾ അവരറിയാതെ പണയംവച്ച കാർവി ഗ്രൂപ്പിനെ ഓഹരിവിപണിയിൽനിന്നു മുടക്കി. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിലും ഉത്പന്ന അവധി വിപണികളിലും വിലക്കുണ്ട്.

കാർവി പുതിയ ഇടപാടുകാരെ എടുക്കുന്നതു സെബി കുറേദിവസം മുന്പ് വിലക്കിയിരുന്നു.
പന്ത്രണ്ടു ലക്ഷം ഇടപാടുകാർ കാർവിക്കുണ്ട്. ഇതിൽ മൂന്നു ലക്ഷം പേർ സജീവമാണ്. ദിവസവും 25,000 പേരെങ്കിലും ഇടപാട് നടത്തിയിരുന്നു. ഇവരുടെയെല്ലാം ഇടപാട് വേറേ സ്ഥാപനങ്ങളിലേക്കു മാറ്റേണ്ടിവരും.


ഇടപാടുകാരുടെ ഓഹരികൾ ഈടുനൽകി ബാങ്കുകളിൽനിന്നു 2800 കോടി രൂപ കാർവി വാങ്ങിയിരുന്നു. അത് റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണു മുടക്കിയത്. ഇത് നിയമാനുസൃതമല്ലായിരുന്നു. സെബി ഇടപെട്ടതിനെത്തുടർന്ന് ബഹുഭൂരിപക്ഷം ഇടപാടുകാർക്ക് ഓഹരികൾ തിരിച്ചുകിട്ടി. കാർവിയിലെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നു മറ്റു ചില ബ്രോക്കറേജുകളും സെബിയുടെ നിരീക്ഷണത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.