വില തേടി കുരുമുളക് കർഷകർ
വില തേടി  കുരുമുളക്  കർഷകർ
Monday, October 21, 2019 12:28 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കുരുമുളക് ഉത്പാദകർ സാമ്പത്തിക ഞെരുക്കത്തിലേക്ക്. ലഭ്യത ഉയർന്നതോടെ ഏലത്തിന് കാലിടറി. ചുക്ക് സ്റ്റോക്കിസ്റ്റുകൾ ശൈത്യകാല ഓർഡറുകൾക്കായി ഉറ്റുനോക്കുന്നു. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. സ്വർണവില വർധിച്ചു.

കുരുമുളക്

ആഗോള തലത്തിൽ കുരുമുളക്‌ കർഷകർ സാമ്പത്തിക ഞെരുക്കത്തിലേക്ക്. അധികോത്പാദനവും വിലത്തകർച്ചയും മുളകുകർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. അടുത്ത സീസണിൽ ഉത്പാദനം ഉയരുമെന്നാണ് അന്താരാഷ്‌ട്ര കുരുമുളക് സമൂഹം വിലയിരുത്തുന്നത്. ഇന്ത്യയിൽ മാത്രമല്ല, വിയറ്റ്നാം, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും വിളവ് ഉയരാം. ശ്രീലങ്കയിലും ഉത്പാദനവർധന പ്രതീക്ഷിക്കാം. ഇന്ത്യൻവില ടണ്ണിന് 5000 ഡോളറാണെങ്കിലും വിയറ്റ്നാം 1900 ഡോളറിനും ബ്രസീൽ 1800 ഡോളറിനും ഓഫറുകൾ ഇറക്കി.

ഇന്ത്യൻകർഷകരെ ബഹുദൂരം പിന്നിലാക്കി കുതിച്ച വിയറ്റ്നാമിലെ കർഷകർ ഇതിനകംതന്നെ കടുത്ത സാന്പത്തിക പ്രതിസന്ധിലാണ്. വിലത്തകർച്ച മൂലം കൃഷി നഷ്ടക്കച്ചവടമായി അവിടെ. ഒരു കിലോ കുരുമുളകിന്‍റെ വില 120 രൂപയായി. കാർഷികച്ചെലവുകൾ കണക്കുകൂട്ടിയാൽ വിളവെടുപ്പ് മന്ദഗതിയിലാവാം. ഇതിനിടെ തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ വാണിജ്യ ഉടമ്പടി പ്രകാരം വിയറ്റ്നാം ചരക്ക് ശ്രീലങ്കയിലേക്കു പ്രവഹിച്ചതോടെ അവിടെയും വില ഇടിഞ്ഞു.
മുളക് ഇന്ത്യയിലേക്കു കയറ്റി പ്രതിസന്ധി മറികടക്കാനുള്ള ആലോചനയിലാണ് കൊളംബോ. എന്നാൽ ശ്രീലങ്കൻ കുരുമുളക് കിലോ 500 രൂപയിൽ താഴ്ന്ന വിലയ്ക്കു ഇന്ത്യയിൽ ഇറക്കുന്നത് വാണിജ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിൽ മാറ്റം വരുത്തിയാൽ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വ്യവസായ ലോബിയുടെ സമ്മർദത്തിന് വഴങ്ങി കേന്ദ്രം ഭേദഗതികൾക്കു മുതിർന്നാൽ ദക്ഷിണേന്ത്യയിലെ കുരുമുളക് കർഷകർ പ്രതിസന്ധിലാവും. കൊച്ചിയിൽ കുരുമുളകിന് 900 രൂപ ഇടിഞ്ഞ് 33,100 രൂപയായി.

ഏലം

ഏലക്ക വിളവെടുപ്പ് വ്യാപകമായതോടെ ലേലകേന്ദ്രങ്ങളിൽ വരവ് ഉയർന്നു. മികച്ച കാലാവസ്ഥയിൽ വിളവെടുപ്പ് വർഷാന്ത്യംവരെ തുടരുമെന്ന സൂചനയാണ് കാർഷിക മേഖലകളിൽനിന്ന് ലഭിക്കുന്നത്. ദീപാവലി ആഘോഷങ്ങൾക്കുവേണ്ടിയുള്ള ചരക്ക് സംഭരണം പൂർത്തിയാക്കി ഒരു വിഭാഗം വാങ്ങലുകാർ രംഗത്തുനിന്നു പിൻവലിഞ്ഞതോടെ ഏലക്കവില ആടി യുലഞ്ഞു.


വാരാരംഭത്തിൽ 3000 രൂപയിൽ നീങ്ങിയ മികച്ചയിനങ്ങൾ വാരാന്ത്യം 2618 ലേക്കിടിഞ്ഞു. ശരാശരി ഇനങ്ങളുടെ വില 2386 രൂപയായി. ആഭ്യന്തര ഡിമാൻഡ് കുറഞ്ഞത് ഏലക്കവിലയെ ബാധിച്ചു. വിദേശ വാങ്ങലുകാരെത്തിയാൽ ഉത്പന്നം വീണ്ടും ശ്രദ്ധിക്കപ്പെടും. യൂറോപ്പിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നും ക്രിസ്മസ് ഓർഡറുകൾ പ്രതീക്ഷിക്കാം.

ചുക്ക്

ചുക്ക് ഉത്പാദകർ ഉത്തരേന്ത്യൻ ഓർഡറുകളെ ഉറ്റുനോക്കുന്നു. ശൈത്യകാലാരംഭമായതിനാൽ ചുക്കിനു ആഭ്യന്തര ഡിമാൻഡ് വില്പനക്കാർ പ്രതീക്ഷിക്കുന്നു. കൊച്ചി വിപണിയിൽ ചുക്ക് കാര്യമായി സ്റ്റോക്കില്ല. എന്നാൽ ഉത്പാദന മേഖലകളിൽ ഉയർന്ന അളവിൽ നീക്കിയിരിപ്പുണ്ട്. കൊച്ചിയിൽ വിവിധയിനം ചുക്ക് 22,500‐26,500 രൂപയിലാണ്.

നാളികേരം

നാളികേരോത്പന്നങ്ങളുടെ വില സ്റ്റെഡി. ദീപാവലി വരെ എണ്ണവിപണിയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് അയൽ സംസ്ഥാനങ്ങളിലെ കൊപ്രയാട്ട് വ്യവസായികൾ. കാങ്കയത്ത് വെളിച്ചെണ്ണ 13,000 രൂപയിലും കൊച്ചിയിൽ 14,500 ലുമാണ്. കൊച്ചിയിൽ കൊപ്ര വില 9725 രൂപ.

റബർ

ഏഷ്യൻ റബർവിലയിൽ കാര്യമായ മാറ്റമില്ല. സംസ്ഥാനത്ത് ടാപ്പിംഗ് സീസണാണെങ്കിലും മഴ മൂലം പുലർച്ചെയുളള റബർവെട്ട് പല അവസരത്തിലും തടസപ്പെട്ടു.

ഉത്പാദനരംഗത്തെ മരവിപ്പു കണ്ട് ഒരു വിഭാഗം വാങ്ങലുകാർ ആർഎസ്എസ് നാലാം ഗ്രേഡിന് 200 രൂപ ഉയർത്തി 12,200ന് ശേഖരിച്ചു. അഞ്ചാം ഗ്രേഡ് റബർ 12,000 രൂപയിലും ലാറ്റക്സ് 9600 രൂപയിലും വിപണനം നടന്നു.

സ്വർണം

സ്വർണവില പവന് 28,200 രൂപയിൽനിന്ന് 28,480 രൂപയായി, ഗ്രാമിന് വില 3560 രൂപ. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1489 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.