നാളികേരം പ്രതിസന്ധിയിൽ, കുരുമുളക് ഇറക്കുമതി വ്യാപകം
നാളികേരം പ്രതിസന്ധിയിൽ,  കുരുമുളക് ഇറക്കുമതി വ്യാപകം
Monday, October 14, 2019 12:09 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

തമിഴ്നാട്ടിൽ കൊപ്ര താങ്ങുവിലയിലും താഴെ; ഉത്പാദകർ കരുതലോടെ വിപണിയെ സമീപിക്കുക. മലേഷ്യൻ പാം ഓയിൽ വരവ് കുറയും, നിരക്ക് ഉയരാം. കുരുമുളക് ഇറക്കുമതി വ്യാപകം, ഉത്പാദകർ സാന്പത്തികക്കുരുക്കിൽ. ഏലക്ക വിളവെടുപ്പ് ഊർജിതമെങ്കിലും കർഷകർ ചരക്കുനീക്കം നിയന്ത്രിച്ചു. റബർ ഉത്പാദനം ഉയരുന്നു, ഇറക്കുമതിയും. സ്വർണവിലയിൽ ചാഞ്ചാട്ടം.

നാളികേരം

നാളികേരോത്പന്നങ്ങളെ ബാധിച്ച വിലത്തകർച്ച രൂക്ഷമാക്കുന്നു. ലഭ്യത കുറഞ്ഞിട്ടും താങ്ങ് വിലയും തകർത്ത് കാങ്കയത്ത് കൊപ്ര വ്യാപാരം നടന്നു. ദീപാവലി വേളയിലാണ് എറ്റവും കൂടുതൽ ഭക്ഷ്യയെണ്ണയുടെ വ്യാപാരം. ഉത്സവ ദിനം അടുത്തിട്ടും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരില്ല. ഇതോടെ തമിഴ്നാട്ടിലെ വെളിച്ചെണ്ണ മില്ലുകാർ വിൽപ്പനക്കാരാക്കി. വെളളിയാഴ്ച്ച ഒറ്റ ദിവസം വെളിച്ചെണ്ണയ്ക്ക് 350 രൂപ ഇടിഞ്ഞ് 13,000 രൂപയായി. സ്റ്റോക്ക് ഇറക്കാൻ വ്യവസായികൾ മത്സരിച്ചത് തളർച്ച രൂക്ഷമാക്കി.

ചില ബഹുരാഷ്‌ട്ര കന്പനികൾ വാരമധ്യം കൊപ്ര സംഭരണവില കുറച്ചിരുന്നു. ഇതിനെ ത്തുടർന്ന് തമിഴ്നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര ശേഖരിക്കാരെ രംഗം വിട്ടു. കാങ്കയത്ത് കൊപ്ര താങ്ങുവിലയായ 9521ൽ പിടിച്ചു നിൽക്കാനാവാതെ 9450 രൂപയായി. പോയവാരം കേരളത്തിലും കൊപ്ര വില താഴ്ന്നു. കൊച്ചിയിൽ കൊപ്ര 9910ൽ നിന്ന് 9725 രൂപയായി. വെളിച്ചെണ്ണയ്ക്ക് 300 രൂപ കുറഞ്ഞ് 14,500 രൂപയായി. ദീപാവലി ഓർഡറുകൾക്ക് നിലവിൽ സാധ്യതയില്ല.

മലേഷ്യയിൽനിന്നുള്ള പാം ഓയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം വരുത്തും. ഇന്ത്യയുടെ പിന്മാറ്റം കനത്ത ആഘാതമാവും മലേഷ്യൻ കാർഷിക മേഖലയിൽ സൃഷ്ടിക്കുക. ശുദ്ധീകരിച്ചതും അസംസ്കൃത പാം ഓയിലും നമ്മൾ ശേഖരിക്കുന്നത് നിലച്ചാൽ അവരുടെ റി ഫൈനറികൾ പലതും നിശ്ചലമാവും.

കുരുമുളക്

വിദേശ കുരുമുളക് ഉത്തരേന്ത്യയിൽ സുലഭമായതോടെ ഹൈറേഞ്ച്, വയനാടൻ മുളകിന് ആഭ്യന്തര ഡിമാൻഡ് മങ്ങി. ദീപാവലിക്കു വേണ്ട ചരക്കുസംഭരണത്തിന് അന്തർസംസ്ഥാന വ്യാപാരികൾ തയാറായില്ല. വിയറ്റ്നാം കുരുമുളക് നടപ്പുവർഷം ഏകദേശം 4500 ടൺ കള്ളക്കടത്തായി എത്തിയെന്നാണ് വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ.

അന്താരാഷ്‌ട്രമാർക്കറ്റിൽ വിയറ്റ്നാം കുരുമുളകിന്‍റെ നിരക്ക് ടണ്ണിന് 2000 ഡോളറാണ്. ഇന്ത്യൻ കുരുമുളക്‌വില ടണ്ണിന് 5000 ഡോളറായതിനാൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മലബാർ മുളകിനെ പുർണമായി തഴഞ്ഞു. ക്രിസ്മസ്-ന്യൂ ഇയർ ആവശ്യങ്ങൾക്കുള്ള ചരക്ക് രാജ്യാന്തര മാർക്കറ്റിൽനിന്ന് സംഭരിക്കുന്ന തിരക്കിലാണ് യൂറോപ്യൻ ബയർമാർ. ജനുവരി‐സെപ്റ്റംബർ കാലയളവിൽ വിയറ്റ്നാം ഏകദേശം 37,000 ടൺ മുളക് അമേരിക്കയിലേക്കു ഷിപ്മെന്‍റ് നടത്തി. സീസണായതിനാൽ ബ്രസീലിൽ 2200 ഡോളറിന് ചരക്കിറക്കി. തെക്കൻ കേരളത്തിലെ കർഷകർ മൂപ്പ് കുറഞ്ഞ കുരുമുളക് വിളവെടുപ്പിനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 34,000 രൂപ.

ഏലം

അനുകൂല കാലാവസ്ഥയിൽ ഏലക്ക ഉത്പാദനം ഉയർന്നു. കർഷകർ വിളവെടുപ്പിന്‍റെ തിരക്കിലാണെങ്കിലും കരുതലോടെയാണ് പുതിയ ഏലക്ക ലേലത്തിന് ഇറക്കുന്നത്. പോയവാരം നടന്ന പത്തു ലേലങ്ങളിൽ പകുതിയിൽ മാത്രമാണ് അര ലക്ഷം കിലോയ്ക്കു മുകളിൽ ചരക്ക് എത്തിയത്. ഓഫ് സീസണിലെ മികച്ച പ്രകടനം ഏലം വീണ്ടും കാഴ്ചവയ്ക്കുമെന്ന വിശ്വാസം ചരക്ക് പിടിക്കാൻ ഉത്പാദകരെ പ്രേരിപ്പിക്കുന്നു. വാരാന്ത്യം തേക്കടിയിൽ മികച്ചയിനങ്ങൾ കിലോയ്ക്ക് 3285 രൂപയിൽ ലേലം നടന്നു. ദീപാവലി ഡിമാൻഡ് മുന്നിൽക്കണ്ട് ആഭ്യന്തര ഇടപാടുകാർ ചരക്കെടുത്തു.

റബർ

റബറിന്‍റെ വിലത്തകർച്ച ഏഷ്യൻ ഉത്പാദക രാജ്യങ്ങളെ പിരിമുറുക്കത്തിലാക്കി. സീസണായതിനാൽ ഉയർന്ന അളവിൽ റബർ വില്പനയ്ക്ക് എത്തുന്നത് വിലത്തകർച്ച രൂക്ഷമാക്കി. ടോക്കോമിൽ റബർ നേരിയ റേഞ്ചിൽ നീങ്ങി. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 10,000 രൂപയിലെ താങ്ങ് നിലനിർത്തി 10,350 ലേക്കുയർന്നു. സംസ്ഥാനത്ത് നാലാം ഗ്രേഡ് 12,000 രൂപയിലും അഞ്ചാം ഗ്രേഡ് 11,800 ലുമാണ്.

സ്വർണം

സംസ്ഥാനത്ത് സ്വർണവില കയറിയിറങ്ങി. ആഭരണവിപണികളിൽ പവൻ 28,320 രൂപയിൽനിന്ന് 28,400 ലേയ്ക്കുയർന്നശേഷം ശനിയാഴ്ച പവൻ 28,200 രൂപയിലാണ്. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1504 ഡോളറിൽനിന്ന് 1486 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.