ഇന്ത്യയുടെ വളർച്ച പ്രതീക്ഷ താഴ്ത്തി മൂഡീസും
ഇന്ത്യയുടെ വളർച്ച പ്രതീക്ഷ താഴ്ത്തി മൂഡീസും
Friday, October 11, 2019 12:03 AM IST
മുംബൈ: ഇന്ത്യയുടെ സാന്പത്തികവളർച്ച കുത്തനേ താഴുമെന്ന് മൂഡീസും. അന്താരാഷ്‌ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇക്കൊല്ലം ഇന്ത്യയുടെ ജിഡിപി 5.8 ശതമാനമേ വളരൂ എന്നു വിലയിരുത്തി. നേരത്തേ ഇവർ കണക്കാക്കിയത് 6.2 ശതമാനമായിരുന്നു. 2018-19 ൽ 6.8 ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച.

ഏഷ്യൻ വികസനബാങ്ക് (എഡിബി), ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്‍റ് (ഒഇസിഡി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റാൻഡാർഡ് ആൻഡ് പൂവേഴ്സ് (എസ് ആൻഡ് പി) എന്നിവയും വളർച്ച പ്രതീക്ഷ വെട്ടിക്കുറച്ചിരുന്നു.

വളർച്ച കുറയുന്നതിനുള്ള കാരണങ്ങൾ പലതാണ്. പ്രധാനമായും ആഭ്യന്തരമാണു കാരണങ്ങൾ. പലതും ദീർഘകാലത്തേക്കു നിൽക്കുന്നവയാണ്. മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മൂലധന നിക്ഷേപം കുറഞ്ഞു; ക്രമേണ തൊഴിലും വരുമാനവും കുറഞ്ഞതോടെ ജനങ്ങൾ ഉപഭോഗം കുറച്ചു: മൂഡീസിന്‍റെ വിലയിരുത്തൽ ഇങ്ങനെയാണ്. ബാങ്കിതര ധനകാര്യ കന്പനികൾ നേരിടുന്ന പണഞെരുക്കം പ്രശ്നത്തിന്‍റെ വലുപ്പം കൂട്ടി.


വളർച്ചാനിരക്ക് 2020-21 ൽ 6.6 ഉം 2021-22 -ൽ ഏഴും ശതമാനമാകുമെന്നു മൂഡീസ് കരുതുന്നു. എട്ടുശതമാനം നിരക്കിലേക്കു വളർച്ച എത്താൻ വർഷങ്ങൾ എടുക്കുമെന്നാണ് ഏജൻസിയുടെ നിഗമനം.

കേന്ദ്രസർക്കാരിന്‍റെ ബജറ്റ് കമ്മി 3.7 ശതമാനമായി കൂടുമെന്നും ഏജൻസി കരുതുന്നു. ജിഡിപിയുടെ 3.3 ശതമാനം കമ്മിയാണു ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. നികുതിപിരിവിലെ കുറവാണ് കമ്മി കൂടാൻ കാരണം.

ഇന്ത്യാ റേറ്റിംഗ്സ് (ഇൻഡ്റാ) എന്ന ഏജൻസി 6.1 ശതമാനത്തിലേക്ക് ഇന്ത്യയുടെ ഇക്കൊല്ലത്തെ വളർച്ച പ്രതീക്ഷ താഴ്ത്തി. ആദ്യം 7.3 ശതമാനം വളർച്ച കണക്കാക്കിയ ഏജൻസി ഓഗസ്റ്റിൽ പ്രതീക്ഷ 6.7 ശതമാനമായി കുറച്ചിരുന്നു. ഒന്നാം ത്രൈമാസ വളർച്ച അഞ്ചുശതമാനമായതോടെയാണ് പ്രതീക്ഷ വീണ്ടും താഴ്ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.