ഗോയലിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്
Saturday, August 24, 2019 12:13 AM IST
മുംബൈ: ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണിതെന്ന് അധികൃതർ വിശദീകരിച്ചു. മുംബൈയിലും ഡൽഹിയിലുമായി ഒരു ഡസൻ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഗോയലിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടത്തി.
ഗുരുതര തട്ടിപ്പുകേസുകൾ അന്വേഷിക്കുന്ന എസ്എഫ്ഐഒ ഏജൻസിയിലെ ഉദ്യോഗസ്ഥർ ഗോയലിനെ വ്യാഴാഴ്ച സാന്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
ജെറ്റ് പ്രവിലേജ് പ്രൈവറ്റ് ലിമിറ്റഡ്(ജെപിപിഎൽ) എന്ന സ്ഥാപനത്തിൽ ജറ്റ് എയർവേസിനുള്ള ഓഹരിപങ്കാളിത്തം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇത്തിഹാദ് ഗ്രൂപ്പിന്റെ ഭാഗമായ ജെപിപിഎല്ലിൽ ജറ്റ് എയർവേസിന് 49.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
കടക്കെണിയിലായ ജറ്റ് എയർവേസ് ഏപ്രിൽ 17 മുതൽ സർവീസ് നടത്തുന്നില്ല.