മിന്നിത്തിളങ്ങി സ്വർണം 28,000 രൂപയിൽ
മിന്നിത്തിളങ്ങി സ്വർണം 28,000 രൂപയിൽ
Monday, August 19, 2019 12:16 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ആഭ്യന്തര-വിദേശ വിപണികളിലെ റബർവിലയിലെ അന്തരം ഉയർന്നു. ഉത്പാദകർ കരുതലോടെ പുതിയ ഷീറ്റ് വില്പനയ്ക്കൊരുക്കുക. ഓണം വരെ വെളിച്ചെണ്ണയ്ക്കൊപ്പം കൊപ്രയും വിപണിയിൽ താരമാകും. പ്രതികൂല കാലാവസ്ഥയിൽ ഉത്തരേന്ത്യയിലേക്കുള്ള ചരക്കുനീക്കം കുറഞ്ഞു. പുതിയ ഏലക്കയുടെ വരവിനെ ലേല കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു, ഓണത്തിന് ചരക്കുക്ഷാമം രൂക്ഷമാവും. പവന് റിക്കാർഡ് തിളക്കം, ആഗോളവിപണിയിൽ ലാഭമെടുപ്പു തുടരാം.

റബർ

രാജ്യാന്തര-ആഭ്യന്തര വിപണികളിലെ റബർവിലയിൽ അന്തരം വർധിക്കുന്നു. ടാപ്പിംഗ് സീസണായതിനാൽ മുഖ്യ ഉത്പാദകരാജ്യങ്ങളെല്ലാം പുതിയ ഷീറ്റ് ഇറക്കുന്നത് വ്യവസായികളെ ആവേശം കൊള്ളിച്ചു. അതേസമയം, വിദേശത്തെ വിലയിടിവ് നമ്മുടെ കർഷകരിൽ സമ്മർദമുളവാക്കും. ജൂണിൽ പുതിയ ഷീറ്റിറക്കാനുള്ള മോഹങ്ങൾ പ്രതികൂല കാലാവസ്ഥ മൂലം വൈകിയത് കാർഷികമേഖലയെ സാന്പത്തികമായി തളർത്തി.

ഓഗസ്റ്റ് ആദ്യപകുതിയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താൽ പുതിയ ചരക്ക് ഉയർന്ന അളവിൽ വില്പനയ്ക്ക് സജ്ജമാകാൻ സെപ്റ്റംബർ വരെ കാത്തിരിക്കണം. ചിങ്ങം പിറന്ന സാഹചര്യത്തിൽ മഴ കുറയുമെന്ന വിശ്വാസത്തിലാണ് ഉത്പാദകർ. അടുത്ത വാരത്തോടെ ടാപ്പിംഗ് പുനരാരംഭിച്ചാലും ഓണത്തിനു മുമ്പേ കാര്യമായി ഷീറ്റ് ഇറങ്ങില്ല. വ്യവസായികൾ മുഖ്യ വിപണികളിൽ സജീവമല്ല.

ആഭ്യന്തര-വിദേശ വിപണികൾ തമ്മിൽ വിലയിലെ അന്തരം കിലോഗ്രാമിന് 37 രൂപയായത് ടയർ ലോബിയെ ഇറക്കുമതിക്കു പ്രേരിപ്പിക്കും. തായ്‌ലൻഡിനോടും വിയറ്റ്നാമിനോടും മലേഷ്യയോടും മത്സരിക്കാൻ നമ്മുടെ കർഷകർക്കാവില്ല. അതായത് ടയർ ലോബിയുടെ നിയന്ത്രണത്തിലേക്ക് ആഭ്യന്തര മാർക്കറ്റ് വഴുതാം. എന്നാൽ, ടോക്കോമിൽ ഈ വാരം റബർ 174 യെന്നിലെ താങ്ങ് നിലനിർത്തി 186-194 യെന്നിലേക്ക് ഉയരാൻ ശ്രമം നടത്താം. രാജ്യാന്തര മാർക്കറ്റിന് തിരിച്ചുവരവിന് അവസരം ലഭിച്ചാൽ ഇന്ത്യൻ റബറിന് കാര്യമായ തിരിച്ചടി നേരിടില്ല. ബാങ്കോക്കിൽ റബർവില ക്വിന്‍റലിന് 10,741 രൂപയിലാണ്. കേരളത്തിൽ നാലാം ഗ്രേഡ് 14,400 രൂപയിലാണ്.

നാളികേരം

ചിങ്ങം പിറന്നതോടെ നാളികേര കർഷകർ പ്രതീക്ഷയിലാണ്. ഉത്സവദിനങ്ങളിൽ പ്രാദേശികതലത്തിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് ഉയരും. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും മില്ലുകാർ ഓണവില്പന മുന്നിൽക്കണ്ട് എണ്ണ സജ്ജമാക്കുന്ന തിരക്കിലാണ്. മില്ലുകാർ ഉണക്കു കൂടിയ കൊപ്ര ശേഖരിക്കുന്നുണ്ട്.

മഴ മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റോക്കിസ്റ്റുകൾ കാര്യമായി കൊപ്ര ഇറക്കിയില്ല. സർക്കാർ ഏജൻസിയും സംഭരണ രംഗത്തുള്ളതിനാൽ ഉത്പന്നം മികവ് നിലനിർത്താം. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 14,600 ലും കൊപ്ര 9785 രൂപയിലുമാണ്.


കുരുമുളക്

പ്രതികൂല കാലാവസ്ഥ മൂലം ലോറിമാർഗമുള്ള ചരക്കുനീക്കത്തിനു തടസം നേരിട്ടതോടെ അന്തർസംസ്ഥാന വ്യാപാരികൾ പുതിയ കച്ചവടങ്ങൾ ഉറപ്പിക്കാതെ സുഗന്ധവ്യഞ്ജന വിപണികളിൽനിന്നു പിൻവലിഞ്ഞു. ആഭ്യന്തര ഡിമാൻഡിനെ മാത്രം ആശ്രയിച്ചു നീങ്ങുന്ന കുരുമുളകിന് ഇതു തിരിച്ചടിയായെങ്കിലും വാരാവസാനം കാലാവസ്ഥ തെളിഞ്ഞത് പ്രതീക്ഷ പകരുന്നു. ഇതിനിടെ അന്തരീക്ഷ താപനില കുറഞ്ഞത് കുരുമുളകിൽ ജലാംശത്തോത് ഉയർത്തി. വിദേശ ഓർഡറുകളില്ലെങ്കിലും കയറ്റുമതിക്കാർ ഉണക്കു കൂടിയ മുളക് ശേഖരിക്കുന്നുണ്ട്. അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5200 ഡോളറാണ്. ഇതര ഉത്പാദകരാജ്യങ്ങൾ 2000-3000 ഡോളറിന് ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 35,500 രൂപ.

ഏലം

ഏലത്തിന് ഓണവേളയിൽ ഡിമാൻഡ് ഉയരുന്നതു മുന്നിൽക്കണ്ട് ഇടപാടുകാർ ചരക്കുസംഭരണം ശക്തമാക്കി. ജൂണിൽ ആരംഭിക്കേണ്ട സീസൺ സെപ്റ്റംബറിലേക്ക് നീണ്ടത് ഉത്പാദകമേഖലകളിലും വിപണിയിലും ചരക്കുക്ഷാമം രൂക്ഷമാക്കി. പല അവസരത്തിലും ലേലത്തിനെത്തിയ ചരക്ക് പൂർണമായി വിറ്റഴിഞ്ഞു. വാരാരംഭം കിലോ 4,465 രൂപയിൽ നീങ്ങിയ ഏലക്ക ശനിയാഴ്ച നടന്ന ലേലത്തിൽ 3,766 രൂപയിലാണ്. പെരുന്നാളിനോടനുബന്ധിച്ച് അകന്ന അറബ് രാജ്യങ്ങൾ വൈകാതെ തിരിച്ചെത്തും. കയറ്റുമതിക്കാരും വിദേശ ഓർഡറുകൾ മുന്നിൽക്കണ്ട് ഏലക്ക ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ ഏലക്കയുടെ വരവിനെ ഉറ്റുനോക്കുകയാണ് ലേലകേന്ദ്രങ്ങളും.

സ്വർണം

സ്വർണവില സർവകാല റിക്കാർഡായ 28,000 രൂപയിലാണ്. ഒരു ഗ്രാമിന് വില 3,500 രൂപ. ചിങ്ങമായതിനാൽ വിവാഹ പാർട്ടികൾ ആഭരണ കേന്ദ്രങ്ങളിലെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

ന്യൂയോർക്കിൽ സ്വർണം 1497 ഡോളറിൽനിന്ന് ആറു വർഷത്തിനിടയിൽ ആദ്യമായി 1,545 ഡോളർ വരെ കയറിയതോടെ ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചു. ഇതോടെ വില 1512 ഡോളറായി താഴ്ന്നു.

ഈ വാരം ലാഭമെടുപ്പ് തുടർന്നാൽ 1,483-1,460 ഡോളർ വരെ സ്വർണവില താഴാം. അതേസമയം, 1546നു മുകളിൽ ഇടം കണ്ടെത്തിയാൽ വൈകാതെ 1565-1622 ഡോളർ വരെ മഞ്ഞലോഹം തിളങ്ങാം.

ജൂൺ ആദ്യം 1340 ഡോളറിൽ ഉടലെടുത്ത ബുൾ തരംഗത്തിൽ എഴുപത് ദിവസം കൊണ്ട് 200 ഡോളർ മുന്നേറി.

സ്വർണം സാങ്കേതികമായി ബുള്ളിഷ് ട്രൻഡിലാണെങ്കിലും വീണ്ടും ഒരു കുതിപ്പിന് കരുത്ത് സ്വരൂപിക്കണമെങ്കിൽ താഴ്ന്ന റേഞ്ചിലേക്ക് ഒരു തിരുത്തൽ വേണം. അത് വിപണിയുടെ കരുത്ത് വർധിപ്പിക്കുന്നതിനൊപ്പം അടിയൊഴുക്കും ശക്തമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.